tag:blogger.com,1999:blog-343244072024-03-13T21:29:53.154+04:00മൈനാഗന്‍ / mynaaganമനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ പ്രപഞ്ചത്തെ അന്വേഷിക്കുന്ന ഒരു ശുഭാപ്തിവിശ്വാസി.
സംഗീതത്തെയും സാഹിത്യത്തെയും സര്‍വ്വോപരി മനുഷ്യരെയും ഇഷ്ടപ്പെടുന്ന ഒരു ശരാശരി മലയാളി.പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger23125tag:blogger.com,1999:blog-34324407.post-48814606981143349952010-12-12T17:04:00.000+04:002010-12-12T17:04:11.320+04:00ജലപേടകത്തിലെ മത്സ്യം സ്വപ്നം കാണുന്നുഓരോ മത്സ്യത്തിനും അതിന്റെ ജലപേടകമുണ്ട്. നാലതിരുള്ള കണ്ണാടിയിലോ, ഗോളരൂപത്തിലുള്ള സമുദ്രഗർഭത്തിലോ അവ പതിഞ്ഞ ചലനങ്ങളോടെ നിൽക്കുന്നു. പളുങ്കുകണ്ണുകളിൽ സ്വപ്നം നിറച്ച്, പറന്നിളകുന്ന ചിറകിന്റെ പട്ടക്കുറുമ്പുകളിൽ സ്വയമറിയാതെ താണുയർന്ന് ചിത്രകാരന്റെ തൂലികത്തുമ്പിലെന്ന പോലെ.... ജലാന്തർഭാഗത്തും ഉപരിതലത്തിലുമായി ഒരു ഉഭയജീവിതം. അവയ്ക്ക് നിവർന്ന് നീന്താം, നീർക്കുമിളകൾക്കിടയിൽ ഒളിച്ചുകളിക്കാം, ജലോപരിതലത്തിൽ മുഖമുയർത്തി നീലാകാശത്തെ ഉമ്മവയ്ക്കാം.<br />
<br />
ഇതെല്ലാം നിങ്ങളുടെ മേശപ്പുറത്തെ വെറും കൌതുകദൃശ്യം മാത്രം. അതിനുമപ്പുറം, താൻ ഒതുങ്ങിക്കൂടിയ ജലപേടകത്തിനു പുറത്തെ സമുദ്രവിശാലതയുടെ ആഴങ്ങളെയും അതിരില്ലായ്മയെയും സ്വപ്നം കാണുക മത്സ്യത്തിന്റെ മൌലികാവകാശമാണ്. ആ സ്വപനത്തിന് മയക്കത്തിന്റെ പോലും അനുകൂലനം ആവശ്യമില്ല. സ്വപ്നങ്ങൾക്ക് സ്വയംനിർണ്ണയാവകാശവുമായി ബന്ധമുള്ളതിനാൽ അവയുടെ വലുപ്പച്ചെറുപ്പങ്ങൾ പ്രസക്തമാണ്. പരൽമീനും മാനത്തുകണ്ണിയും കണമ്പും പ്രാച്ചിയും നെത്തോലിയും സ്വർണ്ണമത്സ്യവും ചെമ്മീനും സാൽമണും ഗപ്പിയും പിരാനയും ഒക്കെയായ ആകൃതിയിൽ ചെറുതായ മത്സ്യങ്ങൾ മാത്രമല്ല, സ്രാവും തിമിംഗലവും ഉൾപ്പെടെയുള്ള ജലധീനായകർ വരെ ഈ സ്വപ്നത്തിന്റെ വിഷയപരിധിയിൽ വരും.<br />
<br />
ചില ചെറുതരം മത്സ്യങ്ങൾ അവയുടെ ഒത്തുചേരലുകൾക്ക് അർത്ഥവും വൈകാരികതയും നൽകും. സ്നേഹസൌഹൃദങ്ങൾ ഇഴയാക്കി നൂലുകൾ മെനഞ്ഞ് സ്നിഗ്ദ്ധതയും ഉറപ്പുമുള്ള കയറുണ്ടാക്കും. അക്കരേയിക്കരെ നിൽക്കുന്നവർക്ക് സഞ്ചരിക്കാനായി തൂക്കുപാലങ്ങൾ ആ കയറിന്റെ ബലത്തിൽ ഉറപ്പിക്കപ്പെടും. അതിലൂടെ മാനവികതയുടെ താരുണ്യവും ചിന്തയും സഞ്ചരിക്കും. ആകാശക്കാവൽക്കാരുടെ ഋതുരാഗങ്ങൾ മുഴങ്ങും. മേഘത്തോണികളുടെ ജലോത്സവങ്ങൾ വായ്ത്താരിയണിയും. പാൽപ്പുഴക്കളമൊഴികൾ പെയ്തിറങ്ങും. രസിക്കലും രസിപ്പിക്കലും നാണയപ്പുറങ്ങളായി കിലുങ്ങിച്ചിരിക്കും. പരൽമീനുകളും പ്രാച്ചികളും നെത്തോലികളും മാനത്തുകണ്ണികളുമൊക്കെ അങ്ങനെയുള്ള കൂട്ടരാണ്. ആസ്വാദകസമൂഹത്തിന്റെ മുന്നിൽ കലയുടെ അവതാരകർ മാത്രമായിട്ടല്ല, ജീവകാരുണ്യത്താൽ സമ്പന്നമായ മനസ്സിന്റെ ബഹിർമുഖപ്രവാഹങ്ങളായി മാറുന്ന അവരെ സംബന്ധിച്ച് ചെറുതിന്റെ ചെറുപ്പവും ചേർന്നുനിൽക്കലിന്റെ വലുപ്പവും പ്രധാനമാണ്.<br />
<br />
ആഘോഷങ്ങൾക്കായി ചമഞ്ഞൊരുങ്ങി അണിനിരക്കുന്ന വർണ്ണമത്സ്യങ്ങളാവട്ടെ, ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന‘ പരോപകാരികളാവണം! ഓണം കാത്തിരിക്കുന്ന ആഘോഷമാനസരുടെ വിഹാരകേന്ദ്രമാണ് ജലപേടകങ്ങൾ. ഓണത്തെക്കുറിച്ചുള്ള ഭാവനയും ഓർമ്മകൾ തൊങ്ങലിട്ട പുരാവൃത്തവും ആവർത്തനത്തിന്റെ ചെതുമ്പലുകളായി പൊഴിഞ്ഞ് ശ്വാസമ്മുട്ടിക്കുകയാണ് പതിവ്. സെറ്റ്സാരിയോ/ഒന്നരയും മുണ്ടുമോ ജൂബയും വേഷ്ടിയുമോ ഉടുത്തൊപ്പിച്ച് ഒരു കൈകൊട്ടിക്കളിയിൽ ഇടംവലം കൈവീശി താളത്തിൽ മുന്നേറുന്ന ഓണവൈകാരികത… ജലപേടകത്തിന്റെ സർവകാലവിസ്മയമായി വേണം വിലയിരുത്താൻ. ഈ ആഘോഷക്കൊഴുപ്പിന്റെ നടുനായകരായി സ്വയം വിശേഷിപ്പിച്ച് എഴുന്നെള്ളത്തിനിറങ്ങിയ ഗജവീരൻ മാതിരി, കഴുത്തിൽ പത്ത് പവന്റെ സ്വർണ്ണരുദ്രാക്ഷമുള്ള പുരുഷമത്സ്യത്തെ താണുവണങ്ങാൻ ദേവകുലവും താഴെവരും! ആഹാ… എന്റെ ജലപേടകമേ… ഇത് നിന്റെ അസുലഭ ഭാഗ്യം തന്നെ!<br />
<br />
പെണ്മീനുകളുടെ കഥയെടുത്താൽ, ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലെല്ലാം മനസ്സിടറുന്നവർ മാത്രമല്ല; ജീവിതാസ്വാദനത്തിന്റെ മണിയറപ്പാട്ടുകളിൽ പൊങ്ങച്ചത്താളം ചേർത്ത് തുള്ളിയിളകുന്നവരും ധാരാളമുണ്ട്. ഗൃഹാന്തരീക്ഷത്തിന്റെ തിരശ്ചീനമായ അതിരളവുകളിൽ, യാന്ത്രികതയുടെ സമയവിവരപ്പട്ടികകളിൽ… സ്വയം ഒതുങ്ങിക്കൂടിയ സുഗന്ധവാഹികളായ വെരുകുകളാണ് വലിയൊരു പങ്ക്. എന്തിനും ഏതിനും യന്ത്രസഹായമുള്ള അകത്തളത്തിൽ ഉടലനങ്ങുന്ന പണികളൊന്നും ചെയ്യാനില്ലെന്ന ആശ്വാസം വെറുമൊരു മിഥ്യയുടെ വിളയാട്ടമാണ്. അങ്ങനെ, വയർ നിറയെ തിന്നാതെതന്നെ മേദസ്സുമുറ്റുന്ന രൂപങ്ങളിലേക്ക് പരാവർത്തനം ചെയ്യപ്പെറ്റുന്ന സ്ത്രൈണത മീനുകൾക്ക് തീരെ ചേർന്നതല്ല. ഫിറ്റ്നസ് സെന്ററുകളിലെ അഭ്യാസങ്ങൾക്കു പോലും വിപരീത വികാസത്തെ നിയന്ത്രിക്കാനാവുന്നില്ല. എങ്കിലും, ഉടൽ മുഴുപ്പിന്റെ വൈകൃതങ്ങളെ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഇത്തരം മീനുകൾക്കും പഥ്യമെന്നത് തമാശ തന്നെ. സ്വർണ്ണച്ചന്തകളിൽ വിഭ്രാന്തി സ്ഫുരിക്കുന്ന കണ്ണുകളുമായി ചഞ്ചലപ്പെട്ട മനസ്സിനെ അടയാളപ്പെടുത്തുന്ന പെണ്മീനുകൾക്കും അവരെ അകമ്പടിസേവിക്കുന്ന ആണ്മീനുകൾക്കും അഴകല്ല, ആസക്തിയുടെ മഞ്ഞളിപ്പാണ് കൂടുതൽ.<br />
<br />
സ്രാവുകളെ സംബന്ധിച്ച് പറഞ്ഞാൽ, കുത്തകസ്വഭാവക്കാരും ദയാദാക്ഷിണ്യങ്ങൾ തീരെ കുറഞ്ഞവരുമാണ്. മറ്റെല്ലാ മത്സ്യങ്ങളും ഇതര ജീവികളും തങ്ങളുടെ വ്യാവസായിക അജണ്ടയുടെ കൂട്ടിക്കൊടുപ്പുകാരാവണമെന്നതാണ് അവരുടെ മിനിമം ഡിമാന്റ്. അതിനുപയുക്തമായ സൈദ്ധാന്തിക അധോതലവും പ്രായോഗിക ബലതന്ത്രവും മെനഞ്ഞെടുത്ത കെണികളിൽ ആവോളം ഇരകൾ വന്നുവീഴുന്നത് തീരെ പഴയ സത്യമാണെങ്കിലും, അതിന് പുതിയ ന്യായീകരണങ്ങളും കാലാനുസൃതമായി പുതുക്കപ്പെട്ടിട്ടുണ്ട്. എല്ലാം ചത്തുചീഞ്ഞ് തങ്ങൾക്ക് തീറ്റയും വളവുമാകണമെന്ന കൊതി ഏതുവിധേനയും നടപ്പാക്കിയെടുക്കാനുള്ള കാര്യശേഷിയും ആൾബലവും ഈ സ്രാവ്വംശത്തിനുണ്ടെന്നത് വെളിച്ചം പോലെ സത്യം.<br />
<br />
രാഷ്ട്രീയ-സാംസ്കാരിക-താരങ്ങളുടെ മുഖമുള്ള മത്സ്യങ്ങൾ ഈ ജലപേടകത്തിലെ വലിയൊരു പങ്കുണ്ടാകും. അവരാണല്ലോ സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവർ! നാട്ടിലെ പൊന്നുതമ്പുരാക്കന്മാരുടെ നൂറുകണക്കിന് അപരന്മാരുണ്ട്…ഈ മരുപ്പച്ചയിലും. മേപ്പടിയാന്മാരുടെ പ്രസ്താവനകളെ വേദവാക്യമാക്കി, വാശിയേറിയ വീരവാദങ്ങളുമായി മത്സ്യങ്ങൾ മുങ്ങാങ്കുഴിയിടുന്നു. മൈക്കലാഞ്ജലോ മുതൽ കെ. ഇ. എൻ. വരെയുള്ള പ്രതിഭകൾക്ക് ചേരുംവിധം ബാഹ്യരൂപങ്ങളിൽ, മുഖഭാവങ്ങളിൽ അമരത്വം നേടിയ കലകോവിദന്മാർ ഈ ജലപേടകത്തിൽ നിറഞ്ഞുകവിയുകയാണ്. കാമ്പും കഴമ്പുമില്ലാത്ത കയ്യിലിരിപ്പാണ് പലരുടെയും അനുഭവസ്വത്തെങ്കിലും, ഉപജാപകവൃന്ദങ്ങളുടെ വാദ്യവൃന്ദഘോഷങ്ങൾക്കിടയിൽ തളർന്നുവീഴാതെ പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിയുന്നു എന്ന വാസ്തവം വ്യാഖ്യാനം അർഹിക്കുന്ന ഒരു പ്രതിഭാവിലാസമായി കരുതാം.<br />
<br />
ഇതെല്ലം കണ്ടുകണ്ട് കൺനിറച്ച്, ഉള്ളിൽ ഊറിയൂറിച്ചിരിച്ച്, ഈ ആഗോള ജലപേടക പ്രദർശനശാലയിലൂടെ നടക്കുമ്പോൾ തോന്നിപ്പോകാറുണ്ട്… ജീവജലം മാത്രമല്ല, പ്രാണവായു പോലും അളന്നുതൂക്കി വിതരണം ചെയ്യപ്പെടാനിടയുള്ള ഒരു ഭാവികാലത്ത് നമ്മുടെ സമുദ്രങ്ങൾ പോലും വറ്റിപ്പോകുമോ… എന്ന്! സമുദ്രം നഷ്ടപ്പെട്ട മത്സ്യത്തിന്റെ പിടച്ചിൽ എത്രമേൽ പരിതാപകരമാണെന്ന് അതിനെ ഭക്ഷിക്കുന്നവർ ചിന്തിക്കാറില്ല. ഈ ജലപേടകത്തിലെ മത്സ്യങ്ങൾ, ‘പ്രവാസി’കളെന്ന് വിവക്ഷിക്കപ്പെടുന്ന നമ്മൾ തന്നെയാണെന്ന് ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല. ആ തിരിച്ചറിവുണ്ടാകുമ്പോൾ മാത്രമേ നമ്മൾക്ക് ബോധ്യപ്പെടുകയുള്ളു, ജീവജലത്തിന്റെയും പ്രാണവായുവിന്റെയും പ്രകൃതിയുടെയും സർവ്വോപരി സ്വപ്നത്തിന്റെയും മൂല്യം.<br />
<br />
***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-34324407.post-16103649359245609412009-03-29T19:46:00.004+04:002009-03-29T20:07:33.043+04:00ജയ് ഭാരതാംബ..."ചെക്കന് എന്റെയാ<br />അവന് മിടുക്കനാ.<br />ഇത്തവണ ജയിച്ചില്ലേല്‍ <br />പണ്ഡിറ്റുമാരുടെ പരമ്പരയാകാന്‍ <br />വേറെ ചെലവന്മാര് ചെരുപ്പിടും.<br /><br />അവന്റെ അപ്പനെ അറിയുമല്ലോ?<br />ആള് കിടിലനല്ലാരുന്നോ?<br />വെട്ടൊന്ന്.... തുണ്ട് രണ്ട്.<br />കൈയായാലും തലയായാലും<br />ജനനനിയന്ത്രണവിദ്യയായാലും<br />കക്ഷിക്ക് തുല്യമായിരുന്നു!<br />ഗ്ലൈഡറും ബുള്‍ഡൊസറും <br />ഒരു വീക്നെസ്സായിരുന്നല്ലോ?<br /><br />ചേരിചേരായ്മയില്‍ പ്രതിഷേധിച്ച്<br />അതിയാനൊന്ന് ചൊമച്ചതിനെടേല്...<br />ബുള്‍ഡോസറിന്റെ ചക്രത്തിനെടേന്ന് <br />വാരിയെല്ലുകള്‍ എണ്ണിപ്പെറുക്കാന്‍<br />ബാക്കിയില്ലായിരുന്നെന്നത് വേറെ കാര്യം!<br />അല്ലെങ്കില്‍...<br />ചേരി ചേരാതിരുന്നാല്‍<br />നാടാകെ ചേരിയാവില്ലേ? <br /><br />എന്റെ പൊന്നുമോന് <br />എന്ത് സനാതനം പറഞ്ഞെന്നാ?<br />ഒരു സമുദായക്കാര്‍ മുഴുവന്‍<br />ഭീകരന്മാരാന്നോ... ശത്രുക്കാളാന്നോ...!<br />അവരെയെല്ലാം ഞങ്ങടെ ദേവപുഷ്പം<br />തൂങ്ങിനില്‍ക്കുന്ന തണ്ടുകൊണ്ട്<br />കഴുത്തു ഞെരിച്ച് കൊല്ലണമെന്നോ...!<br /><br />അയ്യയ്യേ.... <br />അങ്ങനല്ല അവന് പറഞ്ഞെ!<br />പൂനൂലുകൊണ്ട് ദേശീയത ബന്ധിച്ച്<br />ആ പിതൃശൂന്യന്മാരെടെ ആസനത്തില്‍ .....<br />ബ്രഹ്മോസ് മിസൈല്‍ ഫിറ്റ് ചെയ്ത്<br />ആകാശത്തേക്കയക്ക് കൊളുത്തിവിടണമെന്നോ?<br /><br />എന്റെ കുഞ്ഞ് എത്ര പാവം?<br />അവനെ ആ അയല്പക്ക ചാരന്മാര്<br />കൊല്ലാക്കൊല ചെയ്യാതിരുന്നാ മതിയാരുന്നു.<br />അവനെ തൊട്ടാല്‍ പോലീസിനും പൊള്ളും.<br />പണ്ട് പോലീസിനേം പട്ടാളത്തേം<br />വെറപ്പിച്ച രാജകുമാരന്റെ<br />പിങ്ങാമിയോടാ അവമ്മാരെടെ കളി.<br /><br />സമാധാന സഞ്ചലനത്തിനു വന്ന<br />വെറും അരലക്ഷം പ്രക്ഷോഭകരെ<br />വെടിവയ്ക്കാന്‍ മുസ്ലീം പോലീസുകാര്‍!<br />പിന്നല്ലാതെ... <br />ഹിന്ദുപ്പോലീസ് അങ്ങനെ ചെയ്യുവോ?<br /><br />ഓഹ്... സംസാരിച്ചിരുന്നതറിഞ്ഞില്ല<br />എന്റെ പപ്പി വെശന്ന് കരയുന്നത് കേട്ടില്ലേ?<br />പാവം...<br />അതിന് മാമും കൊടുത്ത്<br />പാടിയൊറക്കീട്ട് ഇപ്പോ വരാം..."<br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com16tag:blogger.com,1999:blog-34324407.post-77961092024353486912009-03-01T21:08:00.002+04:002009-03-01T22:00:40.615+04:00കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം - ചില പ്രത്യയശാസ്ത്രവിശകലനങ്ങള്‍<span style="font-size:100%;">പാരമ്പര്യമായിത്തന്നെ ഞങ്ങളുടെ തറവാട് കടലുമായും തൊട്ടിയുമായും ബന്ധപ്പെട്ട് കവിതകളെഴുതിയ അരയന്മാരുടെ വകയാണ്. ഉറുദു ഭാഷയില്‍ ഞങ്ങള്‍ക്കുള്ള പൊക്കിള്‍ക്കൊടിബന്ധം അറിയണമെങ്കില്‍ 'വിപ്ലവം ജയിക്കട്ടെ' എന്നതിന്റെ പരിഭാഷ നോക്കിയാല്‍ മതി.സത്യത്തില്‍ അതാണല്ലോ ഞങ്ങള്‍ ലക്ഷ്യമാക്കിയ നയപരിപാടി.<br /><br />പണ്ടത്തെ കാര്ണോന്മാര് അതൊക്കെ പറഞ്ഞപ്പോള്‍ ആ ചിന്തകളില്‍ മനസ്സുണ്ടായിരുന്നു, സമര്‍പ്പണമുണ്ടായിരുന്നു, തേങ്ങാക്കൊലയായിരുന്നു എന്നൊക്കെ ഇപ്പോള്‍ നിങ്ങള്‍ വേണമെങ്കില്‍ എഴുതിപ്പിടിപ്പിക്കും! അന്നത്തെ വന്ദ്യവയോധികതയിലും യൗവനം തുടിച്ചിരുന്ന അവരെക്കാള്‍ എന്തുകൊണ്ടും മികച്ചവരാണ് ഞങ്ങള്‍ ഇപ്പോഴത്തെ നേതൃപുംഗവന്മാരെന്ന് ആര്‍ക്കാണറിയാത്തത്?!<br /><br />അവര്‍ തലകുത്തിനിന്നിട്ട് സാധിക്കാത്ത കാര്യമല്ലേ ഇപ്പോള്‍ ഞങ്ങള്‍ നേടിയിരിക്കുന്നത്? സംശയമുണ്ടെങ്കില്‍ സ്വാധീനമേഖല, സാമ്പത്തികമേഖല,ജനകീയപിന്തുണാമേഖല, സ്വര്‍ഗ്ഗീയസൗഖ്യമേഖല ഇങ്ങനെ ഓരോ രംഗവും നോക്കിക്കോളൂ. എന്തെങ്കിലും പ്രസ്താവിക്കാന്‍ നിങ്ങള്‍ക്ക് നാവിറങ്ങിപ്പോകും.<br /><br />കടല്‍, തൊട്ടി, തിര, കപ്പല്‍ച്ചേതം എന്നിവയുമായി ബന്ധപ്പെട്ട ചില പ്രത്യയശാസ്ത്രവിശകലനങ്ങളെക്കുറിച്ചാണല്ലോ സംസാരിച്ച് തുടങ്ങിയത്? 1964-ല്‍ ഒടക്ക് വച്ച് കൊറേ തൊട്ടിയും വെള്ളവും ഞങ്ങള്‍ സ്വന്തമാക്കി. ജനകീയ കൂടോത്രം ആയിരത്തൊന്ന് കുഴിച്ചിട്ട് തറവാടിന് ബര്‍മ്മ വച്ചു. അന്ന് ഞ്ങ്ങളുടെ തൊട്ടിയില്‍ അനങ്ങാതിരുന്ന വെള്ളത്തില്‍ സമുദ്രത്തെ ആവാഹിച്ച് ലയിപ്പിച്ചു. ഉടവാളും വിളക്കുമായി കാവലിരുന്ന കടല്ക്കിഴവന്മാരെ തൊഴിച്ച് ഒരു വശത്താക്കി. അമ്മാവന്മാരും അണ്ണന്മാരും ഗുരുക്കന്മാരും അങ്ങനെ ഞങ്ങള്‍ക്ക് ചതുര്‍ഥിയായി. വേറെ കെട്ടിടവും വസ്തുവഹയും സൈന്യവും ക്രമീകരിച്ച് കടലില്‍ ഞങ്ങള്‍ അവകാശം സ്ഥാപിച്ചു.<br /><br />പിന്നെ എക്കാലവും കൊറെ ആള്ക്കാര് കാലാകാലം തൊട്ടിയില്‍ കടല്‍വെള്ളം പകുത്തെടുത്ത് പിണങ്ങിപ്പോവുക എന്ന ഞങ്ങളുടെ പാരമ്പര്യത്തൊഴില്‍ ചെയ്തുകൊണ്ടേയിരുന്നു. 'വസന്തത്തിന്റെ ഇടിമുഴക്കം' അങ്ങനെയൊരെണ്ണമായിരുന്നു. അവിടെയും തീര്‍ന്നില്ല ആ ജ്വരത്തിന്റെ ആവര്‍ത്തനം. കൊലമരത്തീന്ന് രക്ഷപ്പെട്ട കേപ്പീയാര്‍ മൂപ്പീന്നും തൊട്ടിയില്‍ വെള്ളം നിറച്ച് പടിയിറങ്ങി. അതിനു പുറകേ പല വില്ലാളികളും... ഒടുവില്‍ മാടായിക്കാരന്‍ കളരിഗുരുക്കളും, ആലപ്പുഴക്കാരി ഉണ്ണിയാര്‍ച്ചയും, കൊച്ചീല് ചൊറിയാന്‍ ഇടയാക്കിയ യോദ്ധാവും സംഘവും... എല്ലാവരും സ്വന്തം തൊട്ടിയില്‍ കടലിനെ കോരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നിട്ട് കടല്‍ ക്ഷീണിച്ചോ? ഇല്ലല്ലോ? കൂടുതല്‍ ശക്തമായ തിരകളുമായി ആഞ്ഞടിക്കുകയല്ലേ.<br /><br />പിന്നെ.. മാലിന്യത്തിന്റെ കാര്യം! അതിപ്പോ... എല്ലാ കടലുകളും മലിനമാകുമ്പോള്‍ ഞങ്ങടെ കടല്‍ മാത്രം മലിനമാവരുതെന്ന് നിങ്ങള്‍ക്കെന്താ ഇത്ര വാശി? ഓരോരോ സാഹചര്യവും അതിന്റെ അനുകൂലനങ്ങളുമല്ലേ കടലിനെ തിരകളുള്ള വിശാലതയായി നില നിര്‍ത്തുന്നത്?<br /><br />ഇപ്പോള്‍.. ചില കുഴികുത്തികള്‍ ഈ കടലിനെ തൊട്ടിയിലാക്കി പുതിയ കടല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ... പുച്ഛമാണ് തോന്നുന്നത്. അവര്‍ക്കൊക്കെ എന്തറിയാം ഈ കടലിനെക്കുറിച്ച്? ഉര്‍ദ്ദുവിലുള്ള ആ കവിതയില്‍ എന്താണ് പറയുന്നത്? തൊട്ടിയിലേക്ക് പകര്‍ന്ന കടലില്‍ തിര ഉണ്ടായില്ല എന്ന്.. അല്ലേ? കടലിലേ തിരയുള്ളൂ, തൊട്ടിയില്‍ തിര ഉയരില്ല. എത്ര മനോഹരമായ കവിത!<br /><br /><em>സത്യത്തില്‍ നാമെല്ലാം... വിഢ്ഡികളാണ്. കടലിനെക്കുറിച്ചുള്ള ഒരു സാമാന്യതത്വം പോലും അറിയാത്ത പമ്പരവിഢ്ഡികള്‍. കടലില്‍ നിന്നുള്ള നീരാവിയാണ് മേഘമായി, മഴയായി വീണ്ടും കടലിനെ... ഭൂമിയെ നിലനിര്‍ത്തുന്നതെന്ന്. കടലില്‍ തോണിയിറക്കി, തുഴയേറ്റി, വലവീശി, മുങ്ങാംകുഴിയിട്ട് അടിത്തട്ടിലെത്തി മുത്ത് വാരി തിരിച്ചെത്തിയ കാരണവന്മാര് പറഞ്ഞ അറിവടയാളങ്ങള്‍ മറന്നതിന്റെ കേടാണ് ഈ നമ്മള് ചുമക്കുന്ന അറിവില്ലായ്മയെന്ന്!<br /><br />ങാ.. പോട്ടെ. കടല്‍ ഇനിയും ബാക്കി. അതില്‍ വിഷം കലരാതെ സൂക്ഷിച്ച് കരയ്ക്കാകെ ചാകര ഉത്സവങ്ങള്‍ സമ്മാനിക്കാന്‍ എവിടെ നല്ല മുക്കുവന്മാര്? അതാണ് ഇന്നത്തെ സന്ദേഹം. </em></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com8tag:blogger.com,1999:blog-34324407.post-2334633056950042992009-02-20T20:41:00.002+04:002009-02-20T20:52:23.401+04:00മരണം വാതില്ക്കലെത്തുമ്പോള് : ജേഡ് ഗുഡി<a href="http://s219.photobucket.com/albums/cc124/sivap/?action=view&current=JEd-Guddi.jpg" target="_blank"><img src="http://i219.photobucket.com/albums/cc124/sivap/JEd-Guddi.jpg" border="0" alt="jEd-Gudi" /></a><br />അതെ... ഞാന്‍ ക്യാമറയ്ക്കു മുന്നില്‍ ഇനിയും വാചാലയാവും. മൃതിയുടെ ഇരുള്വാഹനം എന്നെ ആനയിക്കാനെത്തുന്നതിന് മുമ്പുള്ള മണിക്കൂറുകള്‍ എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍ക്കു വേണ്ടി, തിളക്കവും ചൂടുമുള്ള പ്രകാശധോരണിയില്, ഒരിക്കലുമൊടുങ്ങാത്ത എന്റെ മുഴങ്ങുന്ന വാക്കുകള്‍...<br /><br />ആകാശചുംബിയായ കൊട്ടാരം സ്വന്തമാക്കാനല്ല. ഫ്ലാഷ് കാറുകള്‍ സ്വന്തമാക്കാനുമല്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി മാത്രം.<br /><br />എന്തെല്ലാം വിളിച്ചുപറഞ്ഞ നാവാണ് എന്റേത്. സൗന്ദര്യത്തെക്കുറിച്ച്, ഫേഷനെക്കുറിച്ച്, ഓരോ നാടിന്റെയും സംസ്കാരത്തെക്കുറിച്ച്. ആചാര-വിശ്വാസങ്ങളാല്‍ വൈജാത്യമുള്ള വംശങ്ങളുടെ അല്‍ഭുതകരമായ സാന്നിധ്യങ്ങളെക്കുറിച്ച്. ഒന്നിന് നൂറായി ശരങ്ങള്‍ പായിച്ച, സൗന്ദര്യത്തെ അമൂല്യമായി എണ്ണിയ എന്റെയുള്ളില്‍... ആത്യന്തികമായ നാശം ഒളിപ്പിച്ചുവെച്ച ദൈവം... ഇപ്പോള്‍ എന്നെ നോക്കി ചിരിക്കുന്നു. ഞാന്‍ എത്ര മണ്ടിയായ ഒരു സാധാരണ പെണ്ണ് മാത്രം.<br /><br />അരുത്... എന്നെ അധിക്ഷേപിക്കരുത് ലോകമേ. മരണത്തെ മുഖാമുഖം കാണാന്‍ തയാറെടുക്കുന്ന ഒരു അമ്മയുടെ ആത്മാവ് ഞാന്‍ ഇപ്പോഴാണ് തുറന്നു നോക്കുന്നത്. അതില്‍ ഞാന്‍ എന്റെ കുട്ടിക്കാലം കാണുന്നു.കരഞ്ഞും കൈകാലിട്ടടിച്ചും. വിശന്നും വിരല്‍ നുണഞ്ഞും പോയ ദിനങ്ങള്‍. ബാല്യത്തിന്റെ വെളിച്ചം ആസ്വദിക്കുന്നു. കൗമാരത്തിന്റെ ഇളക്കങ്ങള്‍, കാടാക്ഷങ്ങള്, സ്പര്ശങ്ങള്. യൗവനത്തിന്റെ വികാരാതീവ്രതകള്, പ്രണയത്തിന്റെ പാരസ്പര്യങ്ങള്‍... നിഴലിളക്കങ്ങല്.<br /><br />ഒരു അമ്മയായതിന്റെ സായൂജ്യ നിമിഷങ്ങള്‍. മനസ്സില്‍ പാടിയ താരാട്ടുകളുടെ ആരോഹണാവരോഹണങ്ങള്‍.കുഞ്ഞുങ്ങളുടെ പനിക്കോളിന് കൂട്ടിരുന്ന ഉറക്കമില്ലാ നിശകള്‍. ആ സുഖങ്ങളുടെ, സൗരഭ്യങ്ങളുടെ, പരിപൂര്‍ണ്ണതയില്‍ നിന്ന് ഇതാ... എന്റെ വിട വാങ്ങലിന്റെ നിമിഷങ്ങള്‍ കടന്നുവരുന്നു.<br /><br />എന്റെ രോഗാവസ്ഥയും, മരണാകുലതയും വിറ്റ് പണമാക്കാനുള്ള ശ്രമത്തെ ഒരു സ്വാര്‍ഥതയായി കാണരുതേ. എന്റെ സ്ഥാനത്ത് നിങ്ങള്‍ ആരായാലും ഇങ്ങനെയൊക്കെത്തന്നെ ചിന്തിച്ചു പോകും. ക്ഷമിക്കുക. ഈ മരണാസന്നയുടെ വാക്കുകളെ ക്ഷമിക്കുക. വിട. പ്രകാശപൂര്‍ണമായ ലോകമേ... നിനക്ക് നന്ദി. എല്ലാ തെറ്റുകള്‍ക്കും മാപ്പ്.<br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-34324407.post-68539002937379548282008-02-12T11:49:00.000+04:002008-02-12T12:10:19.745+04:00ചുവപ്പു റോജാക്കളേ... ജാഗ്രതൈ!<em><u>(ഏറെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മൈനാഗന്‍ വീണ്ടും ചിലത് പറയട്ടെ...)</u></em><br /><br /><a href="http://s219.photobucket.com/albums/cc124/sivap/?action=view&current=No-Warng.gif" target="_blank"><img style="WIDTH: 382px; HEIGHT: 274px" height="67" alt="Photobucket" src="http://i219.photobucket.com/albums/cc124/sivap/No-Warng.gif" width="96" border="0" /></a><br /><br /><br /><div align="left">വാര്‍ത്ത വായിച്ചിട്ട് ചിരിയും കരച്ചിലും ഒന്നിച്ചുവന്നു.</div><div align="left">"വാലന്റൈന്‍ ദിനാഘോഷം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ പൂക്കടകളിലും ഗിഫ്റ്റ് സെന്ററുകളിലും ചുവന്ന റോസാപ്പൂക്കള്‍ വില്പന നടത്തുന്നത് നിരോധിച്ചു.." വത്രേ! </div><div align="left">അപാരമീ ആത്മജ്ഞാനം... അസാധ്യമീ സദാചാരജീവിതം!</div><div align="left">പരമകാരുണികനായ പ്രപഞ്ചസ്രഷ്ടാവേ... അങ്ങയുടെ സ്വന്തം പേരില്‍ സദാചാര കമ്മീഷനുകളും അത്യാചാര ഭീകരരും അരങ്ങുതകര്‍ക്കുന്നത്, അങ്ങുമാത്രം അറിയുന്നില്ലെന്നാണോ? </div><div align="left"> </div><div align="left"></div><div align="left">ഓര്‍മ്മയില്‍ പഴയ സംഭവങ്ങള്‍ പലതും നുരയിട്ട് വരുന്നുണ്ടെങ്കിലും, ചിലര്‍ക്കെങ്കിലും അതൊക്കെ അനഭിമതമോ, അസ്വീകാര്യമോ... ചിലപ്പോള്‍ മതവികാരവ്രണാഭരണമോ ഒക്കെയായി തോന്നിയേക്കുമെന്നതിനാല്.... അതിലേക്കൊന്നും കടക്കുന്നില്ല.എന്തെല്ലാം ന്യായവാദങ്ങള്‍ നിരത്തിയാലും... ലോകത്തിലെ ഏറ്റവും അരാജകസ്വഭാവത്തിലുള്ള യുവത്വം അവിടെയാണുള്ളതെന്ന് ആര്‍ക്കുമറിയാം. </div><div align="left"> </div><div align="left">രണ്ടു തോണികളില്‍ കാലുകള്വെച്ചുകൊണ്ടുള്ള , അസാമാന്യ സാമര്‍ഥ്യത്തോടെയുള്ള ഭരണവ്യവസ്ഥ തുടരുമ്പോഴും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍, രണ്ടാം തരക്കാരായി തഴയപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടത്ര ഊന്നല്‍ നല്‍കാത്ത രീതി അവിടെ തുടരുന്നു.</div><div align="left"> </div><div align="left"></div><div align="left">അമേരിക്കന്‍ അളിയന്മാരുടെയും സഹകാരികളുടെയും സാങ്കേതികവിദ്യയും വാണിജ്യബലാബലങ്ങളും ഒരുവശത്ത് കൊഴുക്കുമ്പോള്‍; തൊഴിലും പാര്‍പ്പിടവും ഭക്ഷണവും... പിന്നെ വ്യക്തിസ്വാതന്ത്ര്യവും മറ്റുമൊക്കെ ഉള്‍ക്കൊള്ളുന്ന മേഖലകളില്‍ തികഞ്ഞ മനുഷ്യ വിരുദ്ധത നിലനില്ക്കുന്നു എന്ന സത്യം അനുഭവിച്ചവര്‍ക്കും അറിയാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കും ബോധ്യമാണ്. </div><div align="left"> </div><div align="left"></div><div align="left">തീവ്രവാദം, സദ്ദാം ഹുസ്സൈന്‍, ഒസാമ ബിന്ലാദന് എന്നൊക്കെ കേള്‍ക്കുന്നതിലേറെ കോപവും ഈര്‍ഷ്യയും അസഹിഷ്ണുതയും 'മനുഷ്യാവകാശം' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് തോന്നുന്നത്... എന്തായാലും ഒരു സാധാരണ മനോരോഗമല്ല. രക്തതിലും മജ്ജയിലും വളര്‍ന്നുമുറ്റിയ ഒരുതരം അര്‍ബുദം തന്നെയാണ്.</div><div align="left"> </div><div align="left"></div><div align="left">പുറംലോകത്ത് നിയമദണ്ഡുപയോഗിച്ച് അടിച്ചമര്‍ത്തി നിര്‍ത്തിയിരിക്കുന്ന എല്ലാ 'കൊള്ളരുതായ്മ'കളും, സ്വര്ണ്ണപാത്രങ്ങളുടെ (Under Cover) അടിയില്‍ സുഖമായി നടന്നുപോകുന്ന, സാംസ്കാരികമായ ക്രയവിക്രയങ്ങളിലൂടെ അല്‍പ്പംപോലും പാകമാകാത്ത ഒരു 'അവിയല്‍' വ്യവസ്ഥയില്‍... ജീവിതം അവിടത്തെ ചെറുപ്പക്കാര്‍ക്ക് നരകമായും നഷ്ടസ്വര്ഗ്ഗമായും തോന്നുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?</div><div align="left"> </div><div align="left">സര്‍ക്കാര്‍ ഖജനാവില്‍ കുമിഞ്ഞുകൂടുന്ന പണം മയക്കുവെടിയെന്നപോലെ അവരെ തൃപ്തിപ്പെടുത്താന്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാരിക്കോരി ചെലവഴിക്കുന്നുണ്ടെങ്കിലും... ഫലമുണ്ടാകാത്തതും അതുകൊണ്ടുതന്നെയാണ്. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മാര്‍ഥതയോടെ 'എനിക്കും എന്റെ നാടിനും വേണ്ടി' എന്ന് ചിന്തിക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ചിന്തയിലെയും കാലുകളിലെയും ചങ്ങലകള്‍ ആദ്യമായി അഴിച്ചുമാറ്റേണ്ടതുണ്ട്. </div><div align="left"> </div><div align="left"></div><div align="left">ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഏറ്റവും അടുത്ത നിമിഷത്തില്‍ ലഭിക്കുന്ന സമ്പന്നന്മാര്‍ക്കിടയില്‍, അതൊക്കെ മോഹിച്ചുകൊണ്ട്... ഒന്നും നേടാനാവാതെ നിരാശപ്പെടുന്നവരോട് ഒരു ഭരണാധികാരിക്കും... "വായടക്കൂ" എന്നു പറയാന്‍ അവകാശമില്ല. പറഞ്ഞാല്‍... അവര്‍ അത് വകവെയ്ക്കുകയുമില്ല.</div><div align="left"> </div><div align="left"></div><div align="left">അതുകൊണ്ട്, പാവം... ചുവപ്പു റോജാക്കളേ... ജാഗ്രതൈ! </div><div align="left">നിങ്ങളുടെ അഴകും സുഗന്ധവും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച് പ്രണയത്തിന്റെ അദൃശ്യമായ പാലം പണിയാന്‍ ഞങ്ങളുടെ 'സദാചാരം' തത്കാലം നിങ്ങളെ അനുവദിക്കുന്നില്ല. ഈ വാലന്റൈന്‍ ദിനത്തില്‍, (അതിന്റെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സംജ്ഞകളോട് വിയോജിപ്പുണ്ടെങ്കിലും) എല്ല റോസാപ്പൂക്കളും ചുവന്നതായി മാറട്ടെ എന്ന് ആശംസിക്കുന്നു. എന്തെന്നാല്‍ ആത്മരക്തത്തിന്റെ ചുവപ്പിനാല്‍ എഴുതപ്പെടുന്നതാണ് യഥാര്‍ഥ പ്രണയം എന്ന് എനിക്കും നിങ്ങള്‍ക്കും അറിയാമല്ലോ?</div><div align="left"> </div><div align="left"></div><div align="left">*** </div><div align="left"> </div><div align="left"><u><em>അച്ചാര്‍:-</em></u></div><div align="left">സൗദിയിലായിരുന്നപ്പോള്‍, വെള്ളിയാഴ്ചയുടെ വെളുപ്പാന്‍കാലത്ത്,ഒരു ഫോണ്‍ കോള്‍.</div><div align="left"> </div><div align="left"></div><div align="left">'ഞാന്‍... ഓര്‍ബിറ്റ് ചാനലീന്ന് അസീസാ. നിങ്ങടെ ഷേക്കിന്റെ വീട്ടുവാതില്‍ ഒന്ന് തുറപ്പിക്കണമാരുന്ന്.'</div><div align="left"> </div><div align="left"></div><div align="left">'അവിടെ വാച്ച്മാന് ഒണ്ടല്ലോ. ചെലപ്പോ ഒറക്കത്തിലായിരിക്കും.'</div><div align="left"> </div><div align="left"></div><div align="left">'അരമണിക്കൂറായി ഞാന്‍ തട്ടിവിളിക്കുന്നു.ഇവിടെങ്ങുമില്ല.'</div><div align="left"> </div><div align="left"></div><div align="left">'ആട്ടെ.. എന്താ കാര്യം.. അതിരാവിലെ തന്നെ...?'</div><div align="left"> </div><div align="left"></div><div align="left">'ആകെയൊള്ള നൂറ്റിയിരുപത് ചാനലില്‍ നലെണ്ണം കൊറേ ദെവസ്സമായി തകറാറിലാ. കെഴവനും കെഴവിക്കും അതില്ലാതെ പറ്റില്ല.'</div><div align="left"> </div><div align="left"></div><div align="left">'വല്ല MBCയൊ BBCയൊ ആയിരിക്കും. താന്‍ ഏഷ്യാനെറ്റും കൈരളിയുംകൂടി ഫിറ്റ് ചെയ്ത് കൊടുക്ക്. നമ്മടെ ഭാഷയും അവര്‍ ആസ്വദിക്കട്ടെ...'</div><div align="left"> </div><div align="left"></div><div align="left">'അതല്ല കാര്യം. ആ നാല് ചാനലുകളും "തുണിയില്ലാതൊഴിലാളി"കളുടെയാ.. ഇഷ്ടാ! വിദേശിയുടെ സാങ്കേതികവിദ്യയും ശാരീരികവിദ്യയും മോശമാവില്ലല്ലോ. വയസ്സുകാലത്ത് അങ്ങനെയങ്കിലും...!"</div><div align="left"> </div><div align="left"></div><div align="left">***</div>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-34324407.post-56693427947879958392007-01-11T07:45:00.000+04:002007-01-11T18:32:32.536+04:00സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ (രണ്ട്:)<span style="font-size:130%;"></span><br /><span style="font-size:130%;">കുഞ്ഞനെക്കണ്ടതും ബൈജുവും തൌഫീഖും ഓടിവന്ന് പരിസരബോധമില്ലാതെ കെട്ടിയങ്ങ് പിടിച്ചു.ഇന്നത്തെ 'അയ്യപ്പ ബൈജു' (അന്നത്തെ 'ചിന്ന അപ്പന്' ആയിരുന്നു) കരയുന്നമാതിരി ചോദിച്ചു:</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ചേട്ടാ... എവമ്മാര് നമ്മടെ തലയില്ലാത്ത ബാഡി പെട്ടീലാക്കി നെടുമ്പാശ്ശേരിക്കയക്കുവോ?" </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുഞ്ഞന്‍ ഉള്ളിലിലൊരിത്തിരി ചിരി തോന്നിയെങ്കിലും ഗൌരവം നടിച്ചുകൊണ്ട് പറഞ്ഞൂ:</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ചെലപ്പോ അങ്ങനെ സംഭവിച്ചേക്കും. എന്തായാലും നമ്മള് പതറരുത് . മഹത്തായ കലാപ്രസ്ഥാനത്തിന്റെ വീരനായകരെന്ന നിലയില്‍ നമ്മള് അവസാനനിമിഷംവരെ തന്റേടത്തൊടെ നില്‍ക്കണം. പിന്നെയും, തലപോകുന്നെങ്കില്‍ അത് വിധിയെന്ന് കരുതണം സഖാക്കളേ." </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"അല്ല ചേട്ടാ... ഇങ്ങോട്ട് കേറിവന്നപ്പം ഭാര്യയോട് പ്രോമിസ് ചെയ്തിട്ടാ വന്നേ..." </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"എന്തോന്ന്?" </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"പത്ത് പവന്റെ ഒരു സ്വര്‍ണമാല കൊണ്ടുചെല്ലാവെന്ന്.." ബൈജു മൂക്ക് തുടച്ചു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"സാരമില്ല അനിയാ, നിനക്ക് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലേലും ഇവിടത്തെ മലയാളികള്‍ പിരിവെടുത്ത് ഒരു... അഞ്ചാറു പവന്റെ മാലയെങ്കിലും നിന്റെ പെണ്ണുമ്പിള്ളയ്ക്ക് എത്തിച്ചുകൊടുക്കാതിരിക്കില്ല. ധൈര്യമായിരിക്ക്.."</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ങ്ഹാ... അതുമതി. ഇനിയിപ്പം ചത്താലും കൊഴപ്പമില്ല. അവള് പെട്ടെന്നൊന്നും വേറൊരുത്തന്റെ മേല്‍ കെട്ടിക്കേറത്തില്ലല്ലോ!" - ബൈജു മെല്ലെ ശാന്തനാവാന്‍ ശ്രമിച്ചു. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">തൌഫീഖോ? പൊതുവെ ഉരുണ്ടുവീര്‍ത്ത അയാളുടെ മുഖം ഒന്നുകൂടി വീര്‍ത്ത് വിളറി.. വികാരപ്രപഞ്ചമായിട്ടുണ്ട്. സ്ത്രീവേഷമയതിനാല് കലാപരമായിത്തന്നെ ആ മുഖത്ത് അഭിനയസാധ്യത ഏറെയുണ്ട്. അയാള്‍ വേഷത്തിനൊത്ത ശൈലിയിലും ഒച്ചയിലും പറയുന്നു:</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"എനിക്ക് മാലേം താലീം ഒന്നും വേണ്ട സാറേ... എന്റെ തലേംകൂടെ ആ പെട്ടീല് വെച്ചേക്കാന്‍ ഈ പോലീസണ്ണമ്മാരോട് പറഞ്ഞേക്കണെ... തലയില്ലാത്ത എന്റെ ബോഡി കാണാന്‍ തീരെ ബോറായിരിക്കും..."</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇതൊക്കെ കേട്ടപ്പോള്‍ കുഞ്ഞന്റെയുള്ളിലും ചില കതിനകളൊക്കെ പൊട്ടാന്‍ തുടങ്ങി. താന്‍ ഇവിടത്തെ വലിയൊരു 'ഗഡി'യാണെന്നാ ഈ പാവം പിള്ളേരെടെ വിശ്വാസം. ഇവിടെ താനും അവരും ഒന്നുപോലെ കുറ്റവാളികളയി പിടിക്കപ്പെട്ടിരിക്കുകയാണ്. തലയൊന്നും പോകത്തില്ലെങ്കിലും, പെട്ടെന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് കയറിപ്പോകേണ്ടിവന്നാലത്തെ ദുരവസ്ഥയോര്‍ത്തപ്പോള്‍ കുഞ്ഞന്‍ ആധികേറി. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇനിയിപ്പോള്‍ കേസിന്റെ കടുപ്പം കുറയ്ക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് നോക്കണം. കുഞ്ഞന്‍ എല്ലവരോടും സാധാരണ സംഭാഷണം മാതിരിനിസ്സാരമായി ചിലത് അടിവരയിട്ട് പറഞ്ഞു. കേള്‍ക്കുന്നവരൊക്കെ ലോകഭൂപടത്തില്‍ 'ഗ്വാണ്ടെനാമോ' ജയില്‍ തപ്പുന്ന മാതിരി എന്റെ മോന്തായത്തിലേക്ക് തുറിച്ചുനോക്കി അടിമകളെപ്പോലെ നില്‍ക്കുകയാണ്. ഞാന്‍ കിട്ടിയ അവസരം വിനിയോഗിച്ച് ഒരു ഉപദേശിയാവാന്‍ ശ്രമിച്ചു. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ഇപ്പോള്‍ നമ്മള് യുക്തിയോടെ ചില കാര്യങ്ങള്‍ പറയണം. ഞാന്‍ പറയുന്നമാതിരി നിങ്ങളും പറയണം." - എല്ലാവരും സമ്മതിച്ചു. ചുരുക്കത്തില്‍ പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ തെറ്റാതെ എല്ലാവരും സത്യത്തിനൊപ്പം ഇത്തിരി നുണമസാലകൂടി ചേര്‍ത്താല്‍ ശരിയുത്തരം കിട്ടാതിരിക്കില്ല. അവര്‍ ചോദിക്കുന്നതിനൊന്നും വിരണ്ട്-വിറച്ച് മറുപടി പറയരുത് എന്നു മാത്രം.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">വെളിച്ചം മങ്ങുന്നു. രംഗം മാറുന്നു. വീണ്ടും വെളിച്ചം: </span><br /><span style="font-size:130%;">താടിപ്പോലീസിന്റെ തലവന്‍ തന്റെ കയിലിരുന്ന് നീളന്‍ ബോള്‍പെന്‍ കൊണ്ട് താടി ചീകിച്ചൊറിഞ്ഞ് ഗൌരവത്തില്‍ പറയുകയാണ്.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"നിങ്ങള്‍ ഈ രാജ്യത്തിന്റെ നിയമം ലംഘിച്ചിരിക്കുന്ന വിവരം സംബന്ധിച്ച് എനിക്ക് രഹസ്യപ്പോലീസിന്റെ വിവരം നേരത്തേതന്നെ കിട്ടിയിരുന്നു. ഇപ്പോള്‍ അതിനുള്ള തെളിവുകളും കിട്ടി.</span><span style="font-size:130%;">" </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മറ്റൊരു അറബി ആ കടുപ്പമേറിയ ഭാഷയെ ആംഗലീകരിച്ചു. ഞാന്‍ ഒന്ന് മുരടനക്കി... ചിലത് പറഞ്ഞു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"സാര്‍, ഞങ്ങള്‍ അറിഞ്ഞുകൊണ്ട് യാതൊരു നിയമവും ലംഘിച്ചിട്ടില്ല. ആ പാര്‍ക്കില്‍ പരിപാടി കാണാന്‍ പോയത് തെറ്റാണെന്ന് അറിയില്ലായിരുന്നു?"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"പരിപാടിക്കുള്ള പാസ് ആരുതന്നു?"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"അത് ഒരു റസ്റ്റോറന്റിന്ല് നിന്ന് കിട്ടിയതാ.." </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"പരിപാടി നടത്താന്‍ പോലീസധികൃതരുടെ അനുമതി വേണമെന്ന് അറിയാമായിരുന്നില്ലേ?"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"പരസ്യമായി നടത്തുന്ന പരിപാടിക്ക് സ്വാഭാവികമായും അനുമതി കിട്ടിയിരിക്കും എന്ന് കരുതി.." - അങ്ങനെ പറഞ്ഞല്ലേ പറ്റുകയുള്ളു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ആരാണ് ഈ പരിപാടിയുടെ സംഘാടകര്‍? നീയല്ലേ അതില്‍ പ്രധാനി...?"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">എന്റെ നെഞ്ചില്‍ കനലുകള്‍ തെളിഞ്ഞു. കേസ് ആ വഴിക്ക് നീങ്ങുകയാണെങ്കില്‍ അവസാന കൈക്ക് സംഘടകരില്‍ ചിലരുടെ പേരു പറയം. പക്ഷേ, അറിയാമെന്ന് പറഞ്ഞാല്‍ കൂടുതല്‍ തലവേദനയയേക്കും. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"അല്ല സാര്‍. ഞാന്‍ പരിപാടികണാനെത്തിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രം. സ്റ്റേജിന്റെ പരിസരത്ത് പോയി എന്നത് ശരിയാണ്. അത് ഇത്ര വലിയ പ്രശ്നമാവുമെന്ന് കരുതിയില്ല."</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മറ്റൊരു പോലീസുകാരന് ധൃതിപ്പെട്ട് വന്നു. കുറെ ഫോട്ടോകള്‍ തലവനെ ഏല്‍പ്പിച്ചു. സിദ്ദീഖും ജയരാജ് വാരിയരും ഉള്‍പ്പെടെയുള്ള സര്‍വ്വ അവതാരങ്ങളുടെയും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍.തലവന്‍ ചോദിച്ചു:</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ഈ ചിത്രങ്ങള്‍ ആരുടേതാണ്? ഇവര്‍ ഇന്ത്യക്കാരല്ലേ?"</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"അറിയില്ല സാര്‍. എനിക്കിവരെ പരിചയമില്ല.ആദ്യമായി കണുകയാണ്."</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ആണ് പെണ്‍വേഷം കെട്ടുന്നത് ഇവിടത്തെ വിശ്വസത്തിനെതിരാണെന്ന് അറിയില്ലേ?" - സത്യത്തില്‍ അങ്ങനെയൊരു കാര്യം അപ്പോഴാണ് അറിയുന്നത്. ഇനിയിപ്പോ അറിഞ്ഞതുകൊണ്ട് കിം ഫലം?</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">"ഏതായാലും നിങ്ങളൊക്കെ കൈയോടെ പിടികൂടപ്പെട്ട പ്രതികളാണ്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ എന്തു ശിക്ഷവേണമെന്ന് കോടതി തീരുമാനിക്കും.." - താടിത്തലവന് വീണ്ടും ബോള്‍പെന്‍ കൊണ്ട് താടിചീകിച്ചൊറിഞ്ഞു.അടുത്ത മുറിയില്‍ പോയിരുന്നുകൊള്ളാന് അതിയാന് പറഞ്ഞു. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">ഇരുന്നു. നടന്നു. പിരിമുറുക്കവും തലപെരുപ്പും... ആകെ ഉരുകുകയാണ് മനസ്സ്. നാട്ടില്‍ പെട്ടെന്ന് കേറിച്ചെന്നാല്‍ തല ചായ്ക്കാന്‍ ഒരു വീടില്ലാത്ത അവസ്ഥ. അടിത്തറ പണിതീര്ന്നിട്ടേയുള്ളൂ. വേറെയും കടങ്ങള്‍, ബാധ്യതകള്‍... ആകെ പൊല്ലാപ്പായല്ലോ തമ്പുരാനേ! മഹാധൈര്യശാലിയായ എനിക്ക് ഇത്രയ്ക്ക് മുട്ട് വിരയ്ക്കുന്നെങ്കില് ബക്കിയുള്ള ദുര്ബലഹൃദയരെപ്പറ്റി എന്താ വര്‍ണ്ണിക്കുക? അവരൊക്കെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന പരുവത്തില്‍ സ്വയം ശപിച്ചും സംഘാടകരെ നാലു തെറിവിളിച്ചും ആശ്വസിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, അതൊന്നും അവരെ സമാധാനിപ്പിക്കുന്നില്ല. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">പുറത്ത് വാങ്കുവിളി മുഴങ്ങി. താടിക്കാര്‍ നിസ്കരിക്കാന്‍ തയാറയി വന്നു. കൂട്ടത്തിലെ ഒരേയൊരു മുസല്മാന് പന്തം കണ്ട പെരുച്ചഴിയെപ്പോലെ നില്കുകയാണ്. ഞാന്‍ 'അയ്യായേ' എന്ന് മനസ്സില്‍ പറഞ്ഞു. നാട്ടിലുള്ള പല ആശാന്മാരും പെരുമഴയത്തു പോലും പള്ളിമുറ്റം കാണാത്തവരാണെന്ന ഒരു കൂട്ടുകാരന്റെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മ വന്നു. ഇവിടെ ഇതാ ഒരു മുസല്‍മന്‍, അതും വിശ്വാസി, നിസ്കരിക്കാന്‍ തുനിയുന്നില്ല. ഞാന്‍ പരഞ്ഞു:</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">'എടോ.. ബുദ്ധിശൂന്യാ, താന്‍ ഇപ്പോഴെങ്കിലുമൊന്ന് നിസ്കരിക്ക്. അങ്ങനെയെങ്കിലും ഈ കാട്ടുമാക്കാന്മര്ക്ക് തോന്നിക്കോട്ടെ താനും ഒരു നല്ല മുസല്‍മാനാണെന്ന്. എടോ അവരുടെ കൂട്ടത്തില്‍ നിസ്കരിക്ക്..'</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">അങ്ങനെ തൌഫീക് അവരോടൊപ്പം നിസ്കരിച്ചു. ചടങ്ങു കഴിഞ്ഞ് അവരെല്ലാം എഴുന്നേറ്റിട്ടും, അയാള്‍ പിന്നെയും സീരിയലിനിടയിലെ പരസ്യം മാതിരി എന്തൊക്കെയോ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട് നിസ്കാരപ്പായില്ത്തന്നെ ചടഞ്ഞിരിക്കുകയാണ്. അതു കണ്ടപ്പോള്‍ താടിക്കാര്ക്കൊക്കെ തമാശ. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">'ഹദാ.. സലാ മാഫി ഖലാസ്? അന്ത ഗല്ത് മുസ്ലിമിന്!' - അവരിലൊരാള്‍ കയര്‍ത്തു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">സത്യത്തില്‍, തന്റെ ഭക്തിപാരവശ്യം കണ്ട് ഈ താടിക്കാര്‍ കനിഞ്ഞെങ്കിലോ എന്നായിരുന്നു നമ്മുടെ കാഥാപാത്രം ചിന്തിച്ചത്. (മലയാളിക്കുള്ള ചില കാപട്യങ്ങളില്‍ ഒന്ന് ഇത്തരം അതിശയോക്തി പ്രയോഗമോ പ്രദര്ശനത്വരയോ ആണെന്ന് ആരൊക്കെയോ പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു.)</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">നേരം പുലരുകയാണ്. സംഘാടകരായ ആശാന്മാര് പുതച്ചുമൂടി ഉറങ്ങുകയാവാം. ഞങ്ങള്‍ ചില പാവങ്ങള്‍ ഇങ്ങനെ കോച്ചിവിറച്ച് ഉരുകിത്തീരുന്നത് അവര്‍ക്ക് അറിയാമെങ്കിലും 'മറ്റൊന്നിന് ധര്‍മ്മയോഗത്താല്‍ അതുതാനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക' അവര്‍ക്ക് തീരെയില്ലല്ലോ എന്റെ ചങ്ങനാശ്ശേരി അപ്പാ..! അതായത്... സംഘാടകരായ അവര്‍ കിടക്കേണ്ടിയിരുന്ന ഈ ഇരുമ്പു വാതിലിനുള്ളില്‍ അവര്‍ക്കുപകരം ഞങ്ങള്‍ കിടപ്പുണ്ട് എന്ന ഓര്‍മ്മ പോലുമില്ലാതെ ആ ജന്തുഹൃദയന്മാര് ഉറങ്ങുകയാണല്ലോ.. എന്ന് സാരം. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">നേരം വെളുപ്പാങ്കാലം 'അഞ്ചര മണി'യെന്ന് വാച്ച് പറഞ്ഞു.രണ്ടു താടിക്കാര്‍ ഞങ്ങളെ സമീപിച്ചു. അവരുടെ കൈകളില്‍ നല്ല പളപളാ തിളങ്ങുന്ന സൂപ്പര്‍ 'വിലങ്ങുകള്‍' (കൈയാമം) ഉണ്ടയിരുന്നു. എല്ലാവരെയും ആ കുഠാരം കൈകളില്‍ അണിയിച്ച് അവര്‍ ഞങ്ങളെ പുറത്തേക്ക് നയിച്ചു. ജീപ്പില്‍ കിടുങ്ങിയിരുന്ന് വാക്കുകളില്ലാതെ ഞങ്ങള്‍ വിറച്ചു. പാട്ടുകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് കണ്ടപ്പോള്‍ എനിക്ക് ധാര്‍മ്മികരോഷം ഉച്ചിയിലെത്തി. കിം ഫലം?</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">കുറെ ദൂരെയുള്ള പോലീസ്സ്റ്റേഷനിലെത്തി ജീപ്പ് നിന്നു. അകത്തേക്ക് സ്വാഗതവും ചൊല്ലി രണ്ട് 'സദീഖൂകള്' നിന്നു. ലോക്കപ്പിന്റെ ചുമതലയുള്ള ഒരു 'പയ്യന് മാതൃക'യിലുള്ള സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞനെയും കൂട്ടുകാരെയും സ്വീകരിച്ച്` അകത്തേയ്ക്ക് കൊണ്ടുപോയി. ലോക്കപ്പ് അഴികള്‍ പറഞ്ഞു...</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">'വരുക.. കേരള സിംഹങ്ങളേ! നിങ്ങള്‍ കാണാത്ത ഒരു പുതുലോകം ഇതാ!''നഷ്ടപ്പെടുവാനില്ലൊന്നും,ഈ കൈവിലങ്ങുകളല്ലാതെ' - എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.ഒരു പോലീസുകാരന്റെ പരിഹാസച്ചിരി അതിനെ അലിയിച്ചുകളഞ്ഞു.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">'വെല്‍ഖാം... വെല്‍ഖാം' - </span><br /><span style="font-size:130%;">അവന്റെ ജനിച്ചിട്ട് ഇതുവരെ തേയ്ക്കാത്ത കാപ്പിനിറമുള്ള പല്ലുകള്‍ ഞങ്ങളെ പുലഭ്യം പറഞ്ഞു </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">(തുടരാതെ രക്ഷയില്ല...)</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-34324407.post-1165479798233740212006-12-07T12:12:00.000+04:002006-12-07T12:23:18.250+04:00സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍<span style="color:#000000;"><em>'ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്തുമ്പോളമേയുള്ളു' എന്ന തിരിച്ചറിവില്‍ ചിലതൊക്കെ പറയാം. വിഷയത്തെ തലകുത്തനെ നിറുത്താനോ കാഴ്ചകളെ ഇരുട്ടാല്‍ മറയ്ക്കാനോ താല്പര്യമില്ല. അതുകൊണ്ട്, അപ്രിയമായ എന്തെങ്കിലുമൊക്കെ കൂട്ടത്തില്‍ കടന്നുവന്നാല്‍ ക്ഷമിക്കുക. ഈയുള്ളവനെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍, തല രക്ഷപ്പെടുത്താന്‍ സഹായിച്ചില്ലെങ്കിലും, നഷ്ടപ്പെടുത്താന്‍ കാരണക്കാരാവരുതെന്ന് വിനീതമായ അപേക്ഷ.)</em></span><br /><span style="color:#000000;"></span><br /><span style="color:#000000;">സ്വാതന്ത്ര്യം ഒരേ സമയത്തുതന്നെ സ്വതന്ത്രവും നിയന്ത്രണവിധേയവുമാകേണ്ടതുണ്ട്. 'അതെങ്ങനെ?' എന്ന ചോദ്യം സാധുവാണ്. മധുരം കയ്പാണെന്ന് വാദിക്കുന്ന പോലെ! അര്‍ത്ഥമൊക്കെ അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. പിന്നാലേ മനസ്സിലാവും. അര്ത്ഥമേതുമില്ലാത്ത ഒരു 'ഞഞ്ഞാപിഞ്ഞാ' അഭിപ്രായം മാത്രമായി ഇതിനെ കാണാതിരുന്ന)ല്‍ മതി. എന്നാല്‍, ആക്ഷേപഹാസ്യത്തിന്റെ ഉടലും ഉയിരും തൊട്ടറിഞ്ഞ കവി, പണ്ടത്തെ കഥയിലെ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതോര്‍മ്മയില്ലേ? ആ രംഗം ഒന്നോര്‍ത്തുനോക്കൂ. </span><br /><span style="color:#000000;"></span><br /><span style="color:#000000;">സദ്യയുടെ തിരക്കില്‍ മുന്നിലെത്തുന്നതെല്ലാം വാരിവിഴുങ്ങി ഏമ്പക്കം വിട്ട് കുംഭ തടവിക്കൊണ്ട് അലസഗമനം ചെയ്യുന്ന ആഢ്യന്മാര്ക്കിടയില് ഒരു കുഞ്ഞനെങ്കിലും വേണമല്ലോ ഒടക്കാന്‍. രാജാവിന്റെ തിരുവാ മൊഴിഞ്ഞ പ്രകാരത്തില്‍ 'പായസത്തിന് വല്ലാത്ത കയ്പാ'ണെന്ന് സര്‍വ്വ ശാപ്പാട്ടുരാമന്മാരും തലകുലുക്കി സമ്മതിച്ചപ്പോള്‍ 'പായസത്തിന്റെ കയ്പ് അടിയന് പെരുത്ത ഇഷ്ടമാ'ണെന്ന് ന്യൂനോക്തിയിലൂടെ രാജാവിനെ തിരുത്തിയ കഥ. അതേ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഉദ്ഘോഷകനും ചിലപ്പോള്‍ ഈ ന്യൂനോക്തിയില്‍ എത്തിച്ചേരാം.ഒരു അനുഭവ കഥ തന്നെ പറയാം. </span><br /><span style="color:#000000;"></span><br /><span style="color:#000000;">പ്രബലമായ ഒരു വിദേശരാജ്യത്തെ നിയമനീതികളുടെ സുരക്ഷിതത്വത്തില്‍ വെറുമൊരു കലവറ സൂക്ഷിപ്പുകാരനായി തൊഴിലിലേര്‍പ്പെട്ട, നാട്ടിലെ ഒരു സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനാണ് കഥാപാത്രം. സ്വാതന്ത്ര്യത്തിന്റെ നാനാര്‍ഥങ്ങള്‍ ശരിക്കും ബോധ്യമുള്ള ഒരു ഭവനാജീവിയെന്നോ, തല്ക്കാലം 'കുഞ്ഞന്‍' എന്നോ വിളിക്കാം.</span><br /><span style="color:#000000;"></span><br /><span style="color:#000000;">കുഞ്ഞന്‍ മരുനഗരത്തില്‍ കാലുകുത്തിയതിന്റെ അടുത്തയാഴ്ച ഭാരതത്തിലെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലെ പ്രശസ്തമായിത്തീര്‍ന്ന ദേവാലയം അക്രമികള്‍ തകര്‍ത്തു. അന്നു രാത്രി അയാള്‍ ഉറങ്ങിയില്ല. ആറുപേര്‍ ഹെലികോപ്റ്റര്‍ പോലെ കൂര്‍ക്കംവലിക്കുന്ന മുറിയുടെ പൂറത്തെ ബാല്‍ക്കണിയില്‍ അയാള്‍, ദൂരത്തെ സ്റ്റേഡിയത്തിലെ വെളിച്ചപ്രളയം നോക്കി കണ്ണീരോടെ നിന്നു. എല്ലാ മതവിശ്വാസങ്ങളും ഒരു സമാന്തരരേഖയിലെത്തുന്ന സ്വപ്നത്തെ ആരാണ് കീറിയെറിഞ്ഞതെന്ന് അയാള്‍ സ്വയം ചോദിച്ചു. അന്നൊക്കെ, മൂന്നാംദിവസം നാട്ടില്‍നിന്നെത്തുന്ന ദിനപത്രത്തിന് 'പഴങ്കഞ്ഞി'യെന്ന് വിളിപ്പേരിട്ടെങ്കിലും അതിലെ ഓരോ അക്ഷരവും കുഞ്ഞന്‍ വിലപ്പെട്ടതായിരുന്നു. ഓടയും കക്കൂസും വൃത്തിയാക്കാന്‍ അറിയുമോ എന്ന പരീക്ഷണത്തിന് രണ്ടുനാള്‍ വിധേയനായതില്‍ പാസ്മാര്‍ക്ക് കിട്ടിയതിനുശേഷമാണ് കലവറയുടെ ചുമതലക്കാരില്‍ ഒരുവനാവാന്‍ അവനു കഴിഞ്ഞത്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">(ഇനി, തന്നില്‍ എല്ലാ അര്‍ഥത്തിലും - സമ്പത്തികകാര്യത്തിലൊഴികെ - മാറ്റമുണ്ടാക്കിയ സംഭവബഹുലമായ ആറു വര്‍ഷങ്ങള്‍ കുഞ്ഞന്വെറുതെയങ്ങ് മായ്ച്ചു കളയുകയാണ്. )</span><br /><span style="color:#000000;">കുഞ്ഞനെ പത്രദ്വാരാ കുറെ ആള്ക്കാര് അറിയാന്‍ തുടങ്ങിയെന്ന് സാരം. ഇടയ്ക്ക് പല പ്രമുഖരായ സിനിമാ-മിമിക്രി താരങ്ങളും പ്രശസ്ത ഗായകരും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കായി നഗരത്തിലെത്തി. ശരാശരി ഭാഷാപരിജ്ഞാനവും കലബോധവുമുള്ള കുഞ്ഞന്‍ അവയില്‍ പലതിലും സഹകാരിയായി. ജയച്ചന്ദ്രന്റെ ഗാനമേളയ്ക്കും, ദിലീപ്, ഹരിശ്രീഃ അശോകന്, സാജു കൊടിയന്‍, നാദിര്‍ഷാ, ജയറാം, കലാഭവന്‍ മണി, ഷാജൂണ്‍, പ്രജോദ് തുടങ്ങിയവരുടെ ഷോകള്‍ക്ക് അവതാരകനായി. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അങ്ങനെയിരിക്കെ, കലാ-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക തുറസ്സായി 'താരനിശ'കളെ വിലയിരുത്തുന്ന, നമ്മുടെ ദേശീയതയിലും പാരമ്പര്യത്തിലും ഇതിഹാസങ്ങളിലും വലിയ കമ്പമുള്ള ഒരു സംഘം കുഞ്ഞനെ അവതാരകനായി ക്ഷണിച്ചു. നടന് സിദ്ദീഖും ജയരാജ് വാരിയരും കലാഭവന്‍ റഹ്മാന്, പ്രശാന്ത് പുന്നപ്ര (ബൈജു), തൌഫീഖ് തുടങ്ങിയവരുമാണ് ഇത്തവണത്തെ താരങ്ങള്‍.കോര്‍ണിഷിലെ സ്റ്റേജില്‍, മൂവായിരത്തോളം ആസ്വാദകരുടെ മുന്നില്‍ 'ഉഗ്രന്‍' ഒരു അവതരണം നടത്തി മൈക്ക് സിദ്ദിഖിന് കൈമാറി അണിയറയിലെത്തിയ കുഞ്ഞന്റെ എതിരില്‍ അതാ നില്ക്കുന്നു ഒരു 'താടിക്കാരന്'! </span><br /><span style="color:#000000;"></span><br /><span style="color:#000000;">"ജീബ് ഇഖാമ" - താടിപ്പോലീസാണ്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഞെട്ടല്‍ മൂലാധരത്തില്‍നിന്ന് ഉല്‍ഭവിച്ച് ചെറു-വന്കുടലുകളാകുന്ന രാജവീഥികളിലൂടെ ഉരുണ്ടുപിരണ്ട് ആമാശയാദി പ്രത്യയശാസ്ത്രങ്ങളിലൂടെ സംവാദ-വിവാദങ്ങള്‍ക്ക് തീകൊളുത്തി, നെഞ്ചിലെ 1200 കെ. വി. ലൈനുകളില്‍ ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തി, തൊണ്ടയില്‍ കഫക്കെട്ടായി ഇടറി, ഉച്ചിയില്‍ വെടിക്കെട്ടായി ഭൂൂൂൂംംം എന്ന് തവിഞ്ഞു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഇതൊന്നും പുറത്തു കാട്ടാതെ "ടേയ് എല്ലാം നോക്കിക്കോണേ, ഞാന്‍ ദാ വരുന്ന്. എവരുമായി കാര്‍ഗില്‍ പ്രശ്നം ഒന്ന് ഡിസ്കസ് ചെയ്യാനുണ്ട്" എന്നമട്ടില്‍ നെഞ്ചുവിരിച്ച് നടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദവും വെളിച്ചവും സ്ഥലം വിട്ടു. കുഞ്ഞന്റെയൊപ്പം, സൌണ്ട് എഞ്ചിനീയറും ഒരു പാട്ടുകാരനും 'ഇപ്പോള്‍ കരയും' എന്നമട്ടില്‍ നിന്നു. ചില നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് സ്ഥലകാലബോധമുണ്ടായി. കുഞ്ഞന്റെ ധീരത കണ്ടിട്ടാവാം പാവം സഹയാത്രികര്‍ (സൌണ്ട് എഞ്ചിനീയറും ഗായകനും) ഇല്ലാത്ത വിരിവുമായി നെഞ്ച് കാണിച്ച് നടന്നു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">പോലീസ് പറഞ്ഞു.</span><br /><span style="color:#000000;"></span><br /><span style="color:#000000;">"ജീപ്പില്‍ക്കേറിനെടാ... ഹറാമികളേ..."</span><br /><span style="color:#000000;"></span><br /><span style="color:#000000;">കേറി. വണ്ടിയിലിരിക്കുമ്പോള്‍ താടിക്കാരും വയര്ലെസ്സില് 'അനാ' 'ഹദാ' പറയുന്നുണ്ട്. അപ്പോഴാണ് സത്യത്തില്‍ 'സെല്‍ഫോണിന്റെ' ഗുണം മനസ്സിലായത്. സൌണ്ട് എഞ്ചിനീയര്‍ അതെടുത്ത് വിളിയോടുവിളി തന്നെ. </span><br /><span style="color:#000000;"></span><br /><span style="color:#000000;">"രമേഷേട്ടാ, രഹീമിക്ക, കുര്യച്ചാ, കൃഷ്ണേട്ടാ, ഗോപാലേട്ടാ, സലീമേ, പൊന്നേ, പൊട്ടേ.. ഒലക്കേടെ മൂടേ! " എല്ലാം ക്ലോസ്. കുഞ്ഞന്‍ അയാള്‍ക്ക് ഒരിത്തിരി ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു.</span><br /><span style="color:#000000;"></span><br /><span style="color:#000000;">"അല്ല.. ചങ്ങാതിമാരേ, നമ്മള് ആരെയും കോന്നില്ല, തിന്നില്ല,.. പിന്നേ പേടിക്കാനെന്താ?''</span><br /><span style="color:#000000;"></span><br /><span style="color:#000000;">"ഇയ്യാക്കറിയത്തില്ല കൊഴപ്പം. തലപോണ കേസാ..''</span><br /><span style="color:#000000;"></span><br /><span style="color:#000000;">"പിന്നല്ലാതെ. ഓടി രക്ഷപെട്ടാ മതിയാരുന്ന്. ഇതിനി എന്താവാനാ ദൈവമേ?"</span><br /><span style="color:#000000;"></span><br /><span style="color:#000000;"> വല്ലാതെ വെരണ്ടു ചെക്കമ്മാര്!</span><br /><span style="color:#000000;"></span><br /><span style="color:#000000;">പച്ചക്കറിച്ചന്തയുടെ സമീപത്തുള്ള താടിപോലീസുകാരുടെ ആപ്പീസില് കുഞ്ഞനും കൂട്ടുകാരും കുത്തിയിരുന്നു. രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഉള്ളില്‍ ഒരു വിറയലുണ്ട്. അത് പുറത്ത് കാണിച്ചാല്‍ ഉള്ള വെയ്റ്റ് അതോടെ പോയില്ലേ? ഒരു താപസന്റെ ഗൌരവത്തില്‍ ശ്വാസംപിടിച്ചിരുന്നു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">മൂത്രശങ്കയ്ക്ക് മൂന്ന് കൊമ്പുണ്ടെന്നും, വിഷ്ണുപ്രസാദിന്റെ കവിതയിലെപ്പോലെ 'മലാശയ'ത്തില്‍ 'അതിജീവിച്ചവന്മാരുടെ' കശപിശ നടക്കുന്നുണ്ടെന്നും... അമ്പമ്പേ... ഒരു വെപ്രാളം. ഓടി ലാട്രിനില്ക്കേറി. അപ്പോഴും നെഞ്ചത്ത് ഞാന്നുകിടന്ന് ഇളിച്ചുകാട്ടുന്നു, പോറ്റിഹോട്ടലിലെ ചപ്പാത്തിയുടെ വലിപ്പത്തില്‍ സംഘാടകരുടെ 'ബാഡ്ജ്'! വലിച്ചിളക്കി ഒരേറ് വെച്ചുകൊടുത്തു. നാശം. ഇനി അത് കണ്ടിട്ടുവേണം ആ പരിപാടി സംഘടിപ്പിച്ചതിന്റെ മുഴുവന്‍ ചുമതലയും ഈ പോലീസേമാന്മാര് കുഞ്ഞന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍! എന്നാപ്പിന്നെ... ഭേഷായിരിക്കും. പുറത്തിറങ്ങാന്‍തന്നെ പാടാവും. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഒരുവിധം ശ്വാസം നേരെയാക്കി പുറത്തിറങ്ങി നോക്കുമ്പോ... എന്റമ്മേ... എന്താ ഈ കാണുന്നെ? </span><br /><span style="color:#000000;"></span><br /><span style="color:#000000;">മഴ നനഞ്ഞ കോഴികളെപ്പോലെ, നാട്ടില്‍നിന്നു വന്ന രണ്ട് കലാകാരന്മാര് വിറച്ചു നില്ക്കുന്നു; നാല് പോലീസുകാരുമുണ്ട്. ഒന്നാമന് അന്ന് അത്ര പ്രശസ്തനല്ലാത്ത 'പ്രശാന്ത് പുന്നപ്ര'യെന്ന ഇന്ന് സ്റ്റേജില്‍ കൈയടിവാങ്ങുന്ന 'ബൈജു'. നല്ല വയസ്സന്റെ മേക്കപ്പോടെ...! </span><br /><span style="color:#000000;"></span><br /><span style="color:#000000;">രണ്ടാമന് മറ്റൊരു മിമിക്രി കലാകരന് 'തൌഫീഖ്'. തൌഫീഖിന്റെ വേഷം അസ്സല് ഒരു സുന്ദരിപ്പെണ്ണിന്റേത്. ലിപ്സ്റ്റിക്കും വെപ്പുമുടിയും മാര്‍ക്കച്ചയും കൈവളകളും കൊലുസും വരെ. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഞാന്‍ അറിയാതെ വിളിച്ചുപോയി... </span><br /><span style="color:#000000;"></span><br /><span style="color:#000000;">"എന്റെ വെട്ടിക്കാട്ടപ്പാ... ചതിച്ചോ..?"</span><br /><span style="color:#000000;"></span><br /><span style="color:#000000;">(ഇപ്പോഴെങ്ങും തീരില്ല)</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-34324407.post-1164772869874511272006-11-29T07:51:00.000+04:002006-11-29T08:05:18.230+04:00മണലറകള്‍ വിഴുങ്ങുന്ന ജീവിതങ്ങള്‍<span style="font-size:130%;"><span style="color:#000000;">കോളിളകിയ മാനത്തൂടെ ഐരാവതം പായുന്നു. കണ്ടില്ലേ, അതിന്റെ കൊമ്പിന്റെ തിളക്കം? ഇതും മഴയ്ക്കുള്ള കോളല്ല. പ്രകൃതിയുടെ ഉന്മാദം മാത്രം. കുന്നും കാടും കീഴ്മേല്‍ മറിക്കുന്നകാറ്റിന്റെ വികൃതി മാത്രം. വെള്ളപ്പാച്ചില്‍ പോലെ മഴ പെയ്ത കാലം കേട്ടറിവ് മാത്രമാണ്. മഴ പെയ്തില്ലെങ്കിലും മദം പൊട്ടിയ കാറ്റ് ഒന്നടങ്ങിയാല്‍ മതിയായിരുന്നു. എന്തൊരു വേവാ കുറേ നാളായിട്ട്? `മഴ പെയ്യാത്ത നാട് മുടിഞ്ഞ തറവാട്'എന്ന് അമ്മ പറയാറുള്ളത് ശരിയാവണം. മണലറയുടെ താഴ്വാരങ്ങളില് പച്ചയൊഴിഞ്ഞ സമതലങ്ങളില്‍ മണല്‍ മാത്രം വളരുന്നു. പ്രകൃതിയെ ബാധിച്ച ഏതോ മാരകരോഗം പോലെ. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അവന്റെ ആത്മഗതങ്ങള്‍ക്കുമേല്‍ അനിയത്തിയുടെ പേടിച്ചരണ്ട കരച്ചില് മുഴങ്ങി. അവളെ വാരിയെടുത്ത് നെഞ്ചിലണച്ച് ഒരു പുലമ്പല്‍ പോലെ അവന് പറഞ്ഞു തുടങ്ങി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">`പൊന്നുമോള് കരേല്ലേ, ചേട്ടന്റെ കണ്ണല്ലേ... അമ്മ ഇപ്പൊ വരും. വരുമ്പോ എന്തൊക്കെയാ കൊണ്ടു വരുന്നെ? മുട്ടായി, ആപ്പിള്‍, ഓറഞ്ച്, പിന്നെ പൊന്നുടുപ്പും. ദാ.. നോക്കിയേ, നമ്മടെ പല്ലാങ്കുഴീല് ഒരു കുഴിയാന തലകുത്തി വീണ്!. അതിന്റെയൊരു ഡാന്‍സ് കണ്ടോ? ഹ.. ഹ.. ഹ..! നമ്മക്കീ പല്ലാങ്കുഴി പതുക്കെ, ആരുമറിയാതെ എലയും ചില്ലയുമിട്ട് മണല്‍ മൂടി വെക്കാം. കുട്ടികളെ പിടിക്കാന്‍ നടക്കുന്ന ചെകുത്താനും അവന്റെ പട്ടാളവും ഇതിലി വീണ് നടുവൊടിഞ്ഞ് ചാവട്ടെ. ഹ.. ഹ.. ഹ..!'</span><br /><span style="color:#000000;"></span><br /><span style="color:#000000;">കാറ്റിന്റെ ഹുങ്കാരം കടുത്ത ഭാഷയായി ശാപമെറിയുമ്പോഴും ചേട്ടന്റെ കല്‍പനാവൈഭവത്തില്‍ വിശ്വാസം തേടിയ ആ കുഞ്ഞനിയത്തി കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു. ഉടുപ്പിന്റെ കീശയില്‍ നിന്ന് അവന് പുറത്തെടുത്ത വസ്തുക്കളെ അവള് കൗതുകത്തോടെ നോക്കി. തിളക്കമുള്ള വളക്കഷണങ്ങള്‍, വിരല്‍നീളം മാത്രമുള്ള മുറിപ്പെന്‍സില്‍, വലിപ്പമേറിയ കുറേയേറെ കാക്കി ബട്ടണുകള്‍, വള്ളികള്‍ മുറിഞ്ഞുപോയെങ്കിലും കൃത്യമായ സമയം കാണിക്കുന്ന ഒരു പഴയ വാച്ച്. അക്കൂട്ടത്തില്‍ വാച്ചിലെ സൂചികളെ അനിയത്തി നോക്കിയിരുന്നു. അതിന്റെ ചുവന്ന സൂചിയുടെ കൃത്യമായ ചലനത്തിന് ഒരു താളമുണ്ട്. വഴിയരികില്‍ സ്വയമുപേക്ഷിച്ചെങ്കിലും ജീവനവശേഷിക്കുന്ന അംഗവിഹീനനായ ഒരു യാചകനെപ്പോലെ അത് അവരുടെ മധ്യത്തില്‍ ഭൂമിയുടെ ഹൃദയമായി സ്പന്ദിച്ചു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അമ്മ എവിടേക്കാണ് പോയതെന്ന ചിന്ത അവനെ മഥിക്കുന്നുണ്ടെങ്കിലും അത് അനിയത്തിയെ അറിയിക്കാവുന്നതല്ല. ദിക്കറിയാത്ത വിധം മണല്‍ വളര്‍ന്നു തിങ്ങിയ ഒരിടത്താണല്ലോ അവരുടെ ഗ്രാമം. അവിടെ അങ്ങനെയാര്‍ക്കും മഴ പെയ്തതയിന്റെ ഓര്‍മ്മയില്ല. പിരിഞ്ഞും പിണഞ്ഞും കിടക്കുന്ന വഴികളുടെ തുരുത്തെന്ന് ചിലര്‍ പറയാറുള്ള, ലോകത്തിലെവിടെയും ഉണ്ടായേക്കാവുമ്മ ഒറ്റപ്പെട്ട ഒരു ലോകം. പണ്ടൊക്കെ വഴികള്‍ക്ക് ദിക്കറിയാമായിരുന്നതായി മാഷ് പറഞ്ഞ് അവനറിയാം. ഓരോ വഴിയും ഒന്നുകില്‍ പര്‍വ്വതത്തിലേക്ക്, അല്ലെങ്കില്‍ സമുദ്രത്തിലേക്ക്, ചിലപ്പോള്‍ ഓറെഞ്ച് തോട്ടത്തിലേക്ക്, പലപ്പോഴും ശ്മശാനത്തിലേക്ക് ഒക്കെ നീളുന്നതായിരുന്നു. അവ യഥാക്രമം കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ ദിക്കുകളെ കുറിച്ചു. കര്‍പ്പൂരമാവിന്റെ ചുവട്ടിലൂടെ, കദളിവാഴത്തോട്ടത്തിലൂടെ, വെടിയേറ്റ തെങ്ങുകളുടെ തോപ്പിലൂടെ ? ഒക്കെയൊക്കെ പഴയ കാലത്തെ മനുഷ്യര്‍ സഞ്ചരിച്ചിരുന്നു. ഇറങ്ങിപ്പോകുമ്പോള്‍ പൊക്കണം നിറയെ പ്രതീക്ഷകളും, തിരികെയെത്തുമ്പോള്‍ സാഫല്യത്തിന്റെ പുഞ്ചിരികളും അവരില്‍ പ്രകടമായിരുന്നു. പിന്നെപ്പിന്നെ, പോയവര്‍ തിരികെ വരാതായി. പച്ച നിറഞ്ഞ പറമ്പുകളും പാടങ്ങളും സ്വന്തം വേരുകളെ മണ്ണില്‍ നിന്ന് ഊരിയെടുത്ത് തിരസ്കൃതരെപ്പോലെ പാഞ്ഞൊളിച്ചു. അരുവികളും ആറുകളും ഉദ്ഭവിച്ച കമണ്ഡലുകളിലേക്ക് മടങ്ങിപ്പോയി. അങ്ങനെയാണ് ദിക്കുകളറിയാത്ത ഒരു ഭൂവിഭാഗം ഉടലെടുത്തത്. അതുകൊണ്ടുതന്നെ, അമ്മ ഏതു വശത്തുനിന്നാണ് മടങ്ങിയെത്തുകയെന്നത് അവന് പ്രവചിക്കാനാവുന്നില്ല. വരും എന്ന ഉറപ്പ് മാത്രം അവന്റെ കൃഷ്ണമണികളായി തുടിച്ചു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അനുദിനം വളരുന്ന മണല്‍ ഒരു സംഗീതകാരനാണെന്ന് അവന് തോന്നാറുണ്ട്. ഒരിക്കല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മ വിലക്കി. സംഗീതകാരന്മാര് ദയാലുക്കളാവും. സ്നേഹവും സഹനവും അവരെ വ്യത്യസ്തരാക്കുമത്രേ. അങ്ങനെയുള്ള ഉള്‍മുറിവുകളില്‍ നിന്നാണത്രേ ഇമ്പമാര്‍ന്ന രാഗമാലികകള്‍ ഉണ്ടാവുന്നത്. ഈ മണലിന്റെ പ്രകൃതമാണെങ്കില്‍ അതിന് വിരുദ്ധമാണ്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ദയാഹീനനായ അധികാരിയുടെ പകിടകളി പോലെയാണ് മണലിന്റെ കഥയെന്ന് അമ്മ പറയും. മണലിലും വേലിയേറ്റങ്ങളുണ്ട്. അണലികള്‍ ചെറുതും വലുതുമായി പതുങ്ങിക്കിടപ്പുണ്ട്. അപരിചിതരായവരുടെ അസ്ഥികൂടങ്ങളും സ്വപ്നശേഷങ്ങളുമുണ്ട്. അതെല്ലാം ഒരു പകിടക്കളത്തില്‍ ഉരുണ്ടു കളിക്കുന്ന കരുക്കളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, തല പെരുക്കും. അതുകൊണ്ടാവാം, മണല്‍ക്കാറ്റിന് കാതോര്‍ത്ത് സൂക്ഷിച്ചിരിക്കണമെന്ന് അമ്മ പറയാറുള്ളത്. </span><span style="color:#000000;">വളരുന്ന മണല്‍ ഋതുപ്രതീക്ഷകളുടെ ജലം മുഴുവന്‍ ഊറ്റിയെടുത്തേക്കാം. കാറ്റ് പിന്നെയും വീശുകയാണ്. ചുറ്റിലുമുള്ള മണല്‍ പറന്നുയര്‍ന്ന് ഒരു പുകമറയായി മാറുന്നു. ഉണങ്ങിയ മണ്ണിന്റെ അസഹ്യമായ ഗന്ധം ഉള്ളില്‍ പുകയുന്നു. മതി, കള്ളിച്ചതു മതി. അകത്തേക്ക് പോകാം. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അനിയത്തിയെ ഒക്കത്തെടുത്ത് അവന് ചില ചുവടുകള്‍ വെച്ചു. വീടെന്ന് പറയാനാവാത്ത കൂരയുടെ തടിച്ചുവരുകളും ഓലമേല്ക്കൂരയും ഇളകുമാറുള്ള കാറ്റിനെ ഇപ്പോള്‍ അവന് മെല്ലെ ഭയക്കാന്‍ തുടങ്ങുന്നു.ദുഷ്ടനായ കാറ്റിന്റെ പരുപരുത്ത കൊടുംകൈകള്‍ ഒരു വേള തന്നെയും അനിയത്തിയെയും പറിച്ചെടുത്തുകൊണ്ട് പറന്നുകളയുമോ എന്ന്പോലും തോന്നിപ്പോവുകയാണ്. അകത്തിരിക്കാമെന്ന് കരുതി വാതില്‍പ്പടിക്കു കുറുകെ കാല്‍വെയ്ക്കുമ്പോള്‍, ആരുടെയോ കരുത്തുറ്റ ഉടലില്‍ തട്ടി അവന് നിന്നു പോയി. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഭീമാകാരമായ ബൂട്ടുകള്‍ മാത്രമേ കാഴ്ചയില്‍ വന്നുള്ളു. പിന്നെ, ഒരു യന്ത്രത്തോക്ക് കാണായി. മെല്ലെ മെല്ലെ ഉയരമേറിയ രണ്ട് കാക്കിയുടുപ്പുകാര് അവനുമുന്നില്‍ നിവര്‍ന്നു നിന്നു. പാവമുഖങ്ങളില്‍ ഒട്ടിച്ചുവയ്ക്കപ്പെട്ട കള്ളച്ചിരി അവരെ പൊതിഞ്ഞു. അമ്പരപ്പിക്കുന്ന ഒരു വാക്കുപോലെ മൗനം അവന്റെ തൊണ്ടയില്‍ തടഞ്ഞിരുന്നു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">ഇവര്‍ ഏതു വഴി വന്നു? ആരുമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത ഈ മണലറയില്‍ എന്താണിവരുടെ ജോലി? </span><br /><span style="color:#000000;"></span><br /><span style="color:#000000;">- പേടിക്കണ്ടാ കുട്ടീ. ഞങ്ങള്‍ സുരക്ഷാ ഭടന്മാരാണ്.</span><br /><span style="color:#000000;">- അയലത്തെ ശത്രുക്കളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരയച്ച ദൈവദൂതന്മാര്.</span><br /><span style="color:#000000;"></span><br /><span style="color:#000000;">അനുവാദം ചോദിക്കാതെതന്നെ ഒരാള്‍ ആകെയുള്ള കസേരയില്‍ ഇരുന്നു. രണ്ടാമന് കയര്‍ വരിഞ്ഞുറപ്പിച്ച കിടക്കയില്‍ ഇരുന്ന് ബൂട്ടുകള്‍ അഴിക്കുവാന്‍ തുടങ്ങി. അവന് അനിയത്തിയെ മുഖം കഴുകിച്ച് കാറ്റിന്റെ കൈയെത്താത്ത ഒരു മൂലയിലിരുത്തി. ഇരിപ്പിന്റെ സുഖം കിട്ടിയപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു സുരക്ഷാഭടന്മാര്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- വെള്ളം തന്ന് വേണമെന്നൊന്നുമില്ല. വീഞ്ഞായാലും മതി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഇവിടെ അങ്ങനൊന്നുമില്ല. അല്പം വെള്ളമുള്ളതുതന്നെ ഏറെ ദൂരത്തൂനിന്ന് അമ്മ കൊണ്ടുവന്നതാ. അവന്റെ അനിഷ്ടം അങ്ങനെയാണ് പുറത്തുവന്നത്.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- ങാ.. അത് ചോദിക്കാന്‍ മറന്നു; ഞങ്ങടെ സഹോദരി എപ്പോ വരും?</span><br /><span style="color:#000000;"></span><br /><span style="color:#000000;">- അവളെ ഒന്ന് കണ്ടുപോകാന്‍ ഞങ്ങള്‍ പലതവണ കൊതിച്ചതാ. ഒന്നുമല്ലേലും അവള് നാടിനുവേണ്ടി മരിച്ച ഞങ്ങടെ പ്രാണ സ്നേഹിതന്റെ വിധവയല്ലേ...?</span><br /><span style="color:#000000;"></span><br /><span style="color:#000000;">- മാത്രവുമല്ല, പ്രസിഡന്റിന്റെ അറിയിപ്പനുസരിച്ച്, സേനാനിയുടെ വിധവയ്ക്ക് കിട്ടാനുള്ള ഒരു ലക്ഷം വരാഹന്‍ വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ഞങ്ങള്‍ക്ക് അവളുമായി പങ്കുവെയ്ക്കാനുമുണ്ട്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- ദൈവമേ .. ആ സഹോദരി ഒന്നു വേഗം വന്നെങ്കില്‍. </span><br /><span style="color:#000000;"></span><br /><span style="color:#000000;">അവന്റെ മനസ്സിലെ ഭീതി അല്പമൊന്ന് കുറഞ്ഞു. അച്ഛന്റെ സ്നേഹിതരായ സ്ഥിതിക്ക് ഇവരെ ഭയക്കേണ്ടതില്ല. കഷ്ടമായിപ്പോയി, വിശപ്പടക്കാന്‍ എന്തെങ്കിലും കൊടുക്കാനില്ലാത്തതില്‍ അവന് നേരിയ ലജ്ജ തോന്നി. എന്തെങ്കിലും വാങ്ങാതെ അമ്മ തിരികെ വരില്ല. ഇനിയും വൈകുമോ ആവോ? അതിഥികളിലൊരാള് ചോദിക്കുന്നു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- വലുതാവുമ്പോള്‍ ആരാവാനാ കുട്ടിക്കിഷ്ടം?</span><br /><span style="color:#000000;"></span><br /><span style="color:#000000;">ഒരു നിമിഷം, ഒരു മറുപടി തോന്നിയില്ല. അങ്ങനെ വലിയൊരു സ്വപ്നമൊന്നുമില്ല. ഈ മലണറയുടെ പുറത്തേക്ക് അനിയത്തിയ്ം അമ്മയെയും കൊണ്ടുപോയി പട്ടിണിയില്ലാതെ ജീവിക്കണമെന്നേ കരുതിയിട്ടുള്ളു. പിന്നെ..</span><br /><span style="color:#000000;"></span><br /><span style="color:#000000;">- അച്ഛനെപ്പോലെ ഒരു പാട്ടുകാരന്?</span><br /><span style="color:#000000;">അവന്റെ മറുപടിയില്‍ അതിഥികള്‍ ചിരിച്ചു.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- പിതാവിന്റെ വഴിയില്‍ നടക്കാന്‍ കൊതിക്കുന്ന മകന്...!</span><br /><span style="color:#000000;"></span><br /><span style="color:#000000;">- അപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ സൈന്യത്തില്‍ ചേരുകയില്ലേ?</span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഇല്ല. മരിക്കാന്‍ പേടിച്ചിട്ടല്ല. എന്നാലും, കൊല്ലാന്‍ വയ്യാ.</span><br /><span style="color:#000000;">മറുപടി ശക്തമായിരുന്നു. അതു കേട്ടപ്പോള്‍ അവരുടെ മുഖങ്ങളില്‍ കാറ്റിളകി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- കുട്ടിയുടെ അച്ഛന്, ഞങ്ങളുടെ പ്രാണ സ്നേഹിതന്, അവനും അങ്ങനെയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരമുറ്റത്തെ അരീനയില്‍ ഒരു വലിയ സംഗീതക്കച്ചേരി നടത്തണമെന്നായിരൂ അവന്റെ ആഗ്രഹം. പ്വ്വ്രുകേട്ട പാട്ടുകാരൊക്കെ അവിടെ ഉണ്ടാവണം. അവരുടെ അനുഗ്രഹം കിട്ടണം! കഷ്ടം. അവന്റെ മോഹങ്ങള്‍ പലതും ചിതറിപ്പോയി. വിധിയെന്ന് പറഞ്ഞാല്‍ മതിയല്ലോ...! </span><br /><span style="color:#000000;"></span><br /><span style="color:#000000;">ക്ഷീണം കൊണ്ടായിരിക്കാം, അനിയത്തി നിലത്തുകിടന്ന് മയങ്ങിത്തുടങ്ങി. അവന് അവളുടെ അരികത്തിരുന്ന് പഴയൊരു പന വിശറികൊണ്ട് വീശിക്കൊടുത്തു. ശ്ശോ? ഈ നശിച്ച ചൂടും കാറ്റും? എപ്പഴാ ദൈവമേ ഒന്നു മാറുന്നെ? പുറത്ത് അന്തിയണയാന്‍ വെമ്പുകയാവാം. ഉള്ളിലെ മങ്ങിയ ഇരുട്ടില്‍ അവന് ഒരു മെഴുകുതിരി കൊളുത്തി വച്ചു. അതിന്റെ നേരിയ വെട്ടത്തില്‍ ചുവരില്‍ രേഖകളും രൂപങ്ങളും തിളങ്ങി. </span><br /><span style="color:#000000;"></span><br /><span style="color:#000000;">കമ്പികള്‍ പൊട്ടിയ ഒരു ഗിത്താര്‍ ചുമരില്‍ തൂങ്ങിയിളകുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോ പഴകിയതെങ്കിലും തൂണില്‍ ഉറപ്പിച്ചിരിക്കുന്നു. സൈനികരുടെ ഫുട്ബോള്‍ ടീമിന് കിട്ടിയ ബഹുമതിയായി ലോഹത്തില്‍ തീര്‍ത്ത ഒരു ഭൂശില്പം പൊടിഞ്ഞുതുടങ്ങിയ തടിയലമാരിയില്‍ കാണാം. കീശയുടെ മേലടപ്പില്‍ സര്‍ണ്ണപ്പതക്കങ്ങള്‍ തുന്നിയുറപ്പിച്ച രണ്ടുമൂന്ന് കാക്കിയുടുപ്പുകളിലൊന്ന്, തുളകള്‍ വീണും ചോര പുരണ്ടും പഴകിയതാണ്. അതിനരികത്തായി ഒരു ഈറക്കുഴല്‍ തൂക്കിയിട്ടിരിക്കുന്നു, ഏതോ സ്മരണാവശിഷ്ടം പോലെ.</span><br /><span style="color:#000000;"></span><br /><span style="color:#000000;">പുറത്ത് കാറ്റിന്റെ ഹുങ്കാരം അല്പമൊന്നടങ്ങി. അകത്തെ നിശ്ശബ്ദതയിലേക്ക് ആഴമേറിയ ഒരു നാദവീചിപോലെ സേബ കയറി വന്നു. ശരീരത്തിന്റെ ആയാസപ്പെട്ടുള്ള ചലനങ്ങളിലേക്ക് യാത്രാക്ഷീണത്തിന്റെ ചുളിവുകള്‍ വീഴുന്നുണ്ട്. വാതില്‍ ചാരി അവിടെത്തന്നെ നിന്ന് അപരിചിതരെ നോക്കിയ അവളുടെ മുഖം വിവര്‍ണ്ണമായി. അപ്പോഴേക്കും `അമ്മേ, അച്ഛന്റെ സ്നേഹിതരാ.. എന്ന് മകന് പരിചയപ്പെടുത്താന്‍ തുടങ്ങി. അലക്ഷ്യമായി, `ങാ.. എനിക്കറിയാം` - അവള് കുഞ്ഞിനെ വാരിയെടുത്ത് തോളിലിട്ടു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">സൈനികര്‍ എഴുന്നേറ്റ് ചിരിയും സൗമ്യതയും നിറഞ്ഞ മുഖത്തോടെ അവളെ സല്യൂട്ട് മാതൃകയില്‍ അഭിവാദ്യം ചെയ്തു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഞങ്ങളുടെ സ്വന്തം സഹോദരിയാണ്.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- നിങ്ങളെ കണ്ട് കണ്കുളിര്ക്കാന് വേണ്ടിയാണ് ഈ ദിനത്തില്‍ ഞങ്ങള്‍ വനു ചേര്‍ന്നത്.സേബയുടെ മൂക്ക് മെല്ലെ ചുവന്നു. പിന്നെ വിറച്ചു. മുഖത്തേക്ക് നൂറു തീമലകള്‍ പൊട്ടിയിരമ്പി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- അറിയുമോ, ഈ ദിവസത്തിന്റെ പ്രത്യേകത..? </span><br /><span style="color:#000000;">അവള് കരച്ചിലോടെ ചോദിച്ചു.</span><br /><span style="color:#000000;">സൈനികര്‍ പറഞ്ഞു.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- അറിയും. ഇതേ നാളിലായിരുന്നല്ലോ നമ്മുടെ നാടിന്റെ അഭിമാനം കാക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ് രക്തസാക്ഷിയായത്. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- അതെല്ലാം ഇനി മറന്നല്ലേ പറ്റൂ.. സഹോദരീ.</span><br /><span style="color:#000000;"></span><br /><span style="color:#000000;">അവളുടെ ഇടനെഞ്ച് പൊട്ടിപ്പോയി. കുഞ്ഞിനെയും തോളൊപ്പമെത്തിയ മകനെയും ചേര്‍ത്തുപിടിച്ചുകൊണ്ട്, യുദ്ധത്തില്‍ പരാജിതയായ സിംഹിയായി അവള് നിന്നു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഓര്‍മ്മയുണ്ട്. എല്ലാം ഓര്‍മ്മയുണ്ട്. അല്ലേ ദുഷ്ടന്മാരേ..?</span><br /><span style="color:#000000;"></span><br /><span style="color:#000000;">അവന് ഒന്നും മനസ്സിലായില്ല. അമ്മ എന്താണിങ്ങനെയൊക്കെ..? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ രോഷമുണര്‍` മുഖം കണ്ട് അവന് അമ്പരന്നു പോയി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">"പ്രിയ ജനങ്ങളേ... ! ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അരങ്ങേറിയ അട്ടിമറി ശ്രമത്തെ ചെറുക്കുന്നതിനിടയില്‍ ഞങ്ങളുടെ പ്രാണസ്നേഹിതന്‍ വെടിയേറ്റു വീണു. കടമ നിറവേറ്റുന്നതില്‍ അവന് എന്നും ഒന്നാമതായിരുന്നു. സൈനിക വ്യൂഹത്തിന്റെ സംഗീത വിഭാഗത്തില്‍ ബാഗ്പൈപ്പര്‍ വായിച്ചുകൊണ്ട് തുടങ്ങിയ അവന് സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നേടിയ ശേഷം ഒരു പുതിയ സിംഫണിയുടെ രചനയിലായിരുന്നു. അത് അരീനയിലെത്തിച്ച് സായൂജ്യമടയാന്‍ അവന് കഴിഞ്ഞില്ല. ആദരണീയനായ പ്രസിഡന്റിന്റെ പേരില്‍ ഞങ്ങള്‍ അവന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. അവന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഒരു ലക്ഷം വരാഹന്‍ നല്‍കുന്നതാണെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു."</span><br /><span style="color:#000000;"></span><br /><span style="color:#000000;">അദ്ദേഹത്തിന്റെ ചിതറിയ ശരീരം അടക്കം ചെയ്തശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ സൈനികര്‍ വായിച്ചുപേക്ഷിച്ച സന്ദേശം അവള്‍ക്കോര്‍മ്മ വനു. ഏറ്റുമുട്ടി മരിച്ചതാണെ` സര്‍ക്കാരിന്റെ വാദം രണ്ടാം നാള് പൊളിയുകയായിരുന്നു. അസൂയയും ശത്രുതയും മൂത്ത ഈ രണ്ട് സഹചാരികള്‍ അദ്ദേഹത്തെ ചതിച്ച് കൊല്ലുകയായിരുന്നു. പദവികളും സമ്പത്തും കൈക്കലാക്കാനുള്ള ശ്രമത്തില്‍ അവള് സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടിയിരുന്ന സഹായങ്ങളും നിര്‍ത്തലാക്കിച്ചു. തെളിഞ്ഞ മനസ്സുണ്ടായിരുന്ന അദ്ദേഹത്തിലെ പുരുഷനെ, പ്രതിഭാശാലിയായ കലാകാരനെ നഷ്ടപ്പെട്ടെങ്കിലും താന്‍ ജീവിച്ചു. വെല്ലുവിളികളെ നേരിട്ടു. ഇപ്പോള്‍ വീണ്ടും പഴയതൊക്കെ ഓര്‍മ്മിപ്പിക്കാനായി ആ ദുഷ്ടന്മാര് വീണ്ടും..?</span><br /><span style="color:#000000;"></span><br /><span style="color:#000000;">- നിങ്ങള്‍ എന്തിനിപ്പോള്‍ വന്നു? ഞാനും കുഞ്ഞുങ്ങളും എങ്ങനെയെങ്കിലും ഈ ഒഴിഞ്ഞ കോണില്‍ കഴിഞ്ഞോട്ടെ. സൈനികരുടെ ചിരി മുഴങ്ങി.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട് കഴിയുന്നത് കാണാന്‍ വിഷമമുണ്ട്. ആയതിനാല്‍ നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാനായി വന്നതാണ് ഞങ്ങള്‍.</span><br /><span style="color:#000000;"></span><br /><span style="color:#000000;">- ഈ ഇടം അത്ര നന്നല്ല. ശത്രുവിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. ഞങ്ങളോടൊപ്പം വരണം. അടുത്ത ഗ്രാമത്തില്‍ നിങ്ങള്‍ക്കായുള്ള ഗൃഹം തയ്യാറായിക്കഴിഞ്ഞു. അയല്‍ക്കാരായി ഞങ്ങളുള്ളപ്പോള്‍ പേടിക്കേണ്ടിവരില്ലണ്ട എന്തു സഹായത്തിനും ഞങ്ങള്‍ രണ്ടാളുണ്ടല്ലോ.</span><br /><span style="color:#000000;"></span><br /><span style="color:#000000;">അവള് പൊട്ടിത്തെറിച്ചു പോയി</span><br /><span style="color:#000000;"></span><br /><span style="color:#000000;">- സ്വന്തം പ്രവൃത്തികൊണ്ട് നിങ്ങള്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണെന്ന് തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായം ഞാന്‍ ആവോളം അനുഭവിച്ചതാണ്. എന്റെ ജീവിതത്തെ നിങ്ങള്‍ ഇങ്ങനെയൊക്കെ മാറ്റിക്കളഞ്ഞു. മതി. ഇത്രത്തോളം സഹായങ്ങള്‍ മതി. ഇനിയെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ജിവിക്കാനനുവദിക്കൂ.</span><br /><span style="color:#000000;"></span><br /><span style="color:#000000;">സൈനികരുടെ മുഖങ്ങളില്‍ വീണ്ടും ചുടുകാറ്റിന്റെ തിരയിളകി. അവര്‍ `ഞങ്ങളുടെ അരുമ സഹോദരീ...` എന്ന് പരിഹാസസ്വരത്തില്‍ നീട്ടി വിളിച്ചുകൊണ്ട് അവളുടെ കവിളിലും മാറിലും നുള്ളി. പുറത്തെ ഇരുട്ടിലൂടെ കൊള്ളിയാന്‍ പാഞ്ഞു. </span><br /><span style="color:#000000;"></span><br /><span style="color:#000000;">കാറ്റ് വാതില്‍ തള്ളിത്തുറന്ന കുതറിത്തുള്ളി പഴയ ഒരുടുപ്പിനെയെന മാതിരി ആ കൂരയെ അകംപുറം തിരിച്ചിട്ടു. അമ്മയുടെ നിലവിളിയില്‍ മൗനം തകര്‍ന്നപ്പോള്‍ കൈയില്‍ക്കിട്ടിയ ഒരു കരിങ്കല്ലെടുത്ത് അവന് ഒരുവന്റെ മുഖത്ത് ആഞ്ഞിടിച്ചു. രണ്ടാമന് അവനെ പിടികൂടി കഴുത്ത് ഞെരിച്ചു. വെളിച്ചം മങ്ങിയും തെളിഞ്ഞും വേദനയായി തന്നെ ചുറ്റുമ്പോള്‍ ലോകം വലിയൊരു പല്ലാങ്കുഴിയായി മാറുന്നത് അവനറിഞ്ഞു. ഓരോ ജീവച്ഛവങ്ങളും അതിലേക്ക് വന്ന് പതിച്ചുകൊണ്ടേയിരുന്നു. മണലറയുടെ അതിരുകള്‍ മങ്ങി മാഞ്ഞു. അതിപ്പോള്‍ മലകളോളം ഉയര്‍ന്നും സമുദ്രത്തോളം പടര്‍ന്നും വളര്‍ന്നുകൊണ്ടേയിരുന്നു. ആകാശം ഒരു കറുത്ത തിരശ്ശിലയായി എല്ലാറ്റിനും മീതെ...</span><br /><span style="color:#000000;"></span><br /><span style="color:#000000;">***</span><br /></span><span style="color:#000000;"></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com6tag:blogger.com,1999:blog-34324407.post-1164188309386645392006-11-22T13:26:00.000+04:002006-11-22T13:46:34.110+04:00തകഴിയെക്കാള്‍ വലിയ എഴുത്തുകാരനും കൊറിയന്‍ ചാരനും<span style="font-size:130%;"><span style="color:#003300;">ഒന്നാം പ്രതി 'ആധാരം അനന്തന് പിള്ള'. കൂട്ടുപ്രതി 'ചാരന് ശങ്കരപ്പിള്ള'. </span><br /><span style="color:#003300;">ഇവര്‍ രാജ്യദ്രോഹക്കുറ്റത്തിന് പിടിയിലായ സംഭവം പറയാം. </span><br /><span style="color:#003300;">രണ്ടായിരത്തിയാറില്‍... ഒന്നുമല്ല, ആയിരത്തി തൊള്ളായിരത്തി... അന്നാണ് സംഭവം! </span><br /><span style="color:#003300;"></span><br /><span style="color:#003300;">അദ്ധ്വാനശീലരും സൌശീല്യ-സേവനാദികലകളില്‍ സമര്‍പ്പിതരും, സ്ഥലത്തെ കലസാംസ്കാരിക സംഘടനയുടെ ഭാരംതാങ്ങികളും, ഒക്കെയൊക്കെയാണ് ആ സുകുമാരകളേബരന്മാര്‍. ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന് ആറ് കി. മീ. ദൂരമുള്ള താലൂക്കാസ്ഥാനത്ത് രാവിലെ പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന അവരെപ്പറ്റി ആകെയുള്ള പരാതികള്‍ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:</span><br /><span style="color:#003300;"></span><br /><span style="color:#003300;">1. പാടവരമ്പത്തോ, ഇടവഴിയിലോ,സ്കൂള്‍ പരിസരത്തോ, ബസ് സ്റ്റോപ്പിലോ... എവിടെയായാലും.. ഒരു പാവാട/ചൂരിദാര്‍/മിഡി-ത്തുമ്പ് കണ്ടാലും വിടാതെ പിന്തുടര്ന്ന് പോകാനും, ആ പിടയരയന്നങ്ങളുടെ (ക്ഷമിക്കണം... 'പൂച്ചനടത്തം' അന്ന് കേട്ടുകേള്‍വി പോലുമല്ലായിരുന്നു.)ആങ്ങളമാരോ അമ്മാവന്മാരോ, ചിലപ്പോള്‍ നാട്ടുകാര്‍തന്നെയോ വേണ്ടുംവിധം കൈകാര്യംചെയ്യുന്ന 'അടിപൊളികള്‍' സ്വശരീരത്തില്‍ ഏറ്റുവാങ്ങാനും യാതൊരു മടിയുമില്ലാതിരുന്ന അസാധ്യ വിവേകികളായിരുന്നു അവര്‍.</span><br /><span style="color:#003300;"></span><br /><span style="color:#003300;">2. സ്ഥലത്തെ പ്രധാന ദിവ്യന്മാര്ക്കു മാത്രം അനുവദനീയവും, ആചാരവിശ്വാസങ്ങളാല്‍ സാധാരണ പൌരന്മാര്ക്ക് അപ്രാപ്യവുമായിരുന്ന, ഗ്രാമ പഞ്ചായത്ത് വാര്‍ഡിലെ ഏക കള്ളുഷാപ്പ് ഒരു പന്തയത്തിന്റെ പിന്‍ബലത്തില്‍ നട്ടുച്ചയ്ക്കു കൈയേറുകയും, മരനീരിന്റെ മാന്ത്രിക ജലോല്‍സവത്തിനിടയില്‍ 'പതിനെട്ടരക്കമ്പനി'യെന്ന അടിപിടി ഗ്രൂപ്പിന്റെ ഹസ്താക്ഷര ലിഖിതങ്ങളാല്‍ നിര്‍ഭരമായ മോന്തായങ്ങളോടുകൂടി ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടി രക്ഷപ്പെട്ടവരാണു പ്രസ്തുത പുമാന്മാര്‍.3. ചട്ടി, വട്ടി, മൊട്ട, കൊട്ട, മാങ്ങ തേങ്ങ, അടയ്ക്കാ, ചുരയ്ക്കാ... തുടങ്ങിയ കച്ചവടമേഖലയിലൊക്കെ പയറ്റിപ്പൊളിഞ്ഞ്, വളക്കച്ചവടം (കൈവളയല്ല, ചാരം/വെണ്ണീര് കച്ചവടം) തുടങ്ങി, അവിടെയും നിലയുറയ്ക്കാഞ്ഞിട്ട് ആധാരമെഴുത്തിന് സഹായിയായി ചെന്നുകൂടിയ നിരക്ഷരകുക്ഷിയാണ് ചാരന് ശങ്കരപ്പിള്ള.അനന്തന് പിള്ളയാവട്ടെ, 'ജഗതി-രസിക മന്റ്റ'ത്തില്‍ സജീവനായിട്ടുള്ള ഒന്നാംതരമൊരു 'ബൊറേഡിയന്‍'കൂടിയാണ്. അംശം അധികാരിയുടെ പ്രതാപകാലത്ത് നാട്ടുകാരുടെ വകയായും പൊതുസ്വത്തായും കിടന്നിരുന്ന ഏക്കറു കണക്കിന് വസ്തുവകകള്‍ ചുളുവില്‍ തന്‍പേരിലാക്കി സമ്പന്നനായ ഇട്ടിക്കണ്ടപ്പന് നായരുടെ പൊന്നോമനപ്പുത്രിയെ രായ്ക്കു രാമാനം അടിച്ചുകൊണ്ടുപോയി, അവളുടെ പൂര്‍ണസമ്മതപ്രകാരം താലി കെട്ടിയതില്‍പ്പിന്നെ അല്‍പ്പമൊന്ന് അടങ്ങിയൊതുങ്ഗി ജീവിച്ചവനുമാന് ഈ അനന്തന് പിള്ള. എന്നാലും മരത്തിനു സമീപത്തെത്തിയാല്‍ സദാചാരവിരുദ്ധമായ ചില ജനിതക ശീലങ്ങളാല്‍ പ്രേരിതനായിപ്പോകുന്ന അണ്ണാന്‍കുഞ്ഞിനെപ്പോലെ, പിള്ളയ്ക്ക് പല ദുര്‍ബുദ്ധികളും തോന്നിയിട്ടുള്ളതായി പറഞ്ഞുകേള്‍ക്കാറുണ്ട്.</span><br /><span style="color:#003300;"></span><br /><span style="color:#003300;">അന്നുരാത്രിയില്‍ എന്നത്തെയും പോലെ ഗഗനവീഥില്‍ നക്ഷത്രകിന്നരന്മാര് വിവിധ വാദ്യോപകരണങ്ങളൊടെ നിരന്ന് ഗാനമേളങ്ങല്‍ തുടങ്ങുകയും, അവര്‍ക്കുനടുവില്‍ ജാസ്സി ഗിഫ്റ്റിന്നൊപ്പം റിമി റ്റോമി വന്നാലെന്നപോലെ, മേഘക്കീറിന്നൊപ്പം ചന്ദ്രിക പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നിരിക്കണം!!! ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച എതോ വടക്കന്‍പാട്ട് സിനിമയുടെ ഒന്നാം കളിയും കണ്ട്, ഷാപ്പുകാരന് വറീതിനെ കുത്തിയുണര്‍ത്തി, അയാള്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തു നല്കിയ 'പഴങ്കഞ്ഞിക്കള്ളും' മോന്തി രണ്ടു പിള്ളമാരും സൈക്കിളില്‍ ആമോദിച്ച് അര്‍മ്മാദിച്ച് അങ്ങനെ വരുകയാണ്. "ഊരിയ വാളിത് ചോരയില്‍ മുക്കിചരിത്രമെഴുതും ഞാന്‍,പുതിയൊരു ചരിത്രമെഴുതും ഞാന്‍.അപമാനത്തിന് കറുത്ത കഥകള്‍തിരുത്തിയെഴുതും ഞാന്‍..."എന്നിങ്ങനെയുള്ള സിനിമാപ്പാട്ട് കഴിയുന്നത്ര ഉച്ചതില്‍ തൊണ്ട കീറുമാറ് ആലപിക്കുന്നുമുണ്ട്. വൈകുന്നെരത്ത് വഴിയോരവിപണിയില്‍ നിന്ന് 'സംഘടിപ്പിച്ച'പ്പോള്‍ ഒരു ചെറിയ ചാക്ക് നിറയെ ഉണ്ടായിരുന്ന പച്ചക്കറികള്‍, അല്‍പ്പാല്‍പ്പമായി വഴിയോരങ്ങളില്‍ നിക്ഷേപിച്ച് നിക്ഷേപിച്ച് പോയതില്‍, ഇനി ബാക്കിയുള്ള രണ്ട് 'മുരിങ്ങക്ക'കള്‍ രണ്ടാളും 'ഊരിയ വാളാ'യി ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. പാട്ട് അവിരാമം തുടരുമ്പോള്‍...!അതാ നില്ക്കുന്നു... വഴിയുടെ ഒത്ത മദ്ധ്യത്തില്‍... എന്റമ്മേ!മറ്റാരുമല്ല, സ്ഥലം സബ് ഇന്‍സ്പെക്ടര്‍ തൊഴിവീരന്‍ രാമലക്ഷ്മണപ്പണിക്കര്‍. </span><br /><span style="color:#003300;"></span><br /><span style="color:#003300;">ആയിടയ്ക്ക് അടുത്തെവിടെയൊ നടന്ന മുഖംമൂടി ആക്രമണത്തിന്റെയും, ഭവനഭേദനത്തിന്റെയും കേസന്വേഷണവുമായി കക്ഷി രാത്രിവണ്ടിയില് 'റോന്തുക'യായിരുന്നു അപ്പോള്‍. 'ഊരിയ വാള്, ചോരയില്‍ മുക്കുക, ചരിത്രമെഴുതുക' തുടങ്ങിയ നക്സലൈറ്റ് മുദ്രാവാക്യങ്ങളുമായി, ഈ പാതിരാത്രിയില്‍ തന്റെ തട്ടകത്തില്‍ വിലസുന്ന റാസ്കല്‍സിനെ അതിയാന് വിടുമോ?ഏമാനെ കണ്ടപ്പോള്‍ പിള്ളമാരുടെ കണ്ടീഷന്‍ അല്‍പ്പമൊന്ന് മെച്ചപ്പെട്ടു. 'കട്ടിന്റെ കെട്ട്' അല്‍പ്പമൊന്നിറങ്ങി. തിരിച്ചറിവും ബഹുമാനവും താനേ ഉണ്ടായി.</span><br /><span style="color:#003300;"></span><br /><span style="color:#003300;">"നമസ്കാരം അങ്ങത്തേ..." </span><br /><span style="color:#003300;">"ആരാടാ നീ?" എസ്. ഐ. ചീറി.</span><br /><span style="color:#003300;">"അനന്തമ്പിള്ളയാന്നേ...!"</span><br /><span style="color:#003300;">"എന്തുവാടാ ജോലി...?"</span><br /><span style="color:#003300;">"എഴുത്തുകാരനാണേ..."</span><br /><span style="color:#003300;">"ഓഹോ... എഴുത്തുകാരനോ?"ഏമാന് ഭവ്യതയോടെ തൊപ്പിയൂരി വിനയിച്ചു കാണിച്ചു.</span><br /><span style="color:#003300;">"എഴുത്തുകാരന് ഒരു ദെവസം എത്ര വരി എഴുതുമെന്നു പരഞ്ഞാട്ടെ..!!!" തൊലിയുരിയുന്ന കളിയാക്കല്‍.</span><br /><span style="color:#003300;">"ദെവസോം.. ആയിരം വരിയോളം എഴുതുവേ ഏമാന്നേ..." പിള്ളയുടെ താഴ്മയുള്ള മറുപടി.</span><br /><span style="color:#003300;">"പ്ഫ... ശുനകരാജാവിന്റെ സീമന്തപുത്രാ! ഓരോ ദെവസോം ആയിരം വരിയെഴുതാന്‍ നീയാരെടാ റാസ്കല്‍? ഹോണോലൂലുവിലെ പഞ്ചായത്ത് പ്രസിഡന്റോ?"</span><br /><span style="color:#003300;">"അല്ലേ.. മൈനാഗപ്പള്ളീലെ കരയോഗം പ്രസിഡന്റാന്നേ..."പണിക്കരോട് 'നായരാ'ണെന്നൊരു നമ്പരിട്ടു നോക്കിയതാ! </span><br /><span style="color:#003300;">"ച്ഛീ.. ഒരു മതേതരരഷ്ട്രത്തിലെ നിയമപാലകനോട് ജാതി പറയുന്നോടാ... നായിന്റെ സുതനേ..?" മതേതരപ്പോലീസ് ചീറുകയാണ്. </span><br /><span style="color:#003300;">"കുമാരന്നാശാന്റെ വക രണ്ടെടങ്ങഴി ചെമ്മീന്‍ ചിയാങ്ങ് കൈഷക്കിന്റെ ഏണിപ്പടിയേലിരുന്ന് തോടുപൊളിക്കുന്ന ബെല്ല്യ എഴുത്തുകാരനായ തകഴി പപ്പൂള്ളച്ചേട്ടന്‍ പോലും ഒരു ദെവസം കഷ്ടിച്ച് നൂറ്റിനാപ്പത്തിനാല് വരിയേ എഴുതത്തൊള്ള്. തകഴിച്ചേട്ടനെക്കാള്‍ കൂടുതല്‍ എഴുതി 'നോേഫല്‍ സമ്മാനം' മേടിക്കാനാന്നോടാ നിന്റെ ഗൂഢാലോചന? നീ നക്സലൈറ്റാ, അല്ലിയോടാ?" രാമലക്ഷ്മണപ്പണിക്കര്‍ അലറലോടലറല്‍ തന്നെ. </span><br /><span style="color:#003300;"></span><br /><span style="color:#003300;">അനന്തന് പിള്ളയുടെ ഉടുവസ്ത്രമശേഷം കൂട്ടിപ്പിടിച്ച് രണ്ടുതവണ അന്തരീക്ഷത്തിലുയര്‍ത്തി, തന്റെ കാല്‍മുട്ടിനാല്‍ നാഭീദേശത്തെ നന്നായി കശക്കിക്കലക്കിക്കളഞ്ഞു. എന്നിട്ടും കലിമാറാഞ്ഞവനോ... കൂട്ടുപ്രതിയുടെ നേരേ തിരിഞ്ഞു.</span><br /><span style="color:#003300;"></span><br /><span style="color:#003300;">"നീയാരാടാ.... പന്ന...?"ശങ്കരപ്പിള്ള ബധ കയറിയപോലെ വിറയ്ക്കുകയാണ്. തറയില്‍ തളര്‍ന്നിരുന്ന് നിലവിളിക്കുന്ന അനന്തന് പിള്ളയെ നോക്കി, അയാള്‍ വല്ലവിധവും പറഞ്ഞു.</span><br /><span style="color:#003300;">"... കൊല്ലല്ലേ യേമാനേ! ഞാന്‍ ശങ്കരപ്പിള്ളയാണേ..." കക്ഷി കരയുകതന്നെയാണ്. </span><br /><span style="color:#003300;">"ങും... അതിബഹുമാനം വെണ്ടെടാ പുല്ലേ. ഓഹ്ഹൊഹോഹോ...... എനിക്കു കൈയാകെ പെരുത്ത്കേറുന്നല്ലോ എന്റെ മണ്ടയ്ക്കാട്ടമ്മച്ചീ! ആട്ടെ, നെനക്കെന്താടാ പണി, പൊന്നുമോനേ?" </span><br /><span style="color:#003300;"></span><br /><span style="color:#003300;">ആഹാ.. എന്തൊരു സ്നേഹം?ആധാരമെഴുത്തുകാരന്‍ കിട്ടിയത് ഇത്ര ഭയങ്കരമായിട്ടാണെങ്കില്‍, അയാളുടെ സഹായിയായ തനിക്ക് അതിലും ഭാരമേറിയ ഇടിയായിരിക്കും കിട്ടുക. തൊഴില്‍രംഗം മാറ്റിപ്പറഞ്ഞാല്‍ രക്ഷയായെങ്കിലോ! അതുതന്നെ വഴിയെന്ന് ശങ്കരപ്പിള്ള നിശ്ചയിച്ചു. </span><br /><span style="color:#003300;"></span><br /><span style="color:#003300;">"ചാരപ്പണിയാന്നേ..."രാമലക്ഷ്മനപ്പണിക്കരുടെ മുഖത്തെ സന്തോഷം അതോടെ പോയി. ബഹുമാനം കൂടുകയും ചെയ്തു.</span><br /><span style="color:#003300;"></span><br /><span style="color:#003300;">"ആര്‍ക്കുവെണ്ടിയാന്നാ അങ്ങത്തെ ചാരപ്പണി ചെയ്യുന്നെ?" വിനീതമായ ചോദ്യം.</span><br /><span style="color:#003300;">"കൊറിയക്കും സിംഗപ്പൂരിനും.. ചെലപ്പഴൊക്കെ ചൈനയ്ക്കും... ചെയ്യാറൊണ്ടേ.." പണ്ട് താന്‍ അവരുടെയൊക്കെ ആവശ്യത്തിനു ചാരപ്പണി ചെയ്തിരുന്നത് സത്യമാണല്ലോ. സത്യം പറയുന്നതിന് ആരെ പേടിക്കണം? "സച് ബൊല്‍നേ കോ ടര്നാ ക്യാ?" നല്ല പാട്ട്! </span><br /><span style="color:#003300;"></span><br /><span style="color:#003300;">അടുത്ത നിമിഷത്തില്‍ രാമലക്ഷ്മണപ്പണിക്കരുടെ തനിസ്വഭാവം വ്യക്തമായി.</span><br /><span style="color:#003300;">"എടാ... രാജ്യദ്രോഹീ! സ്വന്തം നാടിനെ ഒറ്റുകൊടുത്തിട്ട് എന്റെ സ്റ്റേഷനതിര്ത്തിയില് രാവും പകലും ഇങ്ങനെ കഴിയാമെന്നു കരുതിയ നീ അസാധ്യ ബുദ്ധിമ)ന് തന്നെ. നെനക്ക് ഇമ്മാതിരി സാദാ സീദാ പ്രയോഗമൊന്നും മതിയാവില്ല. കേന്ദ്രത്തീന്ന് സി. ബി. ഐ. തന്നെ വന്നാലേ നീ സത്യം മുഴുവനും പറയത്തൊള്ളു. അതിനു മുമ്പ് 'ബലഗുളശ്ശാദി മുക്കൂട്ടിട്ട് ഞാന്‍ നെനക്കൊരു ഉഴിച്ചില്‍ നടത്തുന്നൊണ്ട്. കളി എന്നോടോ..?" എന്നു പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ചു ഒറ്റക്കൈകൊണ്ട് പൊക്കിയെടുത്ത് വാനിലേക്ക് ഒരേറ്. </span><br /><span style="color:#003300;">പിന്നെ... </span><br /><span style="color:#003300;"></span><br /><span style="color:#003300;">അവസാന സീന്‍:</span><br /><span style="color:#003300;"></span><br /><span style="color:#003300;">മ ങ്ങിയ വെളിച്ചത്തില്‍ ജയിലഴികള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്നവരായി തല കുമ്പിട്ടിരികുന്ന രണ്ട് പിള്ളമാരുടെയും മുഖങ്ങളുടെ ക്ലോസപ്. ചതഞ്ഞ ഇഞ്ചയെന്നൊ, പൂരം കഴിഞ്ഞ മൈതാനമെന്നോ, ആദ്യരാത്രി പൊലിഞ്ഞ മണിയറയെന്നോ ... ഏത് ഉപമ വേണമെങ്കിലും ചേരുന്ന അവറുടെ ശരീരത്തിന്റെ 'ഫ്ലെക്സിബിലിറ്റി' വ്യക്തമാവുന്ന ചില ആംഗിളുകള്‍. ആരുടെയൊ കൈവിരലുകളാല്‍ താക്കോല്‍ തിരിയുന്ന ജയിലിന്റെ പാണ്ടിത്താഴ്.രണ്ടാളും പുറത്തേക്ക് ക്ഷീണിതരായി നടന്നുവരുന്ന ലോംഗ് ഷോട്ട്. ദൃശ്യത്തിലേക്ക് തെളിഞ്ഞുവരുന്ന മൂന്ന് ഗൌരവക്കരായ വ്യക്തികളുടെ മിഡ് ഷോട്ടില്‍നിന്ന്, കാമറ അനന്തന്‍പിള്ളയുടെയും ശങ്കരപ്പിള്ളയുടെയും മുഖങ്ങളിലേക്ക് സ്കിപ് ചെയ്യ്ത്, ഇന്‍സ്പെക്ടര്‍ രാമലക്ഷ്മണപ്പണിക്കരിലേക്ക്. </span><br /><span style="color:#003300;"></span><br /><span style="color:#003300;">അയാള്‍ മുന്നിലേ മൂന്ന് കസേരകളില്‍ ആസനസ്ഥരായിരിക്കുന്ന അഴകും ആരോഗ്യവും ആവശ്യത്തിലധികം മാന്യതയും... തോന്നിക്കുന്ന വി. ഐ. പി.-കളോട് പറയുന്നു. </span><br /><span style="color:#003300;"></span><br /><span style="color:#003300;">"അപ്പോള്‍... നിങ്ങളാണല്ലേ... ആ 'കൊറിയയും', 'സിംഗപ്പൂരും', 'ചൈനയും'. ഞാങ്കരുതി... ശരിക്കും എവമ്മാര് വിദേശ ചാരമ്മരാണെന്ന്...! എന്തായാലും വലിയ ചമ്മലായിപ്പോയി...! ഈ നാട്ടുകാരെടെയൊരു കാര്യം! ഒരോ മാന്യമ്മാര്‍ക്ക് അന്യരാജ്യങ്ങളുടെ പേരിടാതെ നമ്മടെ നാട്ടിലൊള്ള സ്ഥലപ്പേര് വല്ലതും വിളിച്ചൂടേ?"</span><br /><span style="color:#003300;"></span><br /><span style="color:#003300;">വിദേശ രാജ്യങ്ങളുടെ പേരുകള്‍ 'വിളിപ്പേര്' ആയിട്ടുള്ള മൂന്ന് വി. ഐ. പി.-കളും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോള്‍, രാമലക്ഷ്മണപ്പണിക്കര്‍ ഇപ്രകാരം വിശദീകരിക്കുകയുണ്ടായെന്ന് വേണാട്ടുചരിതം ഓട്ടന്തുള്ളലില് രേഖപ്പെടുത്തിയിരിക്കുന്നു.</span><br /><span style="color:#003300;"></span><br /><span style="color:#003300;">'ഊളമ്പാറ'യെന്നോ, 'കുതിരവട്ട'മെന്നോ... 'ചാലക്കമ്പോള'മെന്നോ മറ്റോ!? "</span><br /><span style="color:#003300;"></span><br /><span style="color:#003300;">***</span></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-34324407.post-1163839921527749222006-11-18T12:40:00.000+04:002006-11-18T12:52:01.553+04:00കടലിനു മീതെ നടക്കുന്നവര്‍<span style="font-size:130%;color:#330033;">കഥ:</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. നക്ഷത്രങ്ങള്‍ ഉറക്കമിളയ്ക്കുമ്പോള്‍ ഉണര്‍ച്ചയുടെ തീരത്തിലൂടെ നടക്കുക രസകരമാണല്ലോ. കടല്‍ ശാന്തമായിരുന്നു. അകലത്തെ നൗകകളിലെ വെളിച്ചത്തിന്റെ ചീളുകള്‍ നക്ഷത്രങ്ങളെ കളിയാക്കിച്ചിരിച്ചു. ഇരുവരും ഉടല്‍കൊണ്ട് ക്ഷീണിതരെങ്കിലും കാല്പ്പാദങ്ങള് തളര്‍ന്നിരുന്നില്ല. മണല്‍ക്കരയിലെ ചെറുകാറ്റിന്റെ ഉപ്പില്‍ ചുണ്ടുവരണ്ടപ്പോള്‍ ഗാന്ധി ചോദിച്ചു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'നമ്മള് തുടങ്ങിയതെവിടെയാണ്?'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'മനുഷ്യനില്‍ നിന്ന്..' മാര്‍ക്സിന്റെ മറുപടി. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അതെ.. .. മനുഷ്യന്. ആ ഗോര്‍ക്കി പറഞ്ഞതെന്താ? എത്ര മഹത്തായ പദമെന്നോ മറ്റോ..'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ശരി തന്നെ. അതിനുമെത്രയോ മുമ്പ് സോക്രട്ടീസ് പറഞ്ഞിരുന്നു (അതോ അരിസ്റ്റോട്ടിലോ... ഒരു മറവിപോലെ...!) </span><br /><span style="font-size:130%;color:#330033;">അവന് സ്വതന്ത്രനായി ജനിക്കുന്നുവെന്നും, ഒടുക്കം വരെ ബന്ധനത്തില്‍ തുടരുന്നുവെന്നും..'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ആ ചങ്ങല മനുഷ്യന് സ്വയം നിര്‍മ്മിച്ചതല്ലേ? ഓരോന്നും തകര്‍ത്തെറിയുമ്പോള്‍ മറ്റൊന്ന്..'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അതേ, നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രമാണെന്ന എന്റെ വിപ്ലവാഹ്വാനം പോലും ഇന്ന് മറ്റൊരു ചങ്ങലയായി പരിണമിച്ചോ എന്ന് സംശയിക്കണം.' മാര്‍ക്സ് ചിന്താകുലനായി.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ശരിതന്നെ മാര്‍ക്സ്, നമ്മള് വിഭാവനചെയ്തതും ലോകം കണ്ടെത്താന്‍ ശ്രമിച്ചതും വ്യത്യസ്തമായിപ്പോയി..'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'സുഖലോലുപതയോടുള്ള ആര്‍ത്തിയും, അതിനുവേണ്ടി ആദര്‍ശത്തെ കൈവെടിയാനുള്ള ത്വരയുമാണ് മനുഷ്യന്റെ ആകെത്തുകയെന്നു വന്നാല്‍, അതെത്ര കഷ്ടമാണ് ഗാന്ധി..?'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ആരെല്ലാം പറഞ്ഞു, ഉപദേശിച്ചു, തിരുത്തി, നയിച്ചു. എന്തു പ്രയോജനം?'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഇപ്പോ..ഗൗരവമുള്ള പുതിയ ചില ചോദ്യങ്ങളും കേള്‍ക്കുന്നു, 'ബുദ്ധിശാലികളെക്കൊണ്ട് പ്രയോജനമെന്ത്?' എന്നൊക്കെ. ഈ വര്‍ഗ്ഗം കേരളത്തില്‍ മാത്രമേ ഇത്ര ചീത്തയായിട്ടുള്ളു. അല്ലേ? ഭാഗികമായ സത്യങ്ങളില്‍ത്തൂങ്ങിപ്പിടിച്ചുള്ള അവരുടെ തര്‍ക്കങ്ങള്‍ എങ്ങുമെത്താന്‍ പോകുന്നില്ല...'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അതൊക്കെ നമ്മള് പ്രതീക്ഷിച്ചതല്ലേ? തുടങ്ങിയപ്പോള്‍ത്തന്നെ എന്തെല്ലാം എതിര്‍വാദങ്ങള്‍? ഭീഷണികള്‍. നുണക്കഥകള്‍. അര്‍ദ്ധസത്യങ്ങളായ വിലയിരുത്തലുകള്‍.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'വാസ്തവം. എക്കാലത്തും ലോകത്തിന്റെ ഗതി ഇതൊക്കെത്തന്നെയായിരുന്നു. ചരിത്രപരമായ വങ്കത്തങ്ങളുടെ ഘോഷയാത്ര..' മാര്ക്സിന് ചിരി വന്നു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'എങ്കിലും മാര്‍ക്സ്, നമ്മള് ഇത്രയേറെ തിരസ്കരിക്കപ്പെടേണ്ടവരായിരുന്നോ? ഒരു ദയാശൂന്യത എവിടെയും നമ്മെ വേട്ടയാടിയില്ലേ? ലോകം ഇന്നും നമ്മളെ വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതെന്ത്?' ഗാന്ധിയുടെ വാക്കുകള്‍ ഇടറി.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ജീവിച്ചിരിക്കുമ്പോള്‍ നമ്മള് നേരിട്ടതെന്തെല്ലാമായിരുന്നു? പട്ടിണിയും രോഗവും കവര്‍ന്നെടുത്ത എന്റെ കുഞ്ഞുങ്ങള്‍, നക്കാപ്പിച്ചയുടെ നാണയത്തുട്ടുകളാല്‍ സമ്പന്നതയുടെ വക്താക്കള്‍ എന്നെ വിലയ്ക്കെടുക്കാന്‍ തുനിഞ്ഞപ്പോള്‍ കാലിടറിപ്പോകുമായിരുന്നു. എന്നെ നിലനിര്‍ത്താന്‍ സ്വയം എരിഞ്ഞുകൊണ്ടിരുന്നു എന്റെ ജെന്നി, കുഞ്ഞായിരുന്ന മുഷ്, എന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന പൊന്നുമോള് എലിനര്‍ .. .. വയ്യ ഗാന്ധീ, ഇന്നും പിഴുതെടുക്കപ്പെടുന്ന എന്റെ ചിന്തയുടെ വേര്‍പടലങ്ങളില്‍ ചോരപൊടിയുന്നു. അത് ആരുമറിയുന്നില്ലല്ലോ!' മാര്‍ക്സ് തേങ്ങി. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'എനിക്കറിയാം.. താങ്കളുടെ വിഷമത, ദുഃഖം, നിരാശ.' ഗാന്ധി മാര്‍ക്സിന്റെ തോളില്‍ കൈചേര്‍ത്ത്, ഊന്നുവടിയില്‍ ഭാരമര്‍പ്പിച്ച് അല്പനേരം നിന്നു. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'താങ്കള്‍ക്കറിയുമോ മാര്‍ക്സ്, യദുവംശത്തിന്റെ നാശം സ്വയം അവര്‍ സ്ഷ്ടിച്ച കഥ. കേവലം ഒരു ലോഹക്കഷണത്തില്‍ നിന്ന് ഒരു കുലത്തിന്റെ സര്‍വ്വനാശം. ഞങ്ങളുടെ ഇതിഹാസങ്ങളില്‍ ഒട്ടനവധി ജീവിതവീക്ഷണങ്ങളുണ്ട്. ദ്വാരകാവാസിയുടെ പിന്തലമുറ തമ്മിലടിച്ച് കുലം മുടിച്ചതുപോലെയാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. സ്വയം കണ്ടെത്തിയ ആയുധങ്ങളാല്‍ അവര്‍ വിതച്ചത് കൊയ്യുന്നു.' </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അത്തരം കഥകള്‍ എല്ലാ ദേശങ്ങളിലും ഭാഷകളിലുമുണ്ടാവാം. പക്ഷെ, ദേശവും ദേശീയതയും തീരെ സങ്കുചിതമായിപ്പോയ കാലത്തിലാണ് എന്റെ അനുഭവങ്ങളെല്ലാം. ജര്‍മ്മനിയില്‍ പിറന്ന ഞാന്‍ സത്യം പറഞ്ഞപ്പോള്‍ നാടുകടത്തപ്പെട്ടു. അദ്ധ്വാനിക്കുന്നവരുടെ മാനിഫെസ്റ്റോ എഴുതിയതിനാല്‍ ഫ്രാന്‍സും എനിക്കന്യമായി. പിന്നെ ഇംഗ്ലണ്ടിന്റെ ദയാവായ്പ്. അതൊരിക്കലും മറക്കാനാവില്ല. പക്ഷേ കാപട്യത്തിന്റെ പല മുഖംമുടികളെയും തിരിച്ചറിയാന്‍ വൈകിപ്പോയിട്ടുണ്ട്. എന്റെ പ്രിയമിത്രം ഏംഗല്‍സില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളമെങ്കിലും നിലനില്ക്കുമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എനിക്കെന്ത് ദേശീയത? അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു സാര്‍വ്വദേശീയതയെ സൃഷ്ടിക്കാന്‍ ഞാന്‍ ജീവിതം സമര്‍പ്പിച്ചു.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'നാട്ടുരാജ്യങ്ങളുടെയും നാഗരികതകളുടെയും സമ്മിശ്രാവസ്ഥയില്‍ നിന്ന് ഇംഗ്ലീഷുകാരുടെ അധികാരഗര്‍വ്വിലേക്ക് പറിച്ചെറിയപ്പെട്ട ഒരു നാട്ടില്‍ എന്റെ ദൗത്യവും ശ്രമകരമായിരുന്നു. അതിഭൗതികതയില്‍ വീണുപോയ അധികാരികളും ദേശീയ നേതാക്കളും. എതിരഭിപ്രായങ്ങളെ ചോരയില്‍മുക്കിക്കൊന്നുമാത്രം പരിചയമുള്ളവരുടെ നീണ്ടനിര. ജാതി-മത വൈജാത്യങ്ങളുടെ പടലപ്പിണക്കങ്ങള്‍. വംശീയതയുടെ ഹാലിളക്കങ്ങള്‍. ദരിദ്രനാരായണന്മാരുടെ എങ്ങുമെത്താത്ത വിലാപശ്രുതികള്‍. ശക്തമായ ഇത്തരം വാസ്തവങ്ങളോട് പൊരുതാന്‍ എടുത്തുചാട്ടത്തെക്കാള്‍ നല്ലത് ഭാരതീയമായ ഒരു യുക്തിമാര്‍ഗ്ഗമാണെന്ന് തോന്നി. മതങ്ങളിലെയും മനുഷ്യനിലെയും തിളക്കമുള്ള വശങ്ങളെ മാത്രം സചേതനമാക്കി ത്യാഗത്തിന്റെ ഉയര്‍ച്ചകള്‍ നേടാനുള്ള ശ്രമം. പരാജയപ്പെടിട്ടുണ്ടാവാം. അതുകൊണ്ടാണല്ലേ ഇന്ന് കപടാവതാരങ്ങളുടെ കാല്ച്ചുവട്ടില് ജനം സാഷ്ടാംഗപ്രണാമം ചെയ്യുന്നത്. എങ്കിലും പൂര്‍ണ്ണവിരാമം എന്നൊന്നില്ല... മാര്‍ക്സ്.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'സ്വന്തം അനുഭവങ്ങളില്‍നിന്നുപോലും മനുഷ്യന് പഠിക്കുന്നില്ലല്ലോ? കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കാലം. താങ്കള്‍ കലികാലമെന്നു പറയും. അല്ലേ.?'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഹ.. ഹ.. ഹ! അതും പോകട്ടെ മാര്‍ക്സ്, നമ്മള് പറഞ്ഞതിനെ പിന്‍പറ്റിയ ജനതയുടെ കഥയോ? അവരും പക്വമല്ലാത്ത വീക്ഷണവൈവിധ്യങ്ങളാല്‍ പരാജയപ്പെടുകയല്ലേ? നമ്മള് കാലഹരണപ്പെട്ടതായിപ്പോലും പറയാന്‍ ചിലര്‍ക്കു മടിയില്ല.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അതൊക്കെ അവര്‍ തര്‍ക്കിക്കാന്‍ വേണ്ടി നിരത്തുന്ന കരുക്കളല്ലേ? ഗാന്ധീ, മുകളില്‍ കുമിഞ്ഞുകൂടിയ ചാരത്തിന്റെ ശൂന്യതമാത്രമേ അവരൊക്കെ അറിയുന്നുള്ളു. അടിയിലുള്ള കനലുകളുടെ തീക്ഷ്ണത കാണാന്‍ അവരുടെ അന്ധനേത്രങ്ങള്‍ക്ക് കഴിയാത്തതാണ് കാരണം.' മാര്‍ക്സ് ചിന്താധീനനായി.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഇനി ഇത്തിരിയിരിക്കാം, ഈ മണലില്‍. സത്യത്തില്‍ ഇങ്ങനെയൊരു മരുഭൂമിയില്‍ എത്തിപ്പെടുമെന്ന് നമ്മള് സ്വപ്നം കണ്ടിരുന്നതാണോ?' - ഗാന്ധി.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഒരിക്കലുമല്ല. പക്ഷേ, നമ്മള് കാണാത്ത ലോകങ്ങളും ജനതകളും അനേകം ദിശകളില്‍ ചിതറിക്കിടക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിരുന്നു. അവരുടെ വ്യത്യസ്തങ്ങളായ ചിന്തകളും സംസ്കാരങ്ങളും പുതുക്കാനുള്ള ഉപകരണമായി ഞാന്‍ ചിലതൊക്കെ രൂപപ്പെടുത്തിയിരിക്കാം. സ്വന്തം കുടുംബം പട്ടിണിയിലും രോഗത്തിലും മുങ്ങിപ്പോകുമ്പോള്‍, മുഴുവന്‍ നിസ്വരുടെയും പട്ടിണിയും രോഗവും ഇല്ലാതാക്കാന്‍, ലോകത്തിന്റെതന്നെ രോഗങ്ങള്‍ മാറ്റാന്‍ ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിച്ച ഞാന്‍ ഒരു വിഡ്ഢിയാണെന്ന് ഉത്തരാധുനികര്‍ കരുതുന്നുണ്ടാവും. അവര്‍ സ്വാര്‍ഥത പുലമ്പുകയാണ്'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'എന്നെക്കുറിച്ച് മക്കളും കൊച്ചുമക്കളും പോലും വിലയിരുത്തിയത് അങ്ങനെയാണല്ലോ. അതിശയിക്കാനില്ല. അവസരത്തിനൊത്ത് വെച്ചുമാറാനുള്ള ഒരു കീറക്കറന്‍സിയല്ലേ ഞാന്‍..! ഞൊടിയിടയില്‍ സര്‍വ്വദുഃഖങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് ആധുനിക ജനാധിപത്യം കാംക്ഷിക്കുന്നത്. അധികം ചിന്തിക്കുന്നതും കഷ്ടപ്പെടുന്നതും യുക്തിയല്ലപോലും. വെറും പ്രായോഗികതാവാദം...' ഗാന്ധി വ്യസനിച്ചു. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'നമ്മള് ചില ഉപകരണങ്ങള്‍, മുഴക്കോലുകള്‍ - ക്രമീകരിച്ചു. ശരിത്ന്നെ. എന്നാല്‍, ആ ഒരേ ഉപകരണം തന്നെ മാറിവരുന്ന വിവിധാകൃതികളായ എല്ലാ വസ്തുക്കളെയും വസ്തുതകളെയും പുനുഃക്രമീകരിക്കാനുള്ള ഒറ്റമൂലിയാണെന്ന് കരുതിപ്പോയാല്‍ വലഞ്ഞതു തന്നെ'. മാര്‍ക്സ് കിതച്ചു. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ബാലിശമായ ബുദ്ധിവൈഭവമാണ് പലരുടെയും യോഗ്യത. പിന്നെങ്ങനെ നേരെയാകും. ഉപകരണം ദര്‍ശനത്തിന്റെ പരിവേഷമണിയുമ്പോള്‍ ചിലരൊക്കെ ദൈവങ്ങളായി ഉയര്‍ത്തപ്പെടുന്നതും ദുര്യോഗമാണ് മാര്‍ക്സ്. നമുക്ക് പറ്റിയ പരാജയം അതാവാം.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'കഷ്ടപ്പെടുന്ന മനുഷ്യന്റെ ആധിയും വേദനയുമായിരുന്നു എന്റെ ചുറ്റിലും. ചൂഷണവും കാപട്യവും സമ്പത്തിന്റെ ധാര്‍ഷ്ട്യവും അന്നും അരങ്ങുവാഴുകയായിരുന്നു. മുതലാളിത്തം വേഷംപകര്‍ന്ന് താണ്ഡവമാടിയ നൂറ്റാണ്ടുകള്‍. അപ്പോള്‍പ്പിന്നെ എതിരിടാനുള്ള മാര്‍ഗ്ഗം സംഘടിതശക്തിതന്നെയാണെന്ന് എനിക്കു തോന്നി. അത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇടയ്ക്കൊക്കെ അതേ മാര്‍ഗ്ഗം തന്നെ വേണ്ടിവന്നേക്കും.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;"> 'തികച്ചും സ്വാഭാവികം. താങ്കളുടെ ചിന്ത ശരിയായേക്കം. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യവും അന്തര്‍ദ്ധാരകളും സ്വീകരിച്ചപ്പോള്‍ ഞാന്‍ പഴഞ്ചനാണെന്ന് പറയാനായിരുന്നു മിക്കവര്‍ക്കും തോന്നിയത്. സമ്മതിക്കുന്നു, ചില വീഴ്ചകള്‍ നമുക്കിരുവര്‍ക്കും പറ്റിയിട്ടുണ്ടാവാമ്. പക്ഷേ ഒരു ശൂന്യതയില്‍നിന്നായിരുന്നു നമ്മള് തുടങ്ങിയത്. നമ്മളെക്കാളേറെ നമ്മുടെ പിന്‍ഗാമികള്‍ സ്വയം വീണുപോയിട്ടുമുണ്ട്. .. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്ത്? എനിക്ക് നന്നായി ദാഹിക്കുന്നു.' ഗാന്ധി പറഞ്ഞു. </span><br /><span style="font-size:130%;color:#330033;">അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉപ്പുപാട ഉണങ്ങിപ്പിടിച്ചിരുന്നു. നേരം വെളുക്കുകയാണെന്ന് ഇരുവര്‍ക്കും തോന്നി. പക്ഷേ, വെളിച്ചം അതിന്റെ മങ്ങിയ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നതു പോലെ. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">മണല്‍ക്കരയുടെ അതിരിലുള്ള ഈന്തപ്പനകളുടെ ചുവട്ടില്‍ അവരെത്തി. പൂത്തുവിടര്‍ന്ന കുലകളില്‍ ഹരിതമണികള്‍ തൂങ്ങുന്നു. ഇളം പ്രകാശത്തില്‍ അവ ആകര്‍ഷകമായ ഒരു കാഴ്ചയായിരുന്നു. കാറ്റില്‍ ചിതയുടെ അലയൊലികള്‍. കോണ്‍ക്രീറ്റുകൊണ്ട് രൂപപ്പെടുത്തിയ ചെറിയൊരു കൂടാരത്തില്‍ അവര്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരിന്ത്യക്കാരന് അവിശ്വാസം കുതറിയ മുഖത്തോടെ നിന്നു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;"><span style="color:#330033;"> 'വെള്ളം കിട്ടുമോ.. കുറച്ച്?</span><span style="color:#330033;">' മാര്‍ക്സിന്റെ ഗാഢത</span></span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഞങ്ങള്‍ ക്ഷീണിതരാണ്?' ഗാന്ധിയുടെ ഇടര്‍ച്ച</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'എനിക്ക് വിശ്വാസം വരുന്നില്ല. കയറി വരിന്.. മഹാത്മാക്കളേ..' അയാള്‍ അതിശയവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ ക്ഷണിച്ചു. ഇതെന്താ ഈ രണ്ടവതാരങ്ങളും ഒന്നിച്ചിങ്ങനെ - എന്നൊരു ചോദ്യം അയാളുടെ ചുണ്ടില്‍ തുടുത്തുനിന്നു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'കാണുന്നതെന്തും പെട്ടെന്നങ്ങ് വിശ്വസിക്കുന്നതില്‍ക്കവിഞ്ഞ മണ്ടത്തരമില്ല.' മാര്‍ക്സ്</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;"><span style="color:#330033;">ഇരുവരും ആ ഇടുങ്ങിയ കൂരയ്ക്കു കീഴില്‍, ശീതീകരണിയുടെ തണുപ്പില്‍, താഴെവിരിച്ച കാര്‍പെറ്റിന്റെ പരുപരുപ്പില്‍ ഇരുന്നു. രണ്ടു ഗ്ലാസ്സുകളില്‍ വെള്ളം പകര്ന്നുനല്കി അയാളും അരികത്തിരുന്നു. ഗാന്ധിയുടെ ചുണ്ടില്‍ പുച്ഛത്തിന്റെ മേമ്പൊടിയോടെ 'മഹാത്മാവ്' എന്ന പദം കുറേ നേരം തങ്ങിനിന്നു. അവിശ്വസനീയത മായാത്ത ആതിഥേയന്റെ മുഖത്തേക്കു നോക്കി മാര്‍ക്സ് ചോദിച്ചു.. </span><span style="color:#330033;">'മലയാളി..?' </span></span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'അതേ.. താങ്കളുടെ ഒരാരാധകനാ ഞാന്‍... അങ്ങയുടെയും..' അയാള്‍ ഗാന്ധിയെ നോക്കി ചിരിച്ചു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ആര്‍ക്കുവേണം നിങ്ങളുടെ ആരാധന. ഒപ്പുകടലാസ് ശെയിലിയുടെ ഉപജ്ഞാതാക്കളെന്ന് ഞാന്‍ നിങ്ങളെ - മലയാളികളെ വിശേഷിപ്പിച്ചാല്‍ വിരോധം തോന്നുമോ? എന്തുമേതും തൊണ്ടതൊടാതെ വിഴുങ്ങുന്ന ആര്‍ത്തിയുടെ മൂര്‍ത്തികള്‍?' </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഏയ്.. തര്‍ക്കിക്കാന്‍ ഞാനില്ല. ഞങ്ങളുടെ ബൗദ്ധികലോകത്തിന് ഏറ്റവും ശക്തിയേറിയ ഇന്ധനം പകര്‍ന്നുതന്ന നിങ്ങള്‍ രണ്ടാളും എന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കും. ഒപ്പുകടലാസ് മാത്രമല്ല, ഞങ്ങള്‍ മറ്റു പലതുമാണ്' അയാള്‍ ശാന്തമായി പറഞ്ഞു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'പക്ഷേ, നിങ്ങളുടെ സമൂഹം, ജാതിയും ഉപജാതിയും തിരിച്ച് നൂറുകണക്കിന് ഇനങ്ങളായിട്ടുണ്ടല്ലോ..! ഇനിയും മതിയായില്ലേ ഈ വിനോദം, വിവാദവ്യവസായം?' മാര്‍ക്സിന്റെ ശബ്ദത്തിന് കനം കൂടി. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">ഗാന്ധി ഇടയ്ക്കു വീണു 'ഓ.. മാര്‍ക്സ്. രോഷമടക്കൂ. ഇയാളോട് കയര്‍ക്കുന്നതില്‍ ഔചിത്യമെന്താണ്? പാവം. കടല്‍നീന്തി ഇക്കരെയെത്തി ജീവിതം വില്‍ക്കുന്ന ഒരു സാധാരണക്കാരന്. സ്വന്തം നാട്ടില്‍പ്പോലും അന്യനാക്കപ്പെടുന്നവന്‍. ഒരര്‍ത്ഥത്തില്‍ നമ്മളും ഇയാളെപ്പോലെയായിരുന്നല്ലോ.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഓ? ശരിയാണ്. ക്ഷമിക്കൂ കുഞ്ഞേ. ഞാന്‍ അത്രയ്ക്കൊന്ന്ും ചിന്തിച്ചില്ല.' മാര്‍ക്സ് അയാളുടെ കൈത്തണ്ടയില്‍ മൃദുവായി പിടിച്ചമര്‍ത്തി. </span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">ഗാന്ധി ആര്‍ദ്രതയോടെ പറഞ്ഞു.</span><br /><span style="font-size:130%;color:#330033;">'ഈയിടെ ഞാനും ഇങ്ങനെയൊക്കെ വികാരംകൊള്ളാറുണ്ട്. ലോകത്തിന്റെ പരിവര്‍ത്തനം എതിര്‍ദിശയിലേക്ക് പോകുമ്പോള്‍. മനുഷ്യന്റെ നേട്ടങ്ങളെ അവന്‍തന്നെ തലകുത്തനെ നിര്‍ത്തുമ്പോള്‍, നമ്മള് മേറ്റ്ന്തു ചെയ്യാന്‍?'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">അയാളുടെ കണ്മുമ്പിലൂടെ നീളമേറിയ ഒരു ജാഥ കടന്നുപോയി. മൂവര്‍ണ്ണക്കൊടികളും ദേശീയതയുടെ തുടിപ്പുകളും തൊങ്ങലണിയിച്ച പരശ്ശതം ഇന്ത്യക്കാരുടെ വികാരനിര്‍ഭരമായ ഹൃദയതാളം അതില്‍ മുഴങ്ങി. മുന്നില്‍ നടക്കുന്നവരുടെ പാദങ്ങളെ അണുതെറ്റാതെ പിന്തുടരുന്ന അണികള്‍. അവര്‍ ഉപ്പുകുറുക്കാന്‍ കടല്‍വെള്ളം ചട്ടികളില്‍ കോരി, അടുപ്പുണ്ടാക്കി, അഗ്നി ജ്വലിപ്പിച്ചു. കുതിരപ്പട്ടാളത്തിന്റെ ലാത്തികളാള്‍ തകര്‍ന്നുവീണവരുടെ രോദനത്താല്‍ അയാളുടെ കാതുകള്‍ മരവിച്ചുപോയി.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;"> 'വെള്ളത്തിന് വല്ലാത്ത ഉപ്പുണ്ടല്ലോ? ഇതെന്താ കടല്‍വെള്ളമാണോ?' ഗാന്ധി സംശയിച്ചു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;"> 'എനിക്കങ്ങനെയല്ല തോന്നിയത്. ചോരയുടെ ചുവ. അതേ.. മനുഷ്യന്റെ ചോര..' മാര്ക്സിന് ഓക്കാനം. </span><br /><span style="font-size:130%;color:#330033;">ആ താടിയും മുടിയും വല്ലാതെ വളര്'ു തിങ്ങിയിരുന്നു. നര മേഞ്ഞുതുടങ്ങിയ മേല്‍മീശയില്‍ ജലത്തുള്ളികള്‍ മുത്തുകളായ് തിളങ്ങി. സര്‍വ്വതിനും മീതെ ആ പുഞ്ചിരി മാത്രം നിറഞ്ഞു പെയ്തു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">ഹൃദയത്തില്‍ നിന്ന് നീളമേറിയ ഒരു ചുവപ്പന്‍ ജാഥ തെങ്ങിന് തോപ്പിലൂടെ നീങ്ങുകയായിരുന്നു. അലവാങ്കുകള്‍ കൂര്‍പ്പിച്ചതില്‍ പതാകകള്‍ കെട്ടിയ സേനാനികള്‍. അവരില്‍ ആണും പെണ്ണുമുണ്ടായിരുന്നു. പന്ത്രണ്ടും പതിനാലും വയസ്സുള്ള ബാലകരുടെ വീര്യമുണര്‍ത്തുന്ന പടപ്പാട്ടുകള്‍ മുഴങ്ങി. കമഴ്ന്നുവീണ് ഇഴഞ്ഞു മുന്നേറുന്നവരുടെ ശിരസ്സിനു മുകളിലൂടെ തീയുണ്ടകള്‍ പാഞ്ഞു. ചോരയുടെ അനേകം ചെറു നദികള്‍ മണ്ണിനെ മദിപ്പിച്ചൊഴുകി. നെഞ്ചു പിളര്‍ന്ന തെങ്ങുകളുടെ ഓലപ്പീലികളിലൂടെ ഇണവേര്‍പെട്ട കാറ്റ് മലങ്കാറ്റിന്റെ സന്ദേശവുമായി ഉയര്‍ന്നു പറന്നു. </span><br /><span style="font-size:130%;color:#330033;">അയാള്‍ തല കുടഞ്ഞു. അതാകട്ടെ ഒരു പാറപോലെ തരിച്ചുപോയിരുന്നു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;"> 'ഇറങ്ങാം ഗാന്ധി, ഇനിയും ദൂരമുള്ളതല്ലേ?' മാര്‍ക്സ് എഴുന്നേറ്റു. അയാളെ നോക്കി പറഞ്ഞു.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">'ഇറങ്ങുന്നു. വീണ്ടും കാണാം.'</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">കടലിന്റെ ശാന്തതയ്ക്കുമേല്‍ അവര്‍ കാലുകള്‍ നീട്ടിവെച്ചു. അപ്പോള്‍ സൂര്യമണ്ഡലത്തില്‍ നിന്ന് അസാധാരണ രൂപവും കാന്തിയുമുള്ള ഒരുകൂട്ടം പക്ഷികള്‍ താണിറങ്ങിവന്ന് അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. ആ പക്ഷികളുടെ പേരെന്ത് എന്ന ചിന്തയോടെ അയാള്‍ നില്ക്കുമ്പോള് കടല്‍ ഇരമ്പാന്‍ തുടങ്ങി. ഉള്‍ക്കയുടെ നൈമിഷികപ്രഭയോടെ ഇരുവരും മിന്നി മറഞ്ഞത് അയാളറിഞ്ഞില്ല.</span><br /><span style="font-size:130%;color:#330033;"></span><br /><span style="font-size:130%;color:#330033;">***</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com8tag:blogger.com,1999:blog-34324407.post-1163317380895273402006-11-12T11:33:00.000+04:002006-11-12T11:43:00.913+04:00ഇന്ദ്രിയത്തിന് പുറത്തുനിന്നുള്ള ഇടപെടലുകള്‍<span style="font-size:130%;color:#000099;">ലക്ഷണയുക്തമായ ഒരു തൂക്കിക്കൊല കണ്ടിട്ട് കാലം എത്രയായെന്ന് മാധവന് വെറുതെ ചിന്തിച്ചു. തോക്കിന്റെ പാത്തിയില്‍ തലയുടെ ഭാരമര്‍പ്പിച്ച്, പതിവില്ലാത്ത നൈറ്റ് ഡ്യൂട്ടിയുടെ പതുപതുപ്പുള്ള ഇരുട്ടിനെ ഒരു സീറോ വോള്‍ട്ട് ബള്‍ബിനെക്കാള്‍ കുറഞ്ഞ വെളിച്ചത്തില്‍ കണ്ടുമടുത്തും, നടക്കാതെ പോയ സമാഗമത്തിന്റെ നിരാശയോടെ തനിക്ക് വാക്കുതന്ന ലൈംഗികത്തൊഴിലാളിയെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടും മുഷിഞ്ഞപ്പോഴാണ് അത്തരമൊരു ചിന്ത അയാളെ പിടികൂടിയത്. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">ആര്. യു. അനന്തകൃഷ്ണന് മംഗലാപുരം കടന്ന് കോട്ടയത്തെത്തുന്നതിനു മുമ്പ്, ഒരു കന്നടക്കാരന് 'കയ്യൂര്‍ ജാഥ'യെ ആസ്പദമാക്കി രചിച്ച 'യക്ഷഗാനം പ്രഹസന'ത്തിലെ അവസാന രംഗത്തിലോ മറ്റോ അസുരന്മാരായ ചില യുവാക്കളെ ദേവന്മാരായ ചുവപ്പു തൊപ്പിക്കാര് തൂക്കിലേറ്റുന്ന സീനുകള്‍ ജോണ്‍ ഇബ്രാഹിം എന്ന തലതിരിഞ്ഞ കഥകളിക്കാരന് എഴുതിയ നിരൂപണത്തിലൂടെ അയാള്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. ആ സീനുകളോര്‍ത്ത് മാധവന്റെ ഞരമ്പുകള്‍ ഒരു വിസ്ഫോടനത്തിനൊരുങ്ങിയെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം അയാളെ പലതില്‍നിന്നും തടയുകയാണുണ്ടായത്.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">കേള്‍ക്കുമ്പോള്‍ കഥാനായകന് ഒരു ക്രൂരനായ ജയില്‍ കാവല്‍ക്കാരനാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. അയാള്‍ നിങ്ങള്‍ക്കറിയുന്നതുപോലെ ഇന്ദുലേഖയുടെ ഭര്‍ത്താവും ചന്തുമേനോന്റെ മാനസപുത്രനുമായി പരിലസിക്കുന്ന യോഗ്യനാണെന്നത് പച്ച പരമാര്‍ത്ഥം. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചതിനാല്‍ സാഹിത്യഭാഷയിലെ ഉത്തരാധുനികതയ്ക്ക് തുല്യമായ ഒരു പുതുമ ഇന്ദുലേഖയിലെ സ്ത്രൈണതയെ പല അര്‍ത്ഥങ്ങളില്‍ അപഹരിച്ചു കളഞ്ഞതിനാല്‍ പഴയ മലയാളവാക്കുകളുടെയും ഉച്ചാരണത്തിന്റെയും മണിപ്രവാള കവിതയുടെയും കൊതി വിട്ടുമാറാത്ത മാധവന് അവളില്‍ തനിക്ക് സംഭവിച്ച അനുരാഗത്തില്‍ പില്ക്കാലത്ത് കുറ്റബോധമുള്ളവനായത് സ്വാഭാവികമെന്നേ പറയാവൂ. എന്നാല്‍, കുടുംബകോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും വീണ്ടും സഹകരിച്ചുതന്നെ ജീവിക്കണമെന്ന് കൊച്ചുങ്ങളെ ചുണ്ടിക്കാണിച്ച് വിധിപറഞ്ഞ ദിവസം രാത്രിയിലാണ് വക്കീലമ്മാരുടെ ബാറില്‍ നിന്ന് അയാള്‍ ദേവലോകം ബാറിലേക്ക് അതിവേഗം നടന്നുപോയതും, അവിടെനിന്ന് തീരെ പഴകിയ ഒരു സൈക്കിള്‍ റിക്ഷ പോലെ ഇഴഞ്ഞുനീങ്ങി കുസുമം സമീറയെ കാണാന്‍ പോയതും. </span><br /><span style="font-size:130%;color:#000099;">തെരുവിന് അപ്പോള്‍ കൈനാറിപ്പൂവിന്റെ ഗന്ധമായിരുന്നു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">കൈയിലിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ മടിയില്‍ വച്ച് 'നീ കുപ്പി വല്ലോം കൊണ്ടുവന്നിട്ടൊണ്ടോ?' എന്ന് ചോദിച്ചതില്‍, വിഷണ്ണതയോടെ 'ചേച്ചി കുടിക്കുമെന്ന് എനിക്കറിയത്തില്ലാരുന്നു' എന്നായിരുന്നു മാധവന്റെ മറുപടി. 'പിന്നെ എന്നാത്തിനാ നീ പൊക്കിപ്പിടിച്ചോണ്ട് വന്നെ? ഒരു പയിന്റ് വൈറ്റ് റം, മൂന്ന് പൊറോട്ട, കോഴിക്കറി ഇത്യാദികള്‍ എന്റെ സര്‍വ്വീസ് ഫയലില്‍ പ്രവേശിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന് നെനക്കറീല്ലേ?' എന്നവള്‍ കയര്‍ത്തപ്പോള്‍, 'ഞാന്‍ മറ്റേത് കൊണ്ടുവന്നിട്ടൊണ്ട്'എന്ന് പറഞ്ഞ് മാധവന് മൂന്നെണ്ണമുള്ള ഒരു 'കൂട്' എടുത്തു കാണിച്ചു. 'ഓ, മൂക്കറ്റം ചെലുത്തീട്ട് എന്റെ പൊറത്ത് ചെലുത്താന്‍ വന്നേക്കുവാ? ' എന്നിത്യാദി വര്‍ത്തമാനങ്ങള്‍ക്കുശേഷം അവര്‍ കരാര്‍ പറഞ്ഞുറപ്പിക്കുകയും അതുപ്രകാരം രണ്ടു രീതികളില്‍ ഫയലുകള്‍ കൈമാറുകയും ചെയ്തിട്ടുള്ളതുമാകുന്നു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">നേരം വെളുക്കാറായപ്പോള്‍ വീട്ടിലെത്തിച്ചേര്‍ന്ന മാധവന്റെ ചുണ്ടില്‍ ആദ്യം 'ഇന്ദുലേഖേ... ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ നൃത്തലോലേ..' എന്നും പിന്നാലെ 'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു..' എന്നും ഗാനശകലങ്ങള്‍ തത്തിക്കളിച്ചപ്പോള്‍ അത് കേള്‍ക്കാനിടയായ ഇന്ദുലേഖയില്‍ ആദ്യമൈഥുനത്തിന്റെ രതിപാരവശ്യമുണ്ടായതായി ആര്‍ജന്റീനിയന്‍ സഞ്ചാരിയായ ഹോര്‍ഹെ ലൂയി ബോര്‍ഹസ് തന്റെ 'കേരളം വാസ്കോ ഡ ഗാമയുടെ വരവിനു മുമ്പ്' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇക്കാര്യം 'ഗ്രീക്ക് ഇതിഹാസങ്ങളില്‍ ഇന്ത്യന്‍ വോട്ടെടുപ്പ് സമ്പ്രദായത്തിന്റെ സ്വാധീനം' എന്ന ഗവേഷണ പ്രബന്ധത്തില്‍ ഡോ. കെ. കെ. മുരളീധരന് ഗുരുക്കള്‍ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്). </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">അക്കാലം കഴിഞ്ഞിട്ടിപ്പോള്‍ കൊല്ലങ്ങള്‍ പലതായെങ്കിലും 'താനിപ്പൊഴും തെങ്ങിന്മേല്ത്തന്നെ'യെന്ന് മാധവന് തോന്നാറുണ്ട്. നാലും മൂന്നും ഏഴ് നാളത്തെ ചുരുങ്ങിയ ജീവിതകാലം ആസ്വദിക്കാനുള്ള രണ്ടേകാലും കോപ്പും കൈയിലില്ലാതെ താനിങ്ങനെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും അയാള്‍ക്കറിയാം. അതുകൊണ്ടു തന്നെ 'ചന്തുവമ്മാവന്റെ തറവാട്ടിലൊന്നു പോകണം, അമ്മാവിയോട് കുറച്ച് രൂപ വായ്പ ചോദിക്കണം' എന്നൊക്കെ അയാള്‍ കരുതിയത് ഇന്നലെയായിരുന്നു. അകലെയുള്ള നഗരത്തില്‍ തീവണ്ടിയിറങ്ങി, ബസ്സുകേറി അവിടെയെത്തിയപ്പോള്‍ പടിഞ്ഞാറേ മാനം യുദ്ധത്തെരുവുപോലെ തകര്‍ന്നും ചുവന്നും കിടന്നു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">തുളസിത്തറയില്‍ വിളക്കു തെളിക്കുന്ന പെണ്‍കുട്ടി അയാളെ തിരിച്ചറിഞ്ഞില്ല. അമ്മാവന്റെ അസ്ഥിത്തറയില്‍ നെയ്ത്തിരി കൊത്തിയെടുക്കാനെത്തിയ കാക്കയെ തുരത്തി അയാള്‍ ആ ധന്യജീവിതത്തെ സ്മരിച്ച് നമസ്കരിച്ചു. അകത്തിരുന്ന് ആരോ പൊട്ടിച്ചിരിക്കുന്നതായി തോന്നിയപ്പോള്‍ കൈലേസെടുത്ത് വാ പൊത്തിപ്പിടിച്ചു. മരിച്ചവര്ക്കെങ്ങാനും നമ്മളെ പിന്തുടരാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ബുദ്ധിമുട്ടുകളോര്ത്തപ്പോള് മാധവന് അറിയാതെ പുഞ്ചിരിച്ചു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">തലേദിവസം രാത്രിയില്‍ അയാള്‍ ഒരു വിധവയുടെ അതിഥിയായിരുന്നു. താല്‍ക്കാലികാര്‍ത്ഥത്തില്‍ കാമുകനായ ഒരുവനെ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊല്ലേണ്ടിവന്ന പതിവ്രതയായിരുനു അവള്. കുറ്റമേറ്റെടുത്ത കാമുകന് ജീവപര്യന്തത്തിന് വിധിക്കപ്പെട്ട് ജയിലിലായി. കഥാമര്‍മ്മം തിരിച്ചറിഞ്ഞ് മാധവന് സെല്ഫോണിലൂടെ ഒരു എഫ്. എം. സ്റ്റേഷന് തുറന്നുവെച്ച് വളുമായി 'പരിണാമഗുപ്തി'യെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവളുടെ ഏകാന്തത രണ്ടുവര്‍ഷം പിന്നിടുന്ന സുദിനമെന്ന നിലയില്‍ വിരുന്നൊരുക്കി കാത്തിരിക്കുമെന്ന വാഗ്ദാനത്താല്‍ പ്രചോദിതനായിത്തീര്ന്ന അയാള്‍ ഏറെക്കാലത്തിനു ശേഷം കുടിക്കാതെ ചിലവഴിച്ച രാത്രിയായിരുന്നു അത്. എന്നാല്‍ മദ്യത്തെക്കാള്‍ മധുരതരമായ ലഹരി അയാളെ ആവോളം പാനം ചെയ്യിച്ച് രാവിനെ പകലാക്കിയതിന് നന്ദി പറയാന്‍ വാക്കില്ലാതെ അയാള്‍ ശബ്ദതാരാവലി പരതുകപോലും ചെയ്തു. മാലാഖ, മഹാലക്ഷ്മി, രതീദേവി, ശീലാവതി, പാഞ്ചാലി, മഡോണ തുടങ്ങിയ പേരുകളൊന്നും തനിക്ക് ചേരില്ലെന്ന് ശഠിച്ച അവളെ 'വാസവദത്ത' എന്നു വിളിച്ച് അയാള്‍ തഴുകിയപ്പോള്‍ വിശേഷണത്തിനിണങ്ങുംവണ്ണം അവള് അയാളെ കാലുകളാല്‍ കെട്ടിയിടുകയുണ്ടായി. അയാള്‍ക്കപ്പോള്‍ കന്മദം മണത്തു. </span><br /><span style="font-size:130%;color:#000099;">അങ്ങനെയുള്ള ഒരാലസ്യത്തില്‍ മയങ്ങിക്കിടക്കുമ്പോള്‍, വാസവദത്തയുടെ ഭര്‍ത്താവ് സാക്ഷാല്‍ കോദണ്ഡപാണി അവരുടെ വിവാഹഫോട്ടോയില്‍ നിന്ന് പുറത്തുവരുന്നതായും, കൈയിലെ ഇരുതലമൂര്‍ച്ചയുള്ള വാളുകൊണ്ട് തന്നെ വകവരുത്തുന്നതായും സ്വപ്നം കണ്ട് മാധവന് ചാടിയെഴുന്നേല്ക്കുകയും ദേഹശുദ്ധിവരുത്താന്‍ പോലും നില്‍ക്കാതെ ഓടിപ്പോരുകയുമാണുണ്ടായത്. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">അപ്രകാരം, മരിച്ചവരുടെ ഇന്ദ്രിയത്തിന് പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ നമ്മുടെ സുഖങ്ങളെ പാതിവഴിയില്‍ തടയുമെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ മാധവന് ചിരിച്ചുപോകുന്നു. ചന്തുവമ്മാവന് മലയാളത്തിനു നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി 'ഭാഷാ നോവലുകളില്‍ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ ഒരു പി. എച്ച്. ഡി. ചെയ്യണമെന്നതായിരുന്നു അയാളുടെ അക്കാദമിക ലക്ഷ്യം. സഹപാഠികളില്‍ ചിലര്‍ 'തകഴിയുടെ കയറിന്റെ ഇഴയടുപ്പവും തൊണ്ടുവ്യവസായ പ്രതിസന്ധിയും', 'സി. വി. രാമന്‍പിള്ളയ്ക്ക് രാജകൊട്ടാരവുമായുള്ള അവിഹിതങ്ങള്‍' തുടങ്ങിയ വിഷയങ്ങളില്‍ വൈദ്യന്മാരായി സര്‍വ്വകലാശാലകളില്‍ കയറിപ്പറ്റിയതുമായ കാലത്ത്, മാധവന് മദിരാശിയില്‍ ചില വ്യാപാരാവശ്യങ്ങള്‍ക്ക് പോകേണ്ടിവന്നതും, ഗവേഷണപ്രവര്ത്തനങ്ങളോടുള്ള പ്രതിപത്തിമുഴുവന് അവിടത്തെ ജമന്തിചൂടിയ ലലനാമണികളില്‍ പതിഞ്ഞതും വിശദീകരണം ആവശ്യമില്ലാത്ത പഴങ്കഥകളാണല്ലോ! തിരിച്ചുവന്ന് മികച്ച ഭാവാഭിനയത്തിലൂടെ ഇന്ദുലേഖയുടെ കരചരണാദികളില് സമര്‍പ്പിക്കപ്പെട്ട ശേഷം അയാള്‍ ചന്തുവമ്മാവന്റെ ചിത കാണാന്‍ മാത്രമേ എത്തുകയുണ്ടായിട്ടുള്ളു. (അങ്ങനെയുള്ള തനിക്ക് അമ്മാവന്റെ ഓര്‍മ്മയില്‍ ഇത്രയേറെ വികാരംകൊള്ളാനുള്ള വകയൊന്നുമില്ലെന്ന് മാധവന് ഉള്ളില്‍ കുപിതനായി).അതിനു ശേഷം ഒരു നീണ്ട കാലയളവ് കഴിഞ്ഞിരിക്കുന്നു. അമ്മാവിയുടെ വാര്‍ദ്ധക്യം അതിന്റെ പാരമ്യത്തിലായതിനാല്‍ അധികം വൈകാതെ ഇനിയും വരേണ്ടിവരുമെന്ന ചിന്തയും, കാശ് തരാന്‍ അവര്‍ വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തിയെങ്കിലും അത് കൈക്കലാക്കണമെന്ന നിശ്ചയവും അയാളെ അലട്ടുന്നുണ്ടായിരുന്നില്ല. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">വരുന്നവര്‍ക്കൊക്കെ കുറുകിയ ചായയും ഉഴുന്നുവടയും വിളമ്പാറുള്ള വാല്യക്കാരി കാര്‍ത്തിയോട് കണ്ണുകൊണ്ട് ചില അടയാളസംഭാഷണങ്ങള് നടത്തിയതില്‍, കെട്ടിയോന് ഒരാഴ്ചക്കാലത്തെ അവധിക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും കെട്ടുപ്രായമായ പെങ്കൊച്ച് കാളേജില് പോയിക്കഴിഞ്ഞുള്ള സമയത്ത് വന്നാല്‍ പരിഗണിക്കാമെന്നും ഒരേകദേശ ധാരണ ഉണ്ടായി. ഓര്‍ക്കാപ്പുറത്ത് ചില ഭാഗ്യങ്ങള്‍ വീണുകിട്ടുമ്പോള്‍ പ്രതീക്ഷിച്ചുവന്ന കാര്യം വടികുത്തിപ്പിരിയുന്ന അനുഭവം അങ്ങനെ അയാള്‍ക്ക് കരഗതമായി. ചായയും വടയും കിട്ടിയതൊഴിച്ചാല്‍ നയാപൈസയില്ലാത്ത കഥയില്‍ നായികയായി മാറിയ അമ്മാവിയെ വിരട്ടാനൊന്നും തോന്നിയില്ല. കാര്‍ത്തിയുടെ സാന്നിദ്ധ്യവും അവളുമായി ബന്ധപ്പെട്ട ചില താല്പര്യങ്ങളുമാവാം തന്നെ അത്രയ്ക്കൊരു മര്യാദക്കാരനാക്കിയതെന്ന് മാധവന് തോന്നാതിരുന്നില്ല. അയാള്‍ക്കപ്പോള്‍ പിച്ചിപ്പൂ മണത്തു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">തിരിച്ചിറങ്ങിയപ്പോള്‍ എരുത്തിലിനു പുറത്തെ ഇരുട്ടില്‍ ഒരു എരുമ നില്‍ക്കുന്നത് കണ്ട് മാധവന് ചോദിച്ചു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- എരുമേ... അരുമേ... പോത്തെവിടെ?</span><br /><span style="font-size:130%;color:#000099;">- അങ്ങേ മലയില്‍ മേയാന്‍ പോയ്</span><br /><span style="font-size:130%;color:#000099;">- എപ്പോഴവനിനി തിരികെ വരും?</span><br /><span style="font-size:130%;color:#000099;">- അടുത്ത മേയില്‍ തിരികെ വരും</span><br /><span style="font-size:130%;color:#000099;">- നിനക്ക് മേയാന്‍ പോകേണ്ട?</span><br /><span style="font-size:130%;color:#000099;">- കയറഴിച്ചാല്‍ പോയീടാം.</span><br /><span style="font-size:130%;color:#000099;">- എങ്കില്‍ ഞാനത് ചെയ്തീടാം.</span><br /><span style="font-size:130%;color:#000099;">- പെരുത്ത സന്തോഷം തോഴാ! </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">മാധവനെ പിന്തുടര്ന്ന് എരുമ നഗരപ്രാന്തത്തിലെത്തുകയും, മാധവന് സെല്‍ഫോണ്‍ വഴി ഉറപ്പിക്കപ്പെട്ട വിലയ്ക്ക് ഒരു അറവുകാരന്റെ ആലയിലേക്ക് സംഭ്രമപൂര്‍വ്വം പ്രവേശിക്കുകയും ചെയ്തു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">തദവസരത്തില്‍ വലയാര്‍ രാമവര്‍മ്മയുടെ മാനസപുത്രിയുടെ സ്വന്തം ബാപ്പയും മുനിസിപ്പാലിറ്റിയുടെ അംഗീകൃത കശാപ്പ് ലൈസന്‍സിയുമായ ജനാബ് അദ്രമാന് സാഹെബ് തന്റെ കൊടുവാള് ചാണയ്ക്ക് വയ്ക്കുകയായിരുന്നു. യന്ത്രങ്ങളാല്‍ ഉരുക്കളെ അശുദ്ധമരണത്തിലേക്ക് തള്ളിവിടുന്ന ദുഷ്ടലോകത്തില്‍ തനിക്ക് നിറവേറ്റാനുള്ളത് ധാര്‍മ്മികതയുടെ കര്‍ത്തവ്യമാണെന്ന് അയാള്‍ കരുതുന്നു. ആകെമൊത്തം മായം കലന്ന ദുനിയാവില് തനിക്കുമാത്രമേ ഒരു നിഷ്ക്കളങ്ക ഹൃദയമുള്ളു എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ദയാശീലനായ അദ്രമാന്. ഈ വിശ്വാസത്തെ തോല്പിക്കാന് കഴിയുന്നവരായി ചില രാഷ്ട്രീയ-വര്‍ഗ്ഗീയ കക്ഷികളുടെ ചാവേറുകളായ അനുയായികളെ മാത്രമേ നമുക്ക് നിര്‍ദ്ദേശിക്കാനാവൂ. അവരോളം അന്ധവിശ്വാസമുള്ള കൂട്ടര് തെക്കേ ആഫ്രിക്കയിലെ പൈശാച മന്ത്രവാദക്കാരുടെ അയല്‍പക്കങ്ങളില്‍പ്പോലും ഉണ്ടാവുകയില്ലല്ലോ! </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">എന്തായാലും ബിസ്മി ചൊല്ലുന്നതിനുമുമ്പ് അദ്രമാന് ഉരുവിനെ തട്ടിയും തടവിയും ചിലപ്പോള്‍ ചൊറിഞ്ഞും സന്തോഷിപ്പിക്കുക പതിവാണ്. അത്തരമൊരു പതിവില്‍ പരലോകത്തിന്റെ കോവണി താഴേക്കിറങ്ങി വരുന്നതായി അയാള്‍ കാണുന്നു. കഴുത്തറുക്കപ്പെടുന്ന ഉരുവിന്റെ റൂഹ് അതിലൂടെ മേലോട്ട് കയറിപ്പോകുന്നു, അയാളോടുള്ള പെരുത്ത നന്ദിയോടെ. ഇത്തരത്തില്‍ കടമയില്‍ മരുവുമ്പോള്‍, മുന്‍കൂട്ടി നല്കപ്പെട്ടിരുന്ന പട്ടികയിലും കണക്കിലും പെടാത്ത ഒരു എരുമ കടന്നുകൂടിയതെങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലായില്ല. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">കശാപ്പുകാരുടെ യൂണിയന് നേതാവായ ലക്ഷ്മണ്കുമാറിനോട് അതിനെക്കുറിച്ച് അന്വേഷിച്ചതില്‍, മുനിസിപ്പല്‍ ചെയര്‍മാന്റെ വിവാഹ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്താനിരിക്കുന്ന സല്‍ക്കാരത്തിന്റെ 'ഇടവക'യിലേക്ക് കൊള്ളിക്കാനുള്ള അരുമയായ എരുമയാണ് ഈ നില്ക്കുന്നതെന്ന വിശദീകരണമുണ്ടായി. ഗാന്ധിയനായ അങ്ങോര്‍ക്ക് ഇങ്ങനെയൊരു പൂതി തോന്നിയത് രസമായിരിക്കുന്നല്ലോ എന്ന് ചിന്തിക്കുമ്പോള്‍ത്തന്നെ, </span><br /><span style="font-size:130%;color:#000099;">'ഇക്കാ അതിന്റെ നാളും ജാതകവും നോക്കാതെ വേഗം വെട്ടി വെടിപ്പാക്കാന്‍ നോക്ക്' എന്നൊരു സ്ലാങ്ങും കാച്ചിക്കൊണ്ട് അവന് മാധവന്റെ ഫോണിലേക്ക് ഒരു മിസ്കോള് സാധിച്ചു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">എരുമയുടെ കാതിലും കഴുത്തിലും വീണവായിച്ചുകൊണ്ട് അദ്രമാന് ഏതോ ഉദ്ധരണി ഒരു മന്ത്രം പോലെ ഉരുവിടുമ്പോള്‍ ഇപ്രകാരം ഒരശരീരിയുണ്ടായി. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- എന്താടോ ഇത്ര ഗൗരവമായി മന്ത്രിക്കുന്നെ? സ്റ്റയില് കണ്ടാല്‍ താനൊരു മന്ത്രിയാണെന്ന് തോന്നുവല്ലോ! കളി മതിയാക്ക്. എനിക്ക് ഇക്കിളിയാവുന്നു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">അദ്രമാന്റെ ഒരു ഫുള്‍ ഞെട്ടല്‍ നിന്ന നില്പ്പില് അയാളുടെ അടിവസ്ത്രം നനയിച്ചു. ഇതെന്തൊക്കെയാ തനിക്ക് തോന്നുന്നതെന്ന് കനത്ത ഒരു സംശയത്തോടെ അയാള്‍ സൂക്ഷിച്ച് നോക്കുമ്പോള്‍, എരുമ ചിരിക്കുന്നു.</span><span style="font-size:130%;color:#000099;"> 'ഹെന്റെ റബ്ബേ' എന്ന് അമ്പരന്ന് നിലവിളിച്ചുകൊണ്ട് അയാള്‍ കൊടുവാള് താഴെയിട്ടു. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- എന്തിനാടോ യമദൂതാ പേടിക്കുന്നെ? തന്റെ പണി വൃത്തിയായി ചെയ്യ്. പരലോകത്ത് കിട്ടുന്ന പുണ്യമെല്ലാം തനിക്ക് തൂക്കിവില്ക്കാമല്ലോ! മരണം കാംക്ഷിച്ചുതന്നെയാ ഞാന്‍ തന്റെ ആലയിലേക്ക് വന്നത്. ആ തീട്ടംതീനി മാധവനെ വിശ്വസിച്ചൊന്നുമല്ല. അല്ലെങ്കില്‍ ആരെക്കൊണ്ടാവുമെടോ ഈ മാതിരി നാലാംകിട അസുഖം വെച്ചോണ്ട് അതിന്റെ ഓഥറൈസ്ഡ് ഔട്ട്ലെറ്റ് പോലെ ജീവിക്കാന്‍. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">അദ്രമാന് എല്ലാം കേട്ടുകൊണ്ട് ആദ്യത്തെ അമ്പരപ്പില്‍നിന്ന് മെല്ലെ പുറത്തിറങ്ങി ചെറിയൊരു ശാന്തതയോടെ ചോദിച്ചു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- നീയൊരു അസാധ്യപ്രതിഭയാണല്ലോ എരുമേ. സംസാരിക്കാന്‍ മാത്രമല്ല, തിരിച്ചറിയാനും ചിന്തിക്കാനും നിനക്കാവുന്നു. പോരെങ്കില്‍ ശീമക്കാരുടെ വ്യാകരണം നിനക്ക് വഴങ്ങുന്നു. തലസ്ഥാനത്ത് പോയി ഒന്ന് ശ്രമിച്ചിരുന്നെങ്കി പ്രയോജനമുണ്ടാകുമായിരുന്നില്ലേ?</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- ഓ... വല്ല വിധേനയും സെക്രട്ടേറിയറ്റില്‍ കയറിപ്പറ്റിയാലും നൂറുകണക്കിന് മേശപ്പുറങ്ങളില്‍ അലഞ്ഞുനടക്കേണ്ടിവരും. അവിടെപ്പിന്നെ ഏത് യുണിയനിലാ നിലയെന്നുനോക്കിയാണല്ലോ സേവനവേദനാദികള് വ്യവഹരിക്കപ്പെടുന്നത്!.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- അതല്ല അരുമേ, മന്ത്രിയുടെ 'എരുത്തില്‍ സ്റ്റാഫാ'യി കയറിപ്പറ്റിയാല്‍ വിദേശയാത്ര തരപ്പെടുമ്പോള്‍ അങ്ങോര് കുടുംബത്തോടൊപ്പം നിന്നെയും അമേരിക്കേല് കൊണ്ടുപോകില്ലേ? അവിടെയില്ലാത്ത സാധനമൊണ്ടോ മണ്ടീ? എയിഡ്സിനും ഭീകരവാദത്തിനും വരെ മരുന്നൊള്ള സ്വര്ഗ്ഗവല്ലിയോ അത്? </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">സംഭാഷണം ഇത്തരത്തില്‍ വാഷിംഗപുരത്തുനിന്ന് ടോക്കിയോ വഴി മോസ്കോയിലേക്കും അവിടെനിന്ന് ടെഹ്റാന് വഴി വടക്കന്‍ കൊറിയയിലേക്കും മുന്നേറിയപ്പോള്‍, ആലയുടെ വിന്‍ഡോ എക്സ്. പി.-യിലൂടെ ഒരു ശക്തനായ വൈറസ് തന്റെ വാഹനത്തിലേറി രംഗപ്രവേശം ചെയ്തു. അതോടെ അദൃശ്യമായ ഹൈ-ഫൈ ബൂസ്റ്റര്‍ സിസ്റ്റം ചാലുവായി. അതിന്റെ ഇക്കോ ഉ. സാ. ഘ.-യിലൂടെ താഴെപ്പറയുന്ന പ്രകാരം ചില വെളിപ്പെടുത്തലുകളുണ്ടായി.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- വിധിക്കപ്പെട്ട ജന്മം ദൈവഹിതാനുസാരിയായി ജീവിച്ചുതീര്‍ക്കുന്നതിനു പകരം, അമിത ധിഷണയും മനുഷ്യഭാഷാ പാണ്ഡിത്യവും ചോരണം ചെയ്ത്, ജന്തുലോകത്തിന്റെ പരിമിതിയെ ലംഘിച്ച കുറ്റത്തിന് അല്ലയോ എരുമേ.. നിന്നെ നിശ്ചയിക്കപ്പെട്ട സമയത്തിനുമുമ്പുതന്നെ കൊണ്ടുപോകാനാണ് ഞാന്‍ കാലേകൂട്ടി എത്തിയിരിക്കുന്നത്. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">ഭൂമിയില്‍ വീണുകിട്ടിയ പച്ചപ്പുല്ലിന്റെ അവശിഷ്ടം പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത് നാക്കിന്തുമ്പുകൊണ്ട് തള്ളിയെടുക്കാന് ശ്രമിച്ചും ഇരുമൂക്കുകളിലും നാക്കിട്ടുരച്ചും വിലസുകയായിരുന്ന മാന്യശ്രീയായ പോത്തിന്റെ അവലക്ഷണത്തോടെയുള്ള ഏറുകണ്ണേറ്റപ്പോള് എരുമയുടെ പുറംകാലില്‍ ഒരു മെട്രിക് ടണ്‍ വീതം ഭാരമുള്ള അസ്സല് തൊഴി നാലെണ്ണം വന്നുണിറഞ്ഞു. ആ കല്ല്യാണരാമന്റെ വൃഷണസഞ്ചിക്കിട്ട് ഒന്നു കൊടുക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുമ്പോള്‍ത്തന്നെ യമന്‍ കല്ല്യാണ്‍ രാഗം ഉച്ചസ്ഥായിയില്‍ ആലപിക്കുന്ന സലീംകുമാറിനെപ്പോലെ കാലന് തുടര്‍ന്നു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- ആയതിനാല്‍ നിന്നെ ഞാനിതാ എന്റെ കയറില്‍ വഹിക്കാന്‍ പോകുന്നു. അനുസരണയോടെ പുറകേ വന്നുകൊള്ളണം. ഇല്ലെങ്കില്‍...!</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">എരുമയുടെ അഭിമാനബോധം അതോടെ തല കുടഞ്ഞെഴുന്നേറ്റു. അത്ര മോശപ്പെട്ട ഒരു മരണം താന്‍ ഒരിക്കലും അര്‍ഹിക്കുന്നില്ലെന്ന് അവള്‍ക്ക് തോന്നി. മാത്രവുമല്ല, ഡിമോട്ട് ചെയ്യപ്പെട്ടുമാത്രം പരിചയമുള്ള ഈ യമന്റെ കയറില്‍ തൂങ്ങുന്നതിനെക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് അവള് തീരുമാനിച്ചു. എന്നാല്‍ അസാധാരണമായ ചില മനോവ്യാപാരങ്ങളില്‍ അവള് അപ്പോള്‍ മുഴുകപ്പെടുകയും ഉപനിഷദ് മാതൃകയിലുള്ള പര്യാലോചനകളുടെ ഒരു ഇടവഴിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തതിനാല്‍ സ്വയം വിസ്മൃതയായ തക്കത്തിന് കാലന് തന്റെ കുരുക്ക് അവളുടെ ഗളനാളത്തില്‍ മുറുക്കിക്കളഞ്ഞു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">- 'എടാ ഹറാമിയായ കാലാ...! നിന്റെ കളിയൊക്കെ അമ്പലമുറ്റത്തുമതി. എന്റെ ആലയില്‍ അതിക്രമിച്ചു കേറി ഹറാംപിറപ്പ് കാണിക്കാന്‍ നോക്കുന്നോ, ഹമുക്കേ?' എന്നൊരു പ്രകാരത്തില്‍ അദ്രമാന് കൊടുവാള് വീശി ഒരേറ് കൊടുത്തു. വായുവില്‍ കറങ്ങിയ കൊടുവാള്, 'ഒതേനക്കുറുപ്പിന്റെ ചുരിക, വെടിവച്ച ഒളിപ്പോരുകാരന്റെ തലതെറിപ്പിച്ചതുപോലെ' എന്നമട്ടില്‍ ഉപമിക്കാന്‍ കഴിയുന്ന സംഭവമൊന്നും അവിടെ നടക്കുയുണ്ടായില്ല. </span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">മാധവനുമായി ഫൈനല്‍ വര്‍ത്തമാനം മുഴുമിപ്പിച്ച്, അദ്രമാന് ഒരു മണ്ടനാണെന്ന ചിരി ഉള്ളിലൊളിപ്പിച്ച് കടന്നുവരുകയായിരുന്ന ലക്ഷ്മണ്കുമാറിന്റെ കാല്‍മുട്ടില്‍ ആ കുഠാരം വന്നു കൊള്ളുകയും, തല്‍ഫലമായുണ്ടായ അവന്റെ രോദനം 'അയ്യോ... ഈ കാലനെന്നെ കൊന്നേ' എന്നിങ്ങനെ മുഴങ്ങുകയും ചെയ്തു. ഈ തക്കത്തില്‍ ശ്രദ്ധ പതറിപ്പോയ യമരാജന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടിയ എരുമ സൈറണ്‍ മുഴക്കി കടന്നുപോയ ആഭ്യന്തരമന്ത്രിയുടെ അകമ്പടി വാഹനത്തിനുമുമ്പില്‍ തിരസ്കരണീജപത്തോടെ നിത്യവിശുദ്ധയായി മാറുകയും ചെയ്തു.</span><br /><span style="font-size:130%;color:#000099;"></span><br /><span style="font-size:130%;color:#000099;">*** <span style="color:#660000;"><em>(എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗം)</em></span></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com13tag:blogger.com,1999:blog-34324407.post-1162720997652038482006-11-05T13:59:00.000+04:002006-11-05T14:03:17.666+04:00'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ!'<span style="color:#663366;"><span style="font-size:130%;">ബഹുമാന്യ വിശിഷ്ടാതിഥികളേ, പ്രിയ സ്നേഹിതരേ,<br /><br />'കേരളം ഇന്ന്' എന്നുള്ള വിഷയത്തില്‍ ഇത്തരമൊരു ഗൌരവമേറിയ ചര്‍ച്ചാവേദിയില്‍ എന്റെ എളിയ വാക്കുകള്‍ക്ക് ലഭിക്കാനിടയില്ലാത്ത അംഗീകാരത്തെക്കുറിച്ച് തീരെ വേവലാതിയില്ല. എങ്കിലും, പ്രസക്തമായ ഇക്കാലത്തെ ചില സമസ്യകളെക്കുറിച്ച് തോന്നുംപടി പറയുന്നതിനായി ഈ അവസരം വിനിയോഗിക്കാന്‍ എന്നെ അനുവദിക്കുക.<br /><br />ദീര്‍ഘനാളായി ഈ ഭൂമണ്ഡലത്തിന്റെ മറ്റൊരു കോണില്‍ എല്ലാം കണ്ടും കേട്ടും കഴിയുന്ന ഒരാളെന്ന നിലയില്‍ അതിനുള്ള അവകാശം എനിക്കുണ്ടെന്നുള്ള വിശ്വാസമാണ് അനിഷ്ടകരമായ ഇക്കാര്യങ്ങള്‍ പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.<br /><br />ഞാന്‍ ഒരു മലയാളിയാണ്, ഒരു ഭാരതീയനാണ്, വേണമെങ്കില്‍ - ഒരു വിശ്വപൌരനാണെന്ന് അല്പം ഉച്ചത്തില്‍ത്തന്നെ വിളിച്ചു പറഞ്ഞിരുന്ന ധിഷണാശാലികളുടെ നാടാണിത്. എന്നാല്‍, ഇപ്പോള്‍ അതിനു കഴിയുന്നവരുടെ സംഖ്യ നമ്മള്‍ക്കിടയില്‍ തീരെ കുറഞ്ഞുപോയിട്ടുണ്ട് എന്നത് സത്യമല്ലേ? പകരം, ജാതിമതങ്ങളുടെയോ കക്ഷിവിഭാഗങ്ങളുടെയോ വക്താവാകുന്നതിന്റെ അസുഖകരമായ സൌഖ്യം വലിയൊരു കൂട്ടം മനുഷ്യരെ സങ്കുചിതത്വത്തിന്റെ ആലകളിലേക്ക് തെളിച്ചുകൊണ്ടു പോകുന്നു. കാണുന്നതെല്ലാം ഒരു ദൈനംദിന നേരംപോക്കായി പരിഗണിച്ച് നമ്മള് മിണ്ടാതിരിക്കുന്നു. ഇത് ശരിയോ?<br /><br />സാംസ്കാരികമായ മലിനീകരണത്തെപ്പറ്റി പറഞ്ഞാല്‍ 'ലജ്ജാകരം' എന്ന വാക്ക് മതിയാവില്ല. ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന സംസ്കാരത്തിന്റെ വംശവൃക്ഷം കടപുഴകാതെ കാത്തുസൂക്ഷിക്കേണ്ടത് ഒരു പിടി സാംസ്കാരിക പ്രവര്‍ത്തകരുടെയോ കവികളുടെയോ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ മാത്രം കടമയാണെന്ന മിഥ്യാധാരണയുള്ളതുകൊണ്ട് മിക്ക കാര്യങ്ങളിലും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന തന്ത്രം മലയാളി അവന്റെ മുഖമുദ്രയാക്കിയിട്ടുണ്ട്. ഒന്നുകില്‍ ഒട്ടകപ്പക്ഷിയുടെ മാതിരി തല മണലില്‍ പൂഴ്ത്തിക്കളയും. അല്ലെങ്കില്‍ കാറ്റനക്കത്തിനുപോലും കലാപമുണ്ടാക്കും. ആരോപിക്കപ്പെട്ട വ്യക്തിയുടെ ദൃഷ്ടിയില്പ്പോലും നിര്‍ദ്ദോഷമായി തോന്നാവുന്ന കാര്യങ്ങളെ നന്നായി മുളകും പുളിയും ചേര്‍ത്ത് അപവാദവ്യവസായമാക്കി മാറ്റാമെന്ന് ചില മാധ്യമ(കു)ബുദ്ധികള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടെന്താ, വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത വിളഭൂമിയായി മലയാളിമനസ്സ് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ക്ക് 'വാചകമേള'യെന്നോാ 'മഹത്വചന'മെന്നോ ഒരു ഓമനപ്പേരുകൂടി നല്കിയാല്, സംഗതി .. ബലേ ഭേഷ്!<br /><br />രാഷ്ട്രീയ-വിനോദ-വിക്രിയകളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ആദര്‍ശരാഷ്ട്രീയം മേമ്പൊടി മാത്രമല്ലാതിരുന്ന രണ്ടര പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ചൂടും ചുണയുമുള്ള ഖദര്ധാരികളോ, വിപ്ലവകാരികളോ, നക്സലൈറ്റുകള്‍ പോലുമോ ഇന്ന് നാട്ടിലില്ല. 'പ്രായം പതം വരുത്തും' എന്ന ചൊല്ലിന്റെ വാലില്ക്കെട്ടിയാലും ഇല്ലെങ്കിലും 'ഇത്രയൊക്കെ മതി. ഇതിനേ നമ്മുടെ ജനത വളര്‍ന്നിട്ടുള്ളു' എന്നൊരു ഒത്തുതീര്‍പ്പ് മനഃസ്ഥിതി വന്നുകൂടിയതിനാല്‍, കാട്ടിലെ തടിയും തേവരുടെ ആനയും അതാത് ധര്‍മ്മങ്ങള്‍ വൃത്തിയായും ഭംഗിയായും ചെയ്തു പോകുന്നു. അപ്പോള്‍ 'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നമട്ടില്‍ വിവിധ കക്ഷിരാഷ്ട്രീയങ്ങളില്‍ മുങ്ങിയും പൊങ്ങിയും പൌരന്റെ സാമൂഹികജീവിതം ഇഴഞ്ഞുനീങ്ങുന്നു. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം- പണം/ജോലി/പദവി/കൃത്രിമ മാന്യത' എന്ന നിലയിലേക്ക് ഒന്നാന്തരം അരാഷ്ട്രീയവാദികള്‍ പോലും നനഞ്ഞിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഫലത്തില്‍ ജനായത്തസങ്കല്പത്തില് ഇനി പുതിയ യാതൊരു മാലിന്യവും ചേരാനില്ലെന്നായി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കഴിവുള്ളവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ധിഷണാപരമായി സ്വകാര്യലക്ഷ്യങ്ങളോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കേ ഇനിയുള്ള കാലം നിലനില്പുള്ളു എന്ന വിശ്വാസം സമൂഹത്തെ മുഴുവന്‍ പിടികൂടിയിട്ടുണ്ട്. ആയതിനാല്‍, 'ആരോടൊപ്പം നില്‍ക്കുന്നതാണ് യുക്തി'യെന്ന ചോദ്യം പുതുതലമുറയെ ബാധിച്ചിട്ടുണ്ട്. സ്വകാര്യ ലക്ഷ്യങ്ങള്‍ക്കുപരിയായി രാഷ്ട്രനിര്‍മ്മാണത്തിന്റെയും, സാമൂഹിക പുനഃസൃഷ്ടിയുടെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനൊരുങ്ങുന്നവര് മണ്ടന്മാരാണെന്ന് പരിഹാസ്യരൂപേണയുള്ള വിലയിരുത്തല്‍ ആ മാര്‍ഗ്ഗത്തിലുള്ള യുവത്വചിന്തകളെ തളര്‍ത്താന്‍ ഏറെ സഹായകമായിട്ടുണ്ട്.<br /><br />ചുരുക്കത്തില്‍, യുവജനങ്ങളുടെ ലക്ഷ്യബോധം ഒട്ടൊക്കെ തകര്‍ന്നുപോയി. അവര്‍ വിഭാഗീകരിക്കപ്പെടുകയോ മാനസികമായി വരിയുടയ്ക്കപ്പെടുകയോ ചെയ്തു. വ്യക്തിയ്ക്കും അവന്റെ സുഖസൌകര്യങ്ങള്ക്കുമുപരിയായി യാതൊന്നുമില്ലെന്നും, 'സമൂഹം' എന്ന സംജ്ഞ തന്നെ 'യൂസ്ലെസ്' ആണെന്നും ശക്തമായ പ്രചാരണം അടിയൊഴുക്കായി നിലനില്ക്കുന്നു. ഇത്തരം വ്യക്തിവാദങ്ങള്‍ തകര്‍ത്തുകളയുന്നത് മലയാളിയുടെ, ഇന്ത്യയുടെ നവോത്ഥാനശ്രമങ്ങളില്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെത്തന്നെയാണ്. ഇന്നത്തെ ഈ ചെറിയ വിത്ത് നാളെ ആകാശം മുട്ടുന്ന വിഷവൃക്ഷമായി മാറുമെന്ന് ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു.<br />രാഷ്ട്രീയമായ സംജ്ഞകളുപയോഗിച്ചാല് - അധഃസ്ഥിതന്, തൊഴിലാളി, സോഷ്യലിസം, പൊതുമേഖല, സാമൂഹ്യക്ഷേമം, സഹവര്‍ത്തിത്വം തുടങ്ങിയ പദങ്ങള്‍ തീരെ നിലവാരമില്ലാത്ത 'സാധനങ്ങ'ളായി വിവിക്ഷിക്കപ്പെടുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കുവേണ്ടി വാദിക്കുന്നവര്‍ സങ്കുചിതബുദ്ധികളാണെന്ന് വിലയിരുത്തപ്പെടുന്നു. 'ഈ നാട് നന്നാവില്ല' എന്നൊരു തീരുമാനം നാട്ടാര്തന്നെ നടപ്പാക്കുകയാണിവിടെ.<br /><br />"വീ ഷാല്‍ ഓവര്‍ കം..." എന്നൊരു പാട്ട് പണ്ടൊക്കെ നമ്മള് പാടിയിരുന്നത് ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവാം. ചെറുപ്പക്കാരുടെ കണ്ണുകളിലേക്ക് നോക്കൂ. അവയില്‍ നിന്ന് പ്രണയവും പുഞ്ചിരിയും കൊഴിഞ്ഞു പോയിരിക്കുന്നു. സഹജീവിയെന്ന പരിഗണനയോടെ പ്രശ്നങ്ങളെ സമീപിക്കാന്‍ വിമുഖതയുള്ളവരായി അവര്‍ മാറുന്നു. മത്സരത്തിന്റെ ചന്തയിലെ ഉരുക്കളായി അവര്‍ സ്വയമറിയുകയാണ്. അവരുടെ ഭൌതികവും ആത്മീയവുമായ ഊര്‍ജ്ജത്തിന്റെ മുക്കാല്‍പ്പങ്കും വികലമാര്ഗ്ഗങ്ങളില് ചൂഷണം ചെയ്യപ്പെടുകയാണ്.<br /><br />മെച്ചപ്പെട്ട വരുമാനമുള്ള സുരക്ഷിതമായ ഒരു തൊഴില്‍ നേടുന്നതിനും ഉപഭോക്തൃമൂല്യവും അതിന്റെ ജനാലവഴികളും കൈപ്പിടിയിലൊതുക്കുന്നതിനുമപ്പുറം ജീവിതത്തിന് വേറെന്തെങ്കിലും ലക്ഷ്യമുള്ളതായി കരുതുന്ന പതിനഞ്ചു ശതമാനത്തോളം ചെറുപ്പക്കാര്‍ മാത്രമേ നഗരങ്ങളിലുള്ളു. നാട്ടിന്‍പുറങ്ങളില്‍ അത് കഷ്ടിച്ച് ഇരുപത്തിരണ്ടായി മാറുന്നു. നോക്കണേ?നഗരവും നാട്ടിന്പുറവുമായുള്ള അന്തരം തുച്ഛമായി മാറുന്ന ഈ കാലത്തിന്റെ ചുവരെഴുത്ത്. ഇത് എല്ലാ അര്‍ത്ഥത്തിലും ഒരു കെട്ടകാലം തന്നെയെന്ന് പറഞ്ഞുപോകുന്നത് ഒരു ഗ്രാമീണന്റെ സങ്കുചിതബോധം കൊണ്ടല്ല. മനസ്സിലും സങ്കല്പങ്ങളിലും നഗരത്തിന്റെ 'ചടപടാലിറ്റികള്' വളരുകയാണ്. അതിവേഗ തീവണ്ടികളിലും, അതിവിദൂര ഉപഗ്രഹങ്ങളിലും നമ്മെ സ്വയം സമര്‍പ്പിച്ച്, അതിവേഗപാതയുടെ സ്വപ്നം മനസ്സിലിട്ട്, കഷ്ടിച്ച് ഒരിഞ്ച് വലിപ്പമുള്ള സിംകാര്‍ഡിലൂടെ ജീവിതം സിനിമാറ്റിക് ഡാന്സിനിറങ്ങുമ്പോള് ഒത്തിരിക്കാര്യങ്ങള്‍ മിസ്കോളുകളായി വഴിമുട്ടുന്നത് അധികമാരും അറിയുന്നില്ല. അറിയുന്നത് അല്പത്തവും അഹങ്കരിക്കുന്നത് അഭിമാനവുമായി വ്യാഖ്യാനിച്ച് നാം പുണ്യം തേടി പരക്കം പായുകയാണ്.<br /><br />വൃദ്ധജനങ്ങളുടെ അനാഥത്വം ഏറെ വ്യാകുലപ്പെടുത്തുന്നമട്ടൊരു കാര്യമാണ്. ഒന്നോ രണ്ടോ സിനിമകളുണ്ടായാല്‍ പരിഹരിക്കപ്പെടാവുന്ന കാര്യമൊന്നുമല്ല അത്. അതിതീവ്രമായ വികാരത്തോടെ അവരുടെ പ്രശ്നങ്ങളെ സമീപിക്കാന്‍ സര്‍ക്കാരിനും ജനകീയകൂട്ടായ്മകള്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കജിയുകയുള്ളു. 'പ്രസംഗം കൊണ്ട് വയര്‍ നിറയ്ക്കാമെന്നും, 'ഉപനിഷത്തിനെ ത്രിശൂലമാക്കാമെന്നും, 'കുന്തം പോയാല്‍ ദല്‍ഹിയിലും തപ്പണ'മെന്നുമൊക്കെ പുതുചൊല്ലുകള്‍ കണ്ടെത്തിക്കഴിഞ്ഞ ഭാരതീയന്റെ മറ്റൊരു പൊയ്മുഖമാണ് വേരുകളോടുള്ള അവജ്ഞ. എനിക്ക് തായ്ത്തടിയോട് യാതൊരു ബന്ധവും വേണ്ടെന്ന് അവന് ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയില്‍ നിന്നുകൊണ്ട് ചിന്തിച്ചാല്‍ അതിലൊരു മുടന്തന്‍ ന്യായമെങ്കിലുമുണ്ട്. സമ്പന്നതയില്‍ മുഴുകുന്ന കാല്പ്പങ്കോളം ആള്‍ക്കാരുടെ വീടുകളില്‍ മാതാപിതാക്കളായ വൃദ്ധജനങ്ങള്‍ ഇന്ന് വല്ലാത്തൊരധികപ്പറ്റാണ്. കാല്ക്കാശിന്റെ പ്രയോജനമില്ലാത്ത തന്തയും തള്ളയും വീട്ടിലെ അലങ്കാര മത്സ്യങ്ങളെക്കാള്‍ 'ലോ പ്രൊഫെയിലില്‍' കഴിയേണ്ടവരാണ്. 'ഇനിയിപ്പൊ വിസയടിക്കാന്‍ കൂടുതല്‍ കാലമില്ലല്ലോ. കുഴീലോട്ടെടുക്കാന്‍ നേരത്ത് എന്തിനാ ഇങ്ങനെ ഗൊണവതിയാരം പറഞ്ഞോണ്ടിരിക്കുന്നെ? - എന്ന് തിരുവചനപ്രഘോഷണങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടിവന്ന ഒരു സത്യവിശ്വാസിയെ എനിക്കറിയാം. സ്വന്തം ശവപ്പെട്ടി പണിയിച്ചുസൂക്ഷിക്കാന് ഒരു ചെറിയ ബാങ്ക് വായ്പ തരപ്പെടുമോ എന്ന് നിരന്തരം ചോദിച്ചു നടന്ന പാവത്തിന് മരണശേഷം ഒരു ശവപ്പെട്ടി നല്കാന് ദയാപരനായ മകന് പണം മുടക്കിയതായി പിന്നീടറിഞ്ഞു. മരിക്കുന്നതിനു മുമ്പ് ശവപ്പെട്ടിയെപ്പറ്റി ചിന്തിച്ചു വലഞ്ഞ പിതാവിന് ഭ്രാന്താണെന്ന് മകന് പറഞ്ഞു നടന്നു. മരിച്ചു കഴിഞ്ഞവരാരും എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കാറില്ലെന്ന് വിദ്യാസമ്പന്നനായ മകന് എന്നാണാവോ മനസ്സിലാക്കുക? ഇതൊരു കഥയല്ല. ആവര്‍ത്തിക്കപ്പെടുന്ന വാസ്തവം. വൃദ്ധമന്ദിരങ്ങളുടെ സാധ്യതയെപ്പോലും പലരും ഒരു വാണിജ്യതലത്തില്‍ വിനിയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അവിടത്തെ സുഖസൌകര്യങ്ങളും താരനിലവാരത്തിലുള്ള മെച്ചങ്ങളും പലയളവില്‍ പരസ്യപ്പെടുത്താനും മടിയില്ലാതായിട്ടുണ്ട്. വീട് അല്ലെങ്കില്‍ കുടുംബം എന്ന സങ്കല്പത്തിന്റെ ആണിക്കല്ലുകള്‍ ഇളകിപ്പോകുന്നത് മലയാളിയും രസനീയതയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 'കുട്ടികള്‍ അനാവശ്യമോ?' എന്ന വിഷയത്തില്‍ നടന്ന ഒരു സര്‍വ്വേയില്‍, 'പ്രസവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാത്രമല്ല, പിന്നെ കൊച്ചുങ്ങളെ വളര്‍ത്താനായി ചെലവഴിക്കുന്ന സമയവും സമ്പത്തുമുണ്ടെങ്കില്‍ ഒരുവിധം സുഖമായി കഴിയാമല്ലോ എന്നോര്‍ത്തിട്ടാ'ണെന്നു അഭിപ്രായം പറഞ്ഞതും ഒരു പെണ്ണായിരുന്നു.<br /><br />നമ്മുടെ വിദ്യാര്‍ത്ഥികളുടെ നിര്‍ജ്ജീവനേത്രങ്ങള്‍ എന്നെ അമ്പരപ്പിക്കുന്നു. അവരുടെ പ്രക്ഷോഭശക്തിക്കുമുമ്പില് അടിപതറിയ ഭരണകൂടങ്ങള്‍ ലോകമാകെ എത്രയെങ്കിലുമുണ്ട്. മുതലാളിത്തപാതയിലുള്ള തെക്കന്‍ കൊറിയയിലെ കാമ്പസുകള്‍ പോലും ലോകവീക്ഷണമുള്ള വിഷയങ്ങളാല്‍ കലുഷിതമാണ്. മറ്റേതൊരു പുരോഗമന രാഷ്ട്രത്തിലെയും യുവമനസ്സുകളെപോലെ അമേരിക്കന്‍ കുത്തകകള്‍ക്കും, നാടിനെ വില്‍ക്കുന്ന വ്യാപാരക്കരാറിനും എതിരായ സമരത്തില്‍ അവിടത്തെ കുട്ടികള്‍ അണിചേരുന്നു. ലാറ്റിനമേരിക്കയില്‍ നക്ഷത്രച്ചിരികള് മാഞ്ഞിട്ടില്ല. അവ ചൈനയിലേതിനെക്കാള്‍ ശക്തമായി നിലനില്ക്കുന്നു. കേരളത്തിലെ കുട്ടികളെ കക്ഷിരാഷ്ട്രീയക്കാര്‍ കള്ളറകളിലാക്കി കളിച്ചുകൊണ്ടിരിക്കുന്ന കബഡികളി പിടിക്കുന്ന കൊടിയുടെ കാര്യത്തിലല്ലാതെ കാര്യമായ വ്യത്യസ്തതകളൊന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. മുദ്രാവാക്യങ്ങള്‍ തിന്നുകൊഴുക്കുന്ന അങ്കക്കോഴികളായി അവരെക്കാണാനാണ് ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തകരായ നേതാക്കളില്‍ മിക്കവര്‍ക്കും താല്പര്യം. അക്കൂട്ടത്തില്‍ത്തന്നെ സ്വന്തം ആളുകളെ ഉറപ്പിക്കാനും ഭാവയിലെ നേട്ടങ്ങളെ ഇന്നുതന്നെ അളന്നും തൂക്കിയും നിര്‍ണ്ണയിക്കാനും അവര്‍ക്കുള്ള ശേഷിയും ശേമുഷിയും തര്‍ക്കമില്ലാത്തതാണ്. വായിച്ചും ശ്രവിച്ചും അറിയുന്ന സ്കൂള്‍ കോളേജ് കാലഘട്ടങ്ങളെ മാനസിക വളര്‍ച്ചയുടെയും പൌരബോധത്തിന്റെയും സ്വതന്ത്രാകാശത്തിലേക്ക് തുറന്നുവിടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ, അത് ശ്രദ്ധാപൂര്‍വ്വമുള്ള ഒരു പ്രവര്‍ത്തനമായി കക്ഷിനേതാക്കള്‍ കാണുന്നില്ല. ഈ സങ്കുചിതത്വമാണ് ഒരളവോളം കടിഞ്ഞാണഴിഞ്ഞു കിടന്ന വിദ്യാലയങ്ങളിലെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനത്തെ നിരോധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്. എന്നാല്‍ പ്രസ്തുത നിരോധനം വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഭാവനാശൂന്യതയുടെ കച്ചവടസ്ഥാപനങ്ങളാക്കി അധഃപതിപ്പിച്ചു. ഇപ്പോള്‍ റാഗിംഗും റേപ്പും സാധാരണമായിക്കഴിഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അരാഷ്ട്രീയവാദികള്‍ക്കും കഴിയില്ല. ജീവിതം പ്രതീക്ഷയായും സ്വപ്നമായും ഹൃദയബന്ധങ്ങളായും ഇതള്വിരിയേണ്ടുന്ന കാലം മദ്യത്തിനും മയക്കുമരുന്നിനും മരണത്തിനും മധ്യേയുള്ള സഞ്ചാരമാക്കി മാറ്റാനുള്ള കുട്ടികളുടെ ഇന്നത്തെ സാഹചര്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.<br /><br />ഇന്നില്‍ - ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന ഭൂരിപക്ഷം പേരുടെ ലോകമാണ് നമ്മെ ചുറ്റിവരിയുന്നത്. 'വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന ആഗോളീകൃതാവസ്ഥകളില് വിലയ്ക്കുവാങ്ങാനാവാത്തതായി ഒരുപക്ഷേ മനസ്സു മാത്രമെ ഉണ്ടാവുകയുള്ളു. അതിന്റെ നിര്‍വ്വചിക്കാനാവാത്ത വൈകാരികതലങ്ങളിലേക്ക് നമ്മുടെ യുവലോകം ഒരു തീര്ത്ഥയാത്രയിലെന്നവണ്ണം ഇറങ്ങിവരട്ടെ. മുള്ളും മൂര്‍ഖനുമുള്ള പാതയിലൂടെയുള്ള ഇത്തരമൊരു സ്വപ്നാടനത്തിലാണ് ഞാനും. പ്രവാസത്തില്‍ കാണാനാവുന്ന ഹരിതസ്ഥലികള്‍ വിരളമാണ്. എങ്കിലും എവിടെയൊക്കെയോ മഹാവൃക്ഷങ്ങളവശേഷിപ്പിച്ച തണലുകള്‍ ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഒരിലയാകുവാന്, കാറ്റിലിളകുവാന്, പ്രാണവായുവിനെ മറ്റുള്ളവര്‍ക്കായി നല്കുന്ന ഗരിമയാകുവാന് പ്രിയമുള്ളവരേ നിങ്ങളും മനസ്സുകളെ വളക്കൂറുള്ള ചിന്തകളിലേക്ക് പറിച്ചു നടുക. സങ്കുചിതത്വങ്ങളെ കുടഞ്ഞെറിയുക. ഒരു കരിയിലയില്നിന്ന് മറ്റൊരു വസന്തസുകൃതത്തിലേക്കുള്ളതാണ് ഈ ജനകീയചിന്തയെന്ന് നമുക്ക് കരുതാം. അതിനാല്‍, ആത്മരോദനങ്ങളുടെയും ആകുലതകളുടെയും വാദ്യവൈവിധ്യത്തോടൊപ്പം കാലവും നമ്മള്‍ക്കൊപ്പം അതിന്റെ ചുവടുകള്‍ വെയ്ക്കട്ടെ. ക്ഷമയോടെ എന്നെ കേട്ടതിന് ഏറെ നന്ദി.</span><br /></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-34324407.post-1162188847845809802006-10-30T09:56:00.000+04:002006-10-30T10:14:07.876+04:00നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക് - (കഥ)<span style="font-size:130%;color:#003300;">മൂന്നാം പരിശോധനയിലും ഫലം അതുതന്നെയായിരുന്നു. റിപ്പോര്‍ട്ട് കൈയില്ക്കിട്ടിയപ്പോള് ദിനകരന്റെ തലയ്ക്കുള്ളില്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞു. 'മാലതിയെ എങ്ങനെ അഭിമുഖീകരിക്കും?' എന്ന ചിന്തയാല്‍ തിമിര്‍ക്കുന്ന വേനല്‍മഴയിലും അയാള്‍ വിയര്‍ത്തു. ബസ് നിര്‍ത്തിയിട്ടും സീറ്റില്‍നിന്ന് എഴുന്നേല്ക്കാതിരുന്നപ്പോള് കിളിപ്പയ്യന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഓ.. അയാം സോറി' എന്ന അസാധാരണമായ പദാവലി അയാളില്‍ നിന്നുയര്‍ന്നു. ഇത്തവണ പക്ഷേ, അതില്‍ വിക്ക് കലര്‍ന്നിരുന്നില്ല. നടക്കുമ്പോള്‍ ബോധ്യമായി, കാലുകള്‍ക്ക് നേരിയ വിറയലുണ്ട്. ടെലഫോണ്‍ തൂണില്‍ പിടിച്ച് അല്പനേരം നിന്നു. പാതയുടെ ഇരുവശത്തും വെള്ളം കുത്തിയൊലിച്ച് പോകുന്നതിന്റെ താളബോധമില്ലാത്ത ശബ്ദങ്ങള്‍. അതിനെ മുറിച്ചുകൊണ്ട് സൈക്കിള്‍ മണിയും തൊട്ടുപിന്നാലെ ആരുടെയോ ഉറക്കെയുള്ള ചോദ്യവും കേട്ടു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഉച്ചമയക്കം റോട്ടിലാന്നോ കൂവേ? ഇതേതാ ബ്രാന്‍ഡ്?' </span><br /><span style="font-size:130%;color:#003300;">ധീരനായ ആ സന്മാര്ഗ്ഗി സ്വന്തം തല കുടകൊണ്ട് മറച്ചുപിടിച്ചാണ് ഇത്രയും ചോദിച്ചത്. ദിനകരനില് അറിയാതെ ഒരു ചിരിയാണ് മുളച്ചത്. അപ്പോഴേക്കും പെട്ടിക്കട നടത്തുന്ന പുഷ്പന് അടുത്തുവന്ന് കൈപിടിച്ചു. വിയര്‍പ്പിനുമേല്‍ മഴത്തുള്ളികള്‍ നനച്ച അയാളുടെ ഉടല് ഇറക്കിവെയ്ക്കാന്‍ പാകത്തില്‍ ഒറ്റബെഞ്ചിലിരുന്ന അപരിചിതന് ഒഴിഞ്ഞുകൊടുത്തു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;"> 'ഒരു സോഡാ. കൊറച്ച് ഉപ്പിട്ടേരെ?' പറഞ്ഞൊപ്പിച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ഗോലി തെറിപ്പിച്ച കുപ്പി അരക്കരണ്ടി ഉപ്പിട്ട ചില്ലുഗ്ലാസ്സിലേക്ക് പകരുമ്പോള്‍ പുഷ്പന് ചോദിച്ചു</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഇന്ന് ജോലിക്ക് പോയില്ലിയോ സാറേ...? എന്തോ ഒരു സുഖക്കൊറവൊണ്ടല്ലോ?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">' വ വ വല്ലാത്ത പരവേശം. പ്രഷറ് കൊ കൊ കൊ കൊറഞ്ഞെന്നാ തോന്നുന്നെ' </span><br /><span style="font-size:130%;color:#003300;">കുമിളകളുടെ സമ്മര്‍ദ്ദം നിറഞ്ഞ പാനീയം തൊണ്ടയില്‍ നിന്നിറങ്ങാന്‍ ഇത്തിരി പാടുപെട്ടു. 'കുമിളകള്‍ക്ക് ഉടയാന്‍ വേണ്ടുന്ന സമയമെത്ര?' എന്നൊരു വേദാന്തചിന്തയും അപ്പോള്‍ തോന്നി. മനുഷ്യജീവിതവും ഇത്തരമൊരു കുമിളയാണല്ലോ. കാര്‍ബണ്‍ ഡയോക്സൈഡായാലും ഓക്സിജനായാലും അവ പൊട്ടുക തന്നെ ചെയ്യും. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ഒരു നിമിഷം, ദിനകരനെന്ന കുട്ടി രത്നമയിട്ടീച്ചറോടും കൂട്ടുകാരോടുമൊപ്പം ലാബിലേക്ക് തിരിഞ്ഞു നടന്നു. ഒമ്പതാം തരത്തിലെ രസതന്ത്രങ്ങളിലൂടെ നിരവധി ജാറുകള്‍ പുറത്തുവിട്ട കുമിളകളില്‍ അവന് പറന്നുയര്‍ന്നു. സയന്‍സ് ക്ലബിലെ ചര്‍ച്ചയും ക്വിസ് മത്സരവും അതിന്റെ ഒന്നാം രംഗം വീതിച്ചെടുത്തു. കോതപുരം സാറിന്റെ ചിത്രപ്രദര്‍ശനവും ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്താനുള്ള പ്രകടനവും അവിടെ പുനര്‍ജ്ജനിച്ചു. നാടക മത്സരത്തില്‍ ത്യാഗിയായ ഡോക്ടറുടെ ദുരന്തം ചിത്രീകരിച്ച് കുട്ടുകാരന് വിജയകുമാറിനെ ആ വേഷം അഭിനയിപ്പിച്ച് തൃപ്തനായി. പള്ളിക്കൂടത്തിന്റെ രജതജൂബിലി വേദിയില്‍, പ്രകാശവൃത്തത്തില്‍ സുമുഖനായ പ്രേംനസീറിന്റെ രസം നിറഞ്ഞ പ്രസംഗത്തില്‍ മുഴുകി. പിന്നെ, ഒരൊറ്റ ഞൊടിയില്‍ കുമിളകള്‍ നിറഞ്ഞ ജാര് പൊട്ടിത്തെറിച്ചു. രത്നമയിട്ടീച്ചറും വിജയകുമാറും കോതപുരം സാറും, ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താനുള്ള സ്വപ്നങ്ങളും പോയിക്കഴിഞ്ഞു. മഴ തകര്‍ക്കുകയാണ്. കുമിളകള്‍ ജനിച്ച് മരിക്കുന്നു. താളബോധമില്ലാത്ത ജനിമരണങ്ങളുടെ ഘോഷയാത്രകള്‍ തുടരുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'സാര്‍ ആസ്പത്രിയില്‍ പോകേണ്ടതുണ്ടോ?' പുഷ്പന് ചോദിക്കുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഏയ് സ സ സാരോല്ല. ഒന്നു മ മ മയങ്ങിയാ ശരിയാവും' അയാള്‍ എഴുന്നേറ്റു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഡോക്ടറെ ഒന്നു കാണുന്നതാ നല്ലെ...' പുഷ്പന് തന്റെ യുക്തി ഉപദേശിക്കുകയാണ്. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">അയാള്‍ പവനന്റെ ശിഷ്യഗണത്തില്‍പ്പെട്ട ഒരു കിടിലന്‍ നിരീശ്വരവാദിയാണ്. എന്തും കാര്യകാരണസഹിതം വിലയിരുത്തുന്ന നല്ലൊരു വായനക്കാരന്.</span><br /><span style="font-size:130%;color:#003300;">'ഉടമയുടെ മനഃസ്ഥിതിയുള്ള ഇടത്തരക്കാരും മാനസിക ദൌര്‍ബല്യമുള്ള പണക്കാരുമാണ് ദേവാലയങ്ങളിലേക്ക് പ്രവഹിക്കുന്നത്. അകത്തില്ലാത്തതിനെ പുറത്തന്വേഷിക്കുകയാണ് അവരുടെ രീതി. പുത്തന്‍പണക്കാര്‍ക്കും ചുഷകര്ക്കും ദൈവത്തോട് കൂടുതല്‍ സ്നേഹമുണ്ടാവുക സ്വാഭാവികം. അങ്ങോട്ടേക്കുള്ള തിരക്കില്‍ പാവപ്പെട്ടവരും, ജീവിതംതന്നെ ദാരിദ്ര്യമായുള്ളവരും അധികം വരില്ല.' എന്ന പ്രസ്താവനയ്ക്കു ശേഷം അയാള്‍ ഇന്നലെ ദിനകരനോട് ചോദിക്കുകയുണ്ടായി,</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;"> 'സാറ് ഇതിലേത് വിഭാഗത്തിലാ?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഇ ഇ ഇതിലൊന്നിലും ഞാനില്ലല്ലോ' എന്ന മറുപടിയില്‍ അയാള്‍ തൃപ്തനായില്ല.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'സാറെന്താ ഇങ്ങനെയൊക്കെ മാറിപ്പോയെ?' എന്നൊരു സംശയം പുഷ്പന് ആവര്‍ത്തിച്ചു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ഇന്നലെ, ഒരിക്കലുമില്ലാത്ത പോലെ അയാള്‍ ശിവക്ഷേത്രത്തില്‍ പോയിരുന്നു. 'കാലന്റെ കാലനായ ശ്രീപരമേശ്വരാ, കരുണയുണ്ടാകണമേ' എന്ന് കരഞ്ഞ് പ്രാര്‍ത്ഥിക്കണമെന്നു കരുതിയാണ് നടയില്‍ ബസിറങ്ങിയത്. 'പിടിവള്ളി തേടുന്ന' മനസ്സിന്റെ വികലവ്യാപാരമെന്ന് അച്ഛന് ഉള്ളിലിരുന്ന് പിറുപിറുത്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജീവിതം മുഴുവന്‍ പോരാടിയ കക്ഷിക്ക് അങ്ങനെ പറയാതെ വയ്യല്ലോ! വഴിയില്‍ നിന്ന് നടയോളം നിരന്നിരിക്കുന്ന ഭിക്ഷക്കാരുടെ ദൈന്യമാര്‍ന്ന മുഖങ്ങളും രോഗപീഢയാല്‍ വിവശരായ ചിലരുടെ ആഴമേറിയ കണ്ണുകളും ദിനകരനെ ബാക്കിവെയ്ക്കാതെ വിഴുങ്ങിക്കളഞ്ഞു. അയാള്‍ക്ക് കടുത്ത ശ്വാസംമുട്ടലുണ്ടായി. പ്രാര്‍ത്ഥനകളുടെ പരിതാപങ്ങളെല്ലാം വഴിയരികിലെ ചപ്പുചവറുകളിലേക്ക് തുപ്പിക്കളഞ്ഞ് അയാള്‍ വേഗം തിരിച്ചു പോന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">പിന്നെ, നിഴല്‍ പോലും കൂട്ടില്ലാത്ത നടവഴിയില്‍ ദിശയറിയാതെ പരിഭ്രമിച്ചു. ട്യൂഷന് കഴിഞ്ഞു വന്ന മോന്റെ കൈപിടിച്ചാണ് തിരിച്ചെത്തിയത്. പതിനഞ്ചുകാരനായ അവന്റെ തന്റേടം പോലും തനിക്കില്ലാതായി എന്ന യുക്തിഭംഗവും അയാളെ പിടികൂടി. മോളുടെ കൈയില്‍ നിന്ന് ചൂടുള്ള ചായ വാങ്ങി ഊതിക്കുടിക്കുമ്പോഴും ദിനകരന് മറ്റാരോ ആയിരുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'അച്ഛനെന്താ... വല്ലാതെ വിയര്‍ക്കുന്നല്ലോ!' എന്ന മോളുടെ ചോദ്യം. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഞാന്‍ നിഘണ്ടുവിലില്ലാത്ത ചില വാക്കുകളെ...' എന്ന് അയാള്‍ പാതിവഴിയില്‍ നിറുത്തിക്കളഞ്ഞു. </span><span style="font-size:130%;color:#003300;">മനസ്സാന്നിദ്ധ്യം തിരിച്ചെത്തിയപ്പോള്‍ അയാള്‍ ഇരിപ്പുമുറിയിലെ സെറ്റിയില്‍ ചരിഞ്ഞു കിടക്കുകയായിരുന്നു. നിവര്‍ത്തിയ പുസ്തകം നെഞ്ചിലണച്ച് മോള് അടുത്തുള്ള കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്നു. നേരം പുലര്ച്ചയോടടുത്തിരിക്കുന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">വെള്ളം തീരുവോളം അയാള്‍ ഷവറിനുകീഴില്‍ നിന്നു. തണുത്തവെള്ളത്തിന്റെ ശക്തിയില്‍ ആ നില്‍പ്പില്‍ത്തന്നെ ജീവിതഗന്ധിയായ ഒരു തിരക്കഥയില്‍ സ്വയം ചേര്‍ത്തുവെച്ചു. ത്യാഗിയായ ഡോക്ടറുടെ സ്ഥാനത്ത് അയാള്‍ താനേ എന്‍. ജി. ഓ-യുടെ ഉടലും മനസ്സും പ്രതിഷ്ഠിച്ചു. ബോധത്തിന്റെ 'ടില്‍റ്റും വൈഡു'മായ ഫോക്കസുകളില്‍ കരിങ്കല്‍പ്പാളികള്‍ പോലെ ഓരോ രംഗവും ഒരു പോസ്റ്റ് എഡിറ്റഡ് ചലച്ചിത്രത്തിന്റെ ഭാഷയും സംഗീതവുമായി അയാള്‍ അടുക്കിമുറുക്കി. ഫാന്റസികലര്‍ന്ന, അനിമേഷന്‍ സാധ്യതകള്‍ ധാരാളമുള്ള ആ തിരക്കഥയില്‍ ഏപ്രില്‍-മേയ് മാസങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാവും. തുലാവര്‍ഷത്തിലും വരള്ച്ചക്കെടുതിയുണ്ടാവും. അതിന്റെ നിയാമകനിയന്ത്രണങ്ങളില് നിന്ന് അയാള്‍ക്കിനി കുതറാന്‍ കഴിയില്ല. ഇനിയൊരിക്കലും അയാളുടെ മനസ്സിന് പതറാന്‍ പറ്റില്ല. ഇപ്പോഴാണ് അയാള്‍ കഠിനമനസ്സുള്ള പുരുഷനാവേണ്ടത്. അസാധാരണ ചിന്തയും വിശകലനബുദ്ധിയുമുള്ള ഭര്‍ത്താവാകേണ്ടത്.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">മാലതിയെ പതിവില്ലാത്ത ഒരു തളര്‍ച്ച പിടികൂടിയിട്ട് ഒരു മാസത്തോളമായി. രണ്ടുമൂന്നു ദിവസം രാവിലെ എഴുന്നേല്‍ക്കാതെ പനിച്ചു കിടന്നു. അങ്ങനെയാണ് ആശുപത്രിയില്‍ പോയത്. രക്തം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ശ്രീനിവാസന് ചെറിയൊരു സംശയം. അയാളാണെങ്കില്‍ മാലതിയെന്ന കഥാകാരിയുടെ ആരാധകനും. വല്ലാത്തൊരു വരള്‍ച്ച അയാളില്‍ പുകയുന്നത് ദിനകരന് അറിഞ്ഞു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'തീരെ മൈന്യൂട്ടായിട്ടുള്ള സംശയമാ. പേടിക്കാനില്ല. നമുക്ക് കുറേക്കൂടി മെച്ചപ്പെട്ട ഒരു ക്ലിനിക്കില്‍ പരിശോധിപ്പിക്കാം. അതായത് ഒരു സ്പെഷ്യലിസ്റ്റിനെ.'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ദിനകരനും മാലതിയും അതിനു വഴങ്ങി. രണ്ടാം പരിശോധന നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു. ഡോ. ശ്രീനിവാസന്റെ സഹപാഠിയായിരുന്ന ആര്. സി. സി.-യിലെ ഡോക്ടറെ കാണാനായിരുന്നു പിന്നത്തെ നിര്‍ദ്ദേശം. ഇപ്പോള്‍, മൂന്നാം പരിശോധനയിലും ഫലം അതുതന്നെ. മഴയില്‍ നിന്ന് ദിനകരന് വീടിനകത്തു കയറിയപ്പോള്‍ കരുതി, 'പാവം അടുക്കളയില്‍ ഗുസ്തി പിടിക്കുകയായിരിക്കും'. എന്നാല്‍ തീന്മേശയുടെ പുറത്ത് ചിതറിക്കിടക്കുന്ന കടലാസുകള്‍ക്കിടയില്‍ മാലതി എന്തൊക്കെയോ തിരയുകയായിരുന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">അവള് ഉന്മേഷത്തോടെ പറഞ്ഞു.'ഡീസീന്ന് വിളിച്ചിരുന്നു. അവരെടെ 'കഥാവര്‍ഷ'ത്തില്‍ ഒരു സമാഹാരം എന്റേതാണത്രേ. ഞാന്‍ പഴേതൊക്കെ ഒന്ന് തട്ടിപ്പെറുക്കുവാരുന്ന്..'</span><br /><span style="font-size:130%;color:#003300;">ധൃതിപ്പെട്ട് അയാളുടെ തലതുവര്‍ത്തിക്കൊടുക്കുമ്പോള്‍ അവള് പിറുപിറുത്തു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഇതെന്തൊരു വേലയാ കാണിച്ചെ..? കുട്ടികളെപ്പോലെ മഴ നനഞ്ഞ്?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എ.. എനിക്കൊന്ന് കുട്ടിയാവണമെന്ന് തോന്നി. അ.. അത്രതന്നെ..' </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">അവളുടെ കണ്ണുകളില്‍ ചോദ്യങ്ങളുണ്ടായിരുന്നു. അവയ്ക്കോരോന്നിനും ഇണങ്ങുന്ന ഉത്തരങ്ങള്‍ക്കായി അയാള്‍ ചില നിമിഷങ്ങള്‍ പകച്ചു. ഉള്ളറകളിലൂടെയുള്ള ഒരു ദേശാടനപ്പക്ഷിയുടെ പറക്കല്‍. ഒടുവില്‍ കറുത്ത മാര്‍ബിള്‍ പ്രതലമുള്ള ശവക്കല്ലറയില്‍ തിളങ്ങുന്ന വെളുപ്പിന്റെ ദിവ്യലിഖിതങ്ങള് വായിക്കുമ്പോലെ പറഞ്ഞു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ആ റിസല്‍റ്റ് വന്നു. നമ്മള് പേടിച്ചതൊന്നുമില്ല. എല്ലാം നോര്‍മല്‍?' തീരെ വിക്കില്ലാത്ത സ്ഫുടമായ ഉച്ചാരണം.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഓ? ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന്. അല്ലേ?' അവള് ചിരിച്ചു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്തു പറ്റി? ഇപ്പോ വിക്ക് തീരെയില്ലല്ലോ?' അവള് അയാള്‍ക്ക് ഒരു നുള്ളു കൊടുത്തു. അയാളാവട്ടെ കടുപ്പമേറിയ ഒരാലിംഗനത്തില്‍ അവളെ ഉമ്മവെച്ചു. </span><br /><span style="font-size:130%;color:#003300;">'ഈ നട്ടുച്ചയ്ക്ക് ദുരുദ്ദേശം വല്ലതും??' അവള് അയാളുടെ കൈവലയത്തില്‍ ഒതുങ്ങി പൂത്തുലഞ്ഞു. </span><span style="font-size:130%;color:#003300;">'ചോ ഓ ഓറ് വെളമ്പ്, വ വ വല്ലാതെ കത്തുന്നു' എന്ന ദിനകരന്റെ വാക്കുകള്‍ അവളെ അടുക്കളയിലേക്ക് പായിച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">പൊടികയറിയ ആഴ്ച്ചപ്പതിപ്പുകളില്‍ പരതി, പല്ലിയും പാറ്റയും കാഷ്ഠിച്ച ഗന്ധങ്ങള്‍ മറികടന്ന്, മാലതിയുടെ പതിനെട്ട് ചെറുകഥകള്‍ കണ്ടെത്തി, അതില്‍ നിന്ന് പന്ത്രണ്ടെണ്ണം തിരഞ്ഞെടുക്കാന്‍ മൂന്ന് മണിക്കൂറെടുത്തു. കവലയില്‍പ്പോയി ഫോട്ടോസ്റ്റാറ്റ് എടുത്ത് അയാള്‍ തിരിച്ചു വന്നു. നമ്പരിട്ട് അവ അടുക്കിവെച്ചപ്പോഴാണ് ആദ്യകൃതിക്ക് ഒരു സമര്‍പ്പണം അത്യാവശ്യമാണെന്ന് അവള്‍ക്ക് തോന്നിയത്. കോളേജില്‍ ഒപ്പമുണ്ടായിരുന്ന സുവര്‍ണ്ണയുടെ കൂട്ട് തന്റെ കഥാരചനകളെ പ്രചോദിപ്പിച്ചിരുന്ന സത്യം അപ്പോള്‍ ഓര്‍മ്മ വന്നു. നിറയൌവനത്തില്‍ ജീവിതത്തെ ഒരു ഒഴിഞ്ഞ വിഷക്കോപ്പയാല്‍ തിരസ്കരിച്ച അവള്‍ക്കുവേണ്ടി ഒരു സമര്‍പ്പണം തയ്യാറാക്കി മാലതി നീണ്ട മൌനത്തിലേക്കിറങ്ങി. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">പാതിരാത്രിക്കു ശേഷവും ഉറക്കം വരാതെ അയാള്‍ വിമ്മിട്ടപ്പെട്ടു. അലമാരയില്‍ നിന്ന് കൈയില്‍ കിട്ടിയത് ജിദ്ദുവിനെയായിരുന്നു. അത് വെറുതെ നിവര്‍ത്തി. അക്ഷരങ്ങളുടെ സൂക്ഷ്മരൂപങ്ങള്‍ കണ്ണുകളെ ശാന്തമാക്കി ഉറക്കത്തിലേക്ക് നയിക്കുമെന്ന് അയാള്‍ പ്രത്യാശിച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'നാം അധികം പേരും മരിക്കാന്‍ ഭയപ്പെടുന്നു. കാരണം, ജീവിക്കല്‍ എന്താണെന്ന് നമുക്കറിയില്ല. എങ്ങനെ ജീവിക്കണമെന്ന് നമുക്കറിയില്ല. അതിനാല്‍, എങ്ങനെ മരിക്കണമെന്നും. നാം ജീവിതത്തെ ഭയപ്പെടുന്നേടത്തോളം കാലം മരണത്തെയും ഭയപ്പെടും. ജീവിതത്തെ ഭയപ്പെടാത്ത ഒരാള്‍ അരക്ഷിതത്വത്തെക്കുറിച്ച് ഭയപ്പെടുന്നില്ല. കാരണം, അയാള്‍ക്കറിയാം ആന്തരികമായും മനഃശാസ്ത്രപരമായും സുരക്ഷിതത്വമില്ലെന്ന്. അപ്പോള്‍, മരണവും ജീവിതവും ഒന്നാകുന്നു. സംഘര്‍ഷരഹിതമായി, സുന്ദരമായി, സ്നേഹത്തോടെ ജീവിക്കുന്ന ഒരാള്‍ മരണത്തെ ഭയപ്പെടുന്നില്ല. കാരണം, സ്നേഹിക്കുകയെന്നുവെച്ചാല്‍ മരിക്കുകയെന്നാണര്‍ത്ഥം.' </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ദിനകരന്റെ മൂക്കിലേക്ക് മധുരമായ ഗന്ധം നൂഴ്ന്നുകയറി. അയാള്‍ ശബ്ദമുണ്ടാക്കാതെ ജനാലകള്‍ തുറന്നു. പാരിജാതം പൂക്കൂട നീട്ടിനില്ക്കുന്നു. ഇളംകാറ്റില്‍ ഉലയുന്ന അതിന്റെ ചില്ലകള്‍ അയാളോട് ചോദിച്ചു, 'എന്തേ? നിങ്ങള്‍ എന്റെ കുടക്കീഴിലേക്ക് വാരാത്തൂ? എത്രയെത്ര മൊട്ടുകളാണ് നിങ്ങളുടെ മനം കുളുര്‍പ്പിക്കാന്‍ വേണ്ടി ഈ വേനലിലും ഞാന്‍ കാത്തുവെച്ചത്?' ശരിയാണ്; താനും മാലതിയും അനേകം രാത്രികളില്‍ അതിന്റെ ചുവട്ടില്‍ ജീവിതത്തെ ലാളിച്ചും അടുക്കിപ്പെറുക്കിയും, മണമുള്ള കിനാക്കളെ മടിയിലെടുത്തും മൂളിപ്പാട്ടുപാടി ഇരുന്നിട്ടുണ്ട്. കരഞ്ഞുതോരാത്തപ്പോള് കുഞ്ഞുങ്ങളും അതിന്റെ തണുവുള്ള സാന്ത്വനം നുകര്‍ന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അതിന്റെ മണംപോലും തന്നെ മുറിവേല്‍പ്പിക്കുകയാണ്.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">മാലതി ശാന്തമായ ഉറക്കത്തിലാണ്. ഒരു പുഞ്ചിരി ആ മുഖത്തുണ്ട്. ഒരു നിമിഷം അത് തന്റെ നേര്‍ക്കുള്ള പരിഹാസമാണെന്ന് ദിനകരന് തോന്നി. പൊയ്മുഖം വെച്ചവന്റെ കാപട്യത്തോട് അത് വലിച്ചെറിഞ്ഞവളുടെ പരിഹാസം. ഇപ്പോഴാണ് ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങളെ താന്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. വൈകിയെത്തിയ തിരിച്ചറിവിന്റെ കനവും കയ്പും തന്നെ വിഷമിപ്പിക്കുകയാണ്. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">അക്വേറിയത്തിലെ നേര്‍ത്ത വെളിച്ചത്തില്‍ മീനുകള്‍ മയങ്ങുകയാണ്. അയാള്‍ സമീപിച്ചപ്പോള്‍ അവ ഞെട്ടിയുണര്‍ന്ന് അങ്ങിങ്ങ് ചലിക്കാന്‍ തുടങ്ങി. കുമിളകള്‍ തുരുതുരെ ജനിച്ച്, ഉയര്‍ന്നുയര്‍ന്ന് പൊട്ടുകയാണ്. ജലസസ്യങ്ങളുടെ ചുവട്ടില്‍ നക്ഷത്രമീനുകള്‍ നിശ്ചേതനം കിടന്നു. അവ പ്ലാസ്റ്റിക് പോലെ തോന്നിച്ചു. അയാള്‍ ഇരുണ്ട ആകാശത്തേക്ക് വീണ്ടും കണ്ണുകളയച്ചു. നിലാവിനെ മറയ്ക്കുന്ന മുകിലുകളുടെ ശോഭായാത്ര. തേരുല്‍സവം പോലെ അവ കാലത്തിന്റെ നീലിമയെ കന്നുമറയുന്നു. വെളിച്ചത്തിന്റെ ബാക്കിയും പൊലിയുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">മാലതി ഈ കിടപ്പറയിലേക്ക് കടന്നുവന്ന ആദ്യനാള്‍ പതിനെട്ടു കൊല്ലം മുമ്പായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു സാധാരണ വിവാഹം. ആര്‍ഭാടങ്ങളൊന്നുമില്ലായിരുന്നു. ആദര്ശരോഗിയായ ഒരു എന്‍.ജി.ഓ-യ്ക്ക് എടുക്കാവുന്ന ചുമടിന്റെ പരിധി അവള്‍ക്ക് ബോധ്യമായിരുന്നു. കടുത്ത നിറമുള്ള സ്വപ്നങ്ങളില്ലാതെ, എന്തിലും മിതത്വം പാലിക്കുന്ന പ്രകൃതമായിരുന്നു അവള്. ചടങ്ങുകളൊന്നുമില്ലാത്ത ആദ്യരാത്രിയുടെ അന്ത്യയാമത്തോളം കവിതയും കടങ്കഥയും പറഞ്ഞിരുന്ന നല്ല കൂട്ടുകാരി. പുലര്‍ച്ചയ്ക്കുമുമ്പ് തിളങ്ങുന്ന ചില നക്ഷത്രങ്ങളെ അവള് തനിക്ക് ചൂണ്ടിക്കാണിച്ചുതന്നു. അവ നമ്മളോട് സംസാരിക്കുകയാണെന്ന സങ്കല്‍പ്പവും കഥയാക്കി പറഞ്ഞു. പിന്നെ, താന്‍ ആ നക്ഷത്രങ്ങളെ അവളുടെ കണ്ണുകളില്‍ കണ്ടെത്തി. കാലം അവയെ രണ്ട് കുഞ്ഞുങ്ങളാക്കി തനിക്ക് മടിയില്‍ വെച്ചുതന്നു. അവരുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പുനര്‍ജ്ജനിച്ചു. സന്തോഷവും സന്താപവും പങ്കുവെച്ച ദിവസങ്ങള്‍ ജീവിതത്തിന്റെ പുതിയ ഗ്രാഫുകള്‍ വരച്ചു പോയി. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">വീണ്ടും അക്ഷരങ്ങള്‍ അയാളെ കൊതിപ്പിച്ചു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'നിങ്ങള്‍ക്ക് നക്ഷത്രങ്ങളുമായുള്ള അകലം, അല്ലെങ്കില്‍ ഭാര്യയോടോ, ഭര്‍ത്താവിനോടോ, സുഹൃത്തിനോടോ ഉള്ള അകലം നിങ്ങള്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. കാരണം, ഒരു പ്രതിരൂപമില്ലാതെ നിങ്ങളൊരിക്കലും നോക്കിയിട്ടില്ല. അതുകൊണ്ടാണ് സ്നേഹമെന്തെന്നോ സൌന്ദര്യമെന്തെന്നോ നിങ്ങളറിയാത്തത്. ചുറ്റും അകലം സൃഷ്ടിക്കുന്ന ഒരു കേന്ദ്രമുള്ളേടത്തോളം കാലം സ്നേഹമോ സൌന്ദര്യമോ ഉണ്ടായിരിക്കുന്നതല്ല. കേന്ദ്രവും പരിധിയുമില്ലാതാകുമ്പോള് സ്നേഹമുണ്ടാകുന്നു. നിങ്ങള്‍ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ തന്നെ സൌന്ദര്യമാകുന്നു.'</span><br /><span style="font-size:130%;color:#003300;">ഒരു ദീര്‍ഘനിശ്വാസത്തിനു പിന്നാലെ അയാളുടെ കണ്ണുകളില്‍ മഞ്ഞുവീണു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">മക്കള്‍ രണ്ടും സ്കൂളിലേക്ക് പൊയ്ക്കഴിഞ്ഞപ്പോള്‍ ദിനകരന് തുരുമ്പെടുത്ത കൂന്താലിയുമായി അടുക്കളത്തോട്ടത്തിലിറങ്ങി. വഴിമുടക്കിയ പുല്ലും പൊന്തയുമൊക്കെ പറിച്ചുകളഞ്ഞു. പാവലും പടവലവും പാകാന്‍ തടംകോരി. ചാണകമിളക്കി വിത്തുപാകി. കുളികഴിഞ്ഞ് തിരിച്ചു വന്ന് എരിശ്ശേരിയും ചമ്മന്തിയും കൂട്ടി ചോറുണ്ടു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">പഴയ ഡയറികളെല്ലാം അടുക്കിപ്പെറുക്കി അലമാരയില്‍ വെച്ചു. മറന്നുപോയ തീയതി പാടുപെട്ട് ഓര്‍ത്തെടുത്ത് വരവുചെലവ് കണക്കുകള്‍ കൂട്ടിക്കിഴിച്ച് ഒരു ഭാവിപരിപാടിയുടെ മാതൃക തയ്യാറാക്കി. പിന്നെ നല്ല ചുണക്കുട്ടിയായി മാലതിയുടെ മുന്നില്‍ ചെന്നുനിന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'വെ വെ വേഗം ഒരുങ്ങാമെങ്കില്, നമ്മക്ക് ഒരിടം വരെ പൊ പൊ പോകാം?' എന്നു പറഞ്ഞതില്‍ അയാളുടെ വിക്കിന് അസാമാന്യ നീളമുണ്ടായിരുന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഓ ഇപ്പോ അസ്സലായിട്ടും ഈയെമ്മിന്റെ വിക്കിനെ തോല്പിച്ചു കളഞ്ഞു.' മാലതി കളിയാക്കി.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'തെരഞ്ഞെടുപ്പിലൊഴികെ തോല്‍വി അറിയാത്ത ആളെപ്പറ്റിയാ നിന്റെ കളി പറച്ചില്?'ഇപ്പോള്‍ വീണ്ടും വിക്ക് തോറ്റിരിക്കുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ആട്ടെ? ഈയെമ്മിനെ കേന്ദ്രീകരിച്ചുള്ള മുകുന്ദന്റെ നോവലുണ്ടല്ലോം അതില്‍ കേശവനെ കൊന്നത് ആരുടെ മഴുവാ? മാര്ക്സിസ്റ്റിന്റെയോ ആറെസ്സെസിന്റെയോ..?</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'താനെന്നെ വിചാരണ ചെയ്യുവാ? അതിപ്പോ കൃത്യമായി അറിയണവെങ്കി നേരേ മാഹിക്ക് വെച്ചുപിടിക്കുക. മുകുന്ദന് തിരിച്ചെത്തിയിട്ടുണ്ടല്ലോ. നേരിട്ട് സംശയം തീര്‍ക്കാം.'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ബുദ്ദൂസേ, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന മണ്ടന്ചോദ്യങ്ങള് എഴുത്തുകാരനോട് ചോദിക്കരുതെന്ന സാമാന്യതത്വം അറിയില്ലേ?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'അല്ലാ? പണ്ട് അഴീക്കോടനെ കൊന്നപ്പോഴും ഇത്തരമൊരു സംശയം വ്യാപിച്ചിരുന്നതാ. നക്സലൈറ്റാണെന്നും അല്ലെന്നും, അധികാരഭ്രാന്തുമൂത്ത ഒരു നേതാവാണെന്നും പലപല ചര്‍ച്ചകള്‍. അതു പിന്നെ കക്ഷിരാഷ്ട്രീയത്തിന്റെ കതിനക്കെട്ടായിരുന്നില്ലേ...? കൊല്ലാന്‍ ഒരു കാരണം വേണമെന്നല്ലേയുള്ളു?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">റോഡിലേക്കിറങ്ങുമ്പോള്‍ അയലത്തെ വീട്ടുവേലക്കാരി ചെല്ലമ്മച്ചേച്ചിയെ വിളിച്ച് 'മക്കള്‍ വരുമ്പോ താക്കോല്‍ കൊടുത്തേച്ചാ മതി' എന്നേല്‍പ്പിച്ച് അവര്‍ മുക്കിലേക്ക് നടന്നു. തിരക്കില്ലാത്ത ബസിനുള്ളില്‍ ഉച്ചച്ചൂട് ആലസ്യമായി നിറഞ്ഞു.</span><br /><br /><span style="font-size:130%;color:#003300;">'ആഗോളീകരണം ഒരു ഞണ്ടിനെപ്പോലെ നമ്മുടെ കഴുത്തില്‍ പിടിമുറുക്കുകയാണെ' യുണിയന്‍ നേതാവിന്റെ പ്രസംഗം കോളാമ്പിയിലൂടെ തെറിച്ചു വീണപ്പോള്‍ ബസ് തിരക്കില്‍ നിശ്ചലമായി. ആവര്‍ത്തനവിരസമായ മലയാളമണിപ്രവാളം ഒഴിവാക്കി ഒരു ഫ്രഞ്ച് സിനിമയാണ് അവര്‍ കണ്ടത്. അധികാരത്തിന്റെ അനീതിക്കെതിരെ പോരാടുന്ന കുടുംബനാഥന്. പട്ടാളം പിടികൂടാനെത്തിയപ്പോള്‍ കുടുംബം ഒന്നടങ്കം ചെറിയൊരു തോണിയിലേറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഭീകരമായ നദിയിലെ കുത്തൊഴുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബോട്ട് തകരുന്നു. ഒടുവില്‍ ഒരു കൊച്ചു കുട്ടി മാത്രം രക്ഷപ്പെട്ട് കരയ്ക്കെത്തുന്നു. അവന്റെ കണ്ണുകള്‍ വറ്റിപ്പോയിരുന്നു. വല്ലാത്തൊരു ശാന്തത അവിടെ നിറഞ്ഞു. അവനെ ഒരു പട്ടാളക്കാരന് കരയിലേക്ക് എടുത്തെറിഞ്ഞപ്പോള്, ആ നനമണ്ണില്‍ അമ്മയുടെ മടിയിലെക്കെന്നവണ്ണം അവന് സ്വസ്ഥനായി കിടന്നു. പട്ടാളക്കാര്‍ കൈകള്‍ പിന്നില്‍ക്കെട്ടി കൊണ്ടുപോയപ്പോഴും അവന്റെ മുഷ്ടിയില് നിറഞ്ഞത് ആ മണ്ണായിരുന്നു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'കഷ്ടം.. അതിനെ എന്തുചെയ്തോ ആവോ..' എന്ന് മാലതി സങ്കടപ്പെട്ടു.</span><br /><span style="font-size:130%;color:#003300;">'ഒന്നും സംഭവിക്കില്ല. അവന് മികച്ച ഇച്ഛാശക്തിയും കരുത്തുമുള്ള ഒരു വിപ്ലവകാരിയാവാനാണ് സാധ്യത' എന്ന് അയാള്‍ പറഞ്ഞു. </span><br /><span style="font-size:130%;color:#003300;">പെട്ടെന്ന് സിനിമയിലെ കുട്ടിക്ക് മകന്റെ മുഖമാണെന്ന് അയാള്‍ക്ക് തോന്നി. അതേ, ആ കുട്ടിയുടെ ദൃഢതയും ശാന്തതയും കൈവരിക്കാന്‍ അവന് കഴിയണം. ഏത് വെല്ലുവിളികളെയും നേരിടാന്‍ മനക്കരുത്തുണ്ടാവണം. ദുഃഖം കുടിച്ചായാലും ഒപ്പമുള്ളവര്‍ക്ക് രുചി പ്രദാനം ചെയ്യാന്‍ മനസ്സുണ്ടാവണം. മനുഷ്യനെ' അപൂര്‍ണ്ണതയെ പുതുക്കിപ്പണിയാനുള്ള ബോധം അവനുണ്ടാകണം. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">തിരക്കില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ ചോദിച്ചു, 'തനിക്ക് വെശപ്പൊണ്ടോ?'</span><br /><span style="font-size:130%;color:#003300;">'ഉം, ആദിവാസിയെപ്പോലെ.' മാലതി.</span><br /><span style="font-size:130%;color:#003300;">'മോന് പറയുമ്പോലെ വല്ല ചൂടന്‍ പട്ടിയും കഴിക്കണമെങ്കി പറഞ്ഞോ. അതല്ല ചിക്കന്‍ ചില്ലിയോ, സിക്സ്റ്റി ഫൈവോ..' </span><br /><span style="font-size:130%;color:#003300;">'ഓ.. വേണ്ട കണവനേ..'</span><br /><span style="font-size:130%;color:#003300;">'പിന്നെന്ത്, പൊരിച്ച കോഴിയും ചപ്പാത്തിയുമോ?'</span><br /><span style="font-size:130%;color:#003300;">'ദോശയും ഓംലെറ്റും മതി. ഫാസ്റ്റ് ഫുഡ് കഴിച്ച് വയറ് തകരാറാക്കണ്ടാ..'</span><br /><span style="font-size:130%;color:#003300;">മുമ്പൊരിക്കലും തോന്നാത്ത രുചി ഇപ്പോള്‍ തോന്നുകയാണ്. കടുപ്പത്തില്‍ ഒരു ചായ കൂടി ആവാം. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'പോകാം, മക്കള്‍ കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. മോള്ക്കാണെങ്കി രാവിലെ പനിക്കോളും ഒണ്ടായിരുന്നു. ഈശ്വരാ, ഞാനെന്തൊരു മറവിക്കാരിയാ ?'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്തായാലും ഇവിടംവരെ വന്നില്ലേ? നമുക്കാ ഷിറാസിനെ ഒന്ന് കണ്ടിട്ടുപോകാം. മൊടങ്ങിയ വായ്പത്തവണ തിരിച്ചടയ്ക്കാന്‍ ഞാനിത്തിരി രൂപ കടം ചോദിച്ചിരുന്നു. പൈസ റെഡിയാന്നാ പറഞ്ഞെ..' അയാള്‍.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;"> 'വേഗം വേണം. സല്‍ക്കാരത്തിനൊന്നും നിക്കരുത്. വീട്ടില്‍ കുഞ്ഞുങ്ങള്‍ മാത്രവാ. ഒന്നു ഫോണ്‍ ചെയ്തേക്കാം. അഥവാ നമ്മള് വൈകിയാലും അവര്‍ വെഷമിക്കാതിരിക്കുമല്ലോ.' മാലതി കുടുസു മുറിയിലേക്ക് കയറി.</span><br /><span style="font-size:130%;color:#003300;">സിഗരറ്റിന്റെ പുകച്ചുരുള്‍ ഏകാന്തതയായി ദിനകരനെ ചുഴന്നു. ഏകാന്തതയെക്കുറിച്ച് മാലതി എഴുതിയിട്ടുള്ളത് അയാളുടെ ഓര്‍മ്മയിലെത്തി. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഏകാന്തതയുമായി പരിചയപ്പെടാനാണ് പ്രയാസം. അടുത്തുകഴിഞ്ഞാല്‍, അത് നമ്മളെ വിഴുങ്ങും. പിന്നെ ഒന്നും വിരസമാവുകയില്ല. ക്രമത്തില്‍ അത് നമ്മെ ദഹിപ്പിച്ചുകൊള്ളും. പിന്നീട് അതില്‍ നിന്ന് മോചിപ്പിക്കപ്പെടുമ്പോഴാണ് നാം എത്ര ഭീകരനായ ഒരു ജീവിയുടെ ഉള്ളിലായിരുന്നു ഇത്രനാളും ഒതുങ്ങിക്കിടന്നഹെന്ന് അതിശയിച്ചുപോവുക?'ദിനകരന് ചിരി വന്നു. അയാളുടെ കണ്ണുകള്‍ തുളുമ്പി.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">മാലതി ചിരിച്ചുകൊണ്ടാണ് ഇറങ്ങിവന്നത്. 'മോള് പറയുവാ, നമ്മള് അവരെ പറ്റിച്ചതാണെന്ന്. കഷ്ടമായിപ്പോയി, അവരേം കൂട്ടി ഞായറാഴ്ച വന്നാമതിയാരുന്നു. അല്ലേ ചേട്ടാ?' </span><br /><span style="font-size:130%;color:#003300;">അതിന് മറുപടി പറയാതെ 'വാ.. സമയം വൈകുന്നു.' എന്ന് അയാള്‍ വാച്ചില്‍ നോക്കി ധൃതിപ്പെട്ടു. ഉപേക്ഷിക്കപ്പെടുന്നതിനു മുമ്പ് ഒരു പുച്ചക്കുഞ്ഞിനോട് തോന്നാവുന്ന ദയാപരതയോടെ അവളുടെ കൈപിടിച്ച് റെയില്‍വേ ട്രാക്കിലൂടെ കരുതലോടെ നടക്കുമ്പോള്‍ ആ കൈത്തലം തീരെ ദുര്‍ബലമാണെന്ന് അയാള്‍ മനസ്സിലാക്കി. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'താന്‍ ഈയിടെ ഒന്നുകൂടി ക്ഷീണിച്ചിട്ടുണ്ട്..'</span><br /><span style="font-size:130%;color:#003300;">'ഓ.. വെറുതേ തോന്നുന്നതാ..' അവള് പ്രസരിപ്പോടെ ചിരിക്കാന്‍ ശ്രമിച്ചു. </span><br /><span style="font-size:130%;color:#003300;">സിഗ്നലില്‍ ചുവപ്പുകള്‍ തെളിഞ്ഞു. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്റെ പെണ്ണേ, എനിക്കെന്നെ അടക്കാന്‍ വയ്യാ ' - എന്ന് മനസ്സിന്റെ ആഴത്തില്‍ നിന്ന് നീര്‍ക്കുമിളപോലെ ഒരു തേങ്ങലുയര്‍ന്നപ്പോള്‍ അയാള്‍ പെട്ടെന്ന് അവള്‍ക്കഭിമുഖമായി നിന്നു. മങ്ങിയണയാറായ പകല്‍ കറുത്ത തിരകളായി അവളുടെ മിഴികളില്‍ തുളുമ്പി.അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച് ഇടര്‍ച്ചയോടെ അവള് ചോദിച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്നോട് നുണ പറഞ്ഞു. അല്ലേ? എല്ലാം ഞാനറിയില്ലേ?'</span><br /><span style="font-size:130%;color:#003300;">അയാളുടെ ക്യാമറക്കണ്ണുകള്‍ അവളില്‍ ഭീതി തിരഞ്ഞു. എന്നാല്‍ കടുത്ത വേദനയെ പൊതിഞ്ഞ ചിരി മാത്രമേ കണ്ടുള്ളു. അവള് ആകാശത്തേക്ക് വിരല്‍ ചൂണ്ടി. അവിടെ ഒരു വാല്‍നക്ഷത്രം പൊലിയുന്നു.അയാളില്‍ നാദം നിലച്ചു പോയിരുന്നു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്നെ ഒറ്റയ്ക്ക് വിടില്ല... അല്ലേ?' - അവള് അയാള്‍ ഒരു തേങ്ങലോടെ അവളെ നെഞ്ചിലണച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഇനി കണ്ണു തുറക്കരുത്' </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'എന്നെ മുറുകെ കെട്ടിപ്പിടിക്ക്..' അവള് പുലമ്പി. </span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">അയാളിടെ ചുണ്ടുകള്‍ മന്ത്രിച്ചു.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">'ഒന്നാനാം കുന്നിന്മേല്, </span><span style="font-size:130%;color:#003300;">ഓരടിക്കുന്നിന്മേല്, </span><br /><span style="font-size:130%;color:#003300;">ഓരായിരം കിളി കൂടുവെച്ചു, </span><br /><span style="font-size:130%;color:#003300;">കിളിയമ്മയാടുമ്പോള്, കിളിയച്ഛന്‍ പാടുമ്പോള്‍, </span><br /><span style="font-size:130%;color:#003300;">ചിരിതൂകി നക്ഷത്രജാലമെങ്ങും.'</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">ചുവപ്പുമാറി പച്ചവെളിച്ചം തെളിഞ്ഞത് അവരറിഞ്ഞില്ല.</span><br /><span style="font-size:130%;color:#003300;"></span><br /><span style="font-size:130%;color:#003300;">***</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-34324407.post-1161244680020481502006-10-19T11:50:00.000+04:002006-10-19T11:58:00.033+04:00സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ് (കഥ)<span style="font-size:130%;color:#330099;">'സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ്.' ശലോമി കൊഞ്ചിക്കുഴഞ്ഞു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദേസ് ചിരിച്ചു.</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'പോരാ രാജോവേ. എനിക്കയാളുടെ ശിരസ്സുതന്നെ വേണം. അതിനുവേണ്ടി മാത്രമാണ് ഞാന്‍ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്.' </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'എന്നാലും മകളേ.. പിശാചിന്റെ ആത്മാവുകുടിയവനെങ്കിലും, അയാളെ പ്രജകള്‍ ഒരു പ്രവാചകനായി കാണുന്നുണ്ട്. ആയതിനാല്‍ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക് വീണുപോവുകയോ? ആരാണയാള്‍? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'എങ്കിലും അയാള്‍ സ്നാപകനായിരുന്നു. അനേകം പ്രജകള്‍ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ഒട്ടകത്തോല് പുതച്ചും വെട്ടുക്കിളിയെ തിന്നും കാട്ടുതേന്‍ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കില്‍ ഹാ കഷ്ടം. എന്റെ ആവശ്യം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്ദത്തം ശൂന്യമായ ഒരു പദമാണെന്ന് ഞാന്‍ കരുതിക്കൊള്ളാം' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട് കുലുക്കി തിരിഞ്ഞു നടന്നു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">രാജാവിന്റെ കരള്‍ കിടുങ്ങി. ഹേറോദിയയുടെ അഴകില്‍ മത്തുപിടിച്ച വെറുമൊരു വണ്ടാണ് താന്‍. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന് അവളിലെ പെണ്ണിനെ വേണം. അതിന് ശലോമിയുടെ മൗനവും ഒരാവശ്യമാണ്.</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">സേനാധിപന് അടുത്തുവന്നു. അയാള്‍ ശബ്ദമൊതുക്കി പറഞ്ഞു.</span><br /><span style="font-size:130%;color:#330099;">'പ്രഭോ ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാന്‍ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്. യോഹന്നാന്റെ ശിരസ്സിനെക്കാള്‍ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്?. ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതില്‍പ്പോലും ഞാന്‍ തെറ്റുകാണുന്നില്ല.'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'അപ്പോള്‍? നമ്മോട് ആ യോഹന്നാന് ചെയ്തതിനെക്കാള്‍ വലിയ തെറ്റല്ലേ നാം ചെയ്യുക..?'</span><br /><span style="font-size:130%;color:#330099;">'</span><br /><span style="font-size:130%;color:#330099;">അങ്ങയുടെ സന്ദേഹം എെ' ചിരിപ്പിക്കുമെന്ന് തോന്നുന്നു. നോക്കൂ പ്രഭോ? അയാളുടെ ചിന്തകള്‍ക്ക് ഇപ്പോള്‍ അന്ത്യമായില്ലെങ്കില്‍, ഈ സിംഹാസനത്തെ അത് ചുട്ടെരിക്കുമെന്ന് ഞാന്‍ സന്ദേഹിക്കുന്നു.'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ശരി? യുക്തമായത് ചെയ്യാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ് വിമ്മിട്ടത്തോടെ പറഞ്ഞു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">അന്തപ്പുരത്തിലെ കാറ്റാടിയന്ത്രത്തിനുകീഴില് അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോള്‍ സൈനികര്‍ അനുവാദം ചോദിച്ച് അകത്തുവന്നു. അവരുടെ കൈയിലെ സ്വര്‍ണ്ണത്തളികയില്‍ ഒരു പൂച്ചെണ്ടു് പോലെ ആ ശിരസ്സ് കാണപ്പെട്ടു. രക്തം ഉറന്നൊഴുകി താലത്തില്‍ നിറയുകയായിരുന്നു. </span><br /><span style="font-size:130%;color:#330099;">ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'രാജാവ് വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്.' ശലോമി തുള്ളിയിളകിക്കൊണ്ട് പറഞ്ഞു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'അമ്മയുടെ വഴിയില്‍ ഇനി ശത്രുക്കളില്ല. ഇതില്‍ക്കൂടുതല്‍ ഒരു മകള്‍ എന്താണ് ചെയ്തുതരേണ്ടത്? പറയൂ!' </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ. നൃത്തത്തില്‍ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാന്‍ രാജാവിനോട് പറയട്ടെയോ..?' ആഹ്ലാദം മറച്ചുവെയ്ക്കാന്‍ ഹേറോദിയയ്ക്ക് കഴിഞ്ഞില്ല. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ഓ.. ഈ അമ്മയുടെ കളിതമാശ. ഞാന്‍ ശാരോണിലെ ഉദ്യാനത്തിലേക്ക് പോകുന്നു. അവിടെ ഒരുവന് എന്നെ കാത്തിരിപ്പുണ്ട്. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക..' ശലോമി പിന്‍വാങ്ങി.</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഹേറോദിയയുടെ കണ്ണുകള്‍ സൈപ്രസ്സില് നിന്നെത്തിയ സ്ട്രോബറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീലം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാല്‍ അവള് നിവര്‍ന്നുനിന്നു. പഴത്തളികയില്നിന്ന് വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീക്ഷ്ണതയ്ക്കുമുന്നില്‍ വന്നു നിന്നു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പില്‍ എരിയിച്ച്, ആ ചാരം ഞാന്‍ ഒലീവുതോട്ടത്തില്‍ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ.. ഹ..' </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">കത്തിചുഴറ്റി, ചില മാദകച്ചുവടകള്വെച്ച്, അവള് ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കല്‍പ്പിച്ചുകൊണ്ട്, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക് തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">യെരുശലേം ദേവാലയത്തിന്റെ അങ്കണത്തില്‍ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിനു പുറത്തെ കാറ്റില്‍ കാട്ടുതീയൂതി.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;">000</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com8tag:blogger.com,1999:blog-34324407.post-1160460957429499152006-10-10T10:09:00.000+04:002006-10-10T10:15:57.446+04:00"കാകദൃഷ്ടി" അഥവ "ചരിത്രത്തിന്റെ കന്നംതിരിവുകള്"<span style="font-size:130%;color:#000066;">അയാള്‍ അവളുടെ ഭര്‍ത്താവെന്നതിലുപരി ഒരു കുടുംബനാഥനാകുന്നു. വായ്പ്പുണ്ണുമായി ആലിന്‍കായ്കള്‍ പഴുക്കാന്‍ കാത്തിരിക്കുന്ന ഒരു കാക്കയും അയാളാകുന്നു. അതിന്റെ തുലനമില്ലാത്ത കണ്ണുകളിലൂടെ ലോകം ചാഞ്ഞും ചരിഞ്ഞും കറങ്ങുന്നു. അതുകൊണ്ടുതന്നെ, ആ ഒറ്റക്കണ്ണന്‍ കാക്കയുടെ വീക്ഷണത്തിലും വിലയിരുത്തലിലും പ്രപഞ്ചത്തെ സംബന്ധിച്ച യാതൊന്നും ഒരിക്കലും ശരിയാകുന്നില്ലെന്ന പരാതി അന്നുമുതല്‍ ഇന്നുവരെയും തുടരുന്നു. അത്, കൂടും കുടുംബവും വിട്ട്, പെണ്ണിനെയും മണ്ണിനെയും താല്‍ക്കാലികമായി ഉപേക്ഷിച്ച് അയാള്‍ ചേക്കേറിയിരിക്കുന്ന അറേബ്യന്‍ നിഴല്‍മരത്തിന്റെ കൊടും തണുപ്പിലും കൊല്ലുന്ന ചൂടിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം ജീവിതത്തെ അയാള്‍ വല്ലാത്ത രോഷത്തോടെ തിരിഞ്ഞുനോക്കുന്നത്.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">മേല്‍പ്പറഞ്ഞ ഒറ്റക്കണ്ണന്‍ കാക്കയുടെ കാര്യത്തില്‍ അയാള്‍ക്ക് ചില അഭിമതങ്ങളും വിയോജിപ്പുകളുമുണ്ട്. അത് ഇന്നുവരെയുള്ള ചരിത്രത്തിന്റെ തനിപ്പകര്‍പ്പാണത്രേ. ആ കരിങ്കാക്കയുടെ പക്ഷപാതങ്ങളും സത്യനിഷേധങ്ങളും മാത്രമല്ല, നുണക്കഥകളുടെ പുരാണവത്ക്കരണവുമെല്ലാം അയാളെ ചൊടിപ്പിക്കുന്നവയാണ്.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">"ശരിതെറ്റുകളുടെയും അത്യുക്തികളുടെയും ഗുണനഫലമാണ് ചരിത്രം. സത്യത്തെക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കാണ് അതില്‍ പ്രാധാന്യം." എന്നൊരു നിര്‍വ്വചനം കലാലയത്തിലെ ദാര്‍ശനികഗ്രീഷ്മങ്ങളിലൊന്നില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ കുറിച്ചുകൊടുത്തത് ഇന്നയാള് മറന്നിരിക്കുന്നു."ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരും" - ശീലമായിക്കഴിഞ്ഞാല്‍ ഇരുളും മെല്ലെ വെളിച്ചമായി തോന്നാം, എന്ന് ഏതോ കവി ജല്പിച്ചതുപോലെ, ഇതൊക്കെ തന്റെ വിലയിരുത്തലിന്റെ പ്രശ്നങ്ങളാവാം എന്നുകരുതി ചരിത്രത്തിന്റെ കന്നംതിരിവുകളെ അയാള്‍ ഇത്രനാളും സഹിച്ചും ക്ഷമിച്ചും പോരുകയായിരുന്നു. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">ഈ പ്രശ്നത്തിനു സമാന്തരമായിട്ടാണ് അയാളുടെ ജീവിതവീക്ഷണങ്ങളുടെ അസ്ഥിവാരം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, സ്വന്തം വിശ്വാസം, താല്‍പ്പര്യം, പരിഗണന എന്നിങ്ങനെയുള്ള പൊതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ഓരോ കാലഘട്ടങ്ങളിലെയും തീരുമാനങ്ങളില്‍ സത്യസന്ധമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അവ പലതും പിന്നീട് 'ബൂമറാങ്ങു'കളായി തിരിച്ചെത്തി ഇടനെഞ്ചില്‍ കടുത്ത ആഘാതമായി മാറിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ഒരു തീരുമാനം ബൂമറാങ്ങായി മാറുന്നതിലെ അനൗചിത്യം അയാള്‍ക്ക് പിടികിട്ടുന്നത്. അതൊരു നേര്‍ത്ത ബിന്ദുവിലേക്ക് കൂര്‍ത്ത ലക്ഷ്യത്തോടെ പായിക്കപ്പെടുന ശരമാകേണ്ടിയിരുന്നതായി അയാള്‍ പിന്നീട് തിരിച്ചറിയുമ്പോഴാകട്ടെ, ലക്ഷ്യം അദൃശ്യവും ശരം കൈത്തുമ്പിന് അപ്രാപ്യവുമായി മാറിക്കഴിഞ്ഞു. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">ഈ കണ്ടെത്തല്‍ അയാളുടെ ജിവിതത്തിന്റെ താത്വികമായ ഒരു പരിച്ഛേദമാണെന്ന് പറയാം. അങ്ങനെ, ഇടവേളകളില്ലാത്ത തിരക്കുകളില്‍ സ്വയം ഊളിയിടുമ്പോഴും അയാളുടെയുള്ളില്‍ അകാരണമായ ചില ഭീതികള്‍ കാക്കക്കണ്ണായി തുറന്നിരുന്നു. വിഭ്രാന്തമായ കാഴ്ചകള്‍ ആവേശിക്കുന്ന ഒറ്റക്കണ്ണ്. അത് നെറുകയിലെ മൂന്നാംകണ്ണായി സംഹാരശേഷി പ്രകടിപ്പിക്കുകയോ, അതിലൂടെ ലോകക്രമം നേര്‍വരയിലേക്ക് വഴിമാറുകയോ ചെയ്തില്ല. പകരം, സ്വതവേ കുഴിഞ്ഞ കണ്ണുകളുടെ പീലിത്തണലുകളില്‍ കാക്കനഖങ്ങള്‍ താഴ്ന്നമരുകയും കരിനീലിച്ച അടയാളങ്ങള്‍ വലക്കണ്ണികളായി തെളിയുകയും ചെയ്തു. ഇടയ്ക്കൊക്കെ ഭീതിയുടെ ഭൈരവീമുഖങ്ങള്‍ അയാളെ ഒറ്റപ്പെടുത്തി വേട്ടയാടുകയായി. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">അത്, കൊടും ചൂടിന്റെ ജുലൈ ഓഗസ്റ്റ് മാസങ്ങളാണെങ്കില്‍ം മുറിപുട്ടി പുറത്തിറങ്ങി ധൃതിയില്‍ റോഡരികിലെ തണല്‍പറ്റി നടക്കുമ്പോഴാവും ഒരു മഴപ്പുള്ളിന്റെ നേരിയ ചൂളം കേള്‍ക്കുന്നത്. അത് മനസ്സിലെ ഉണങ്ങിയ ചില്ലകളിലേക്ക് ഒരു മഴച്ചാറ്റലായി വീഴുകയാണ്. ശിഖരങ്ങള്‍ തളിര്‍ത്തുലയുന്ന ഋതുവിന്റെ വിലാസനൃത്തം അതോടെ അരങ്ങേറുകയായി. പെട്ടെന്ന്, അയാളൊരു പിതാവായി മഴയിലേക്കിറങ്ങുന്നു.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">'തുള്ളിക്കൊരുകുടം' മഴയത്ത് പള്ളിക്കൂടത്തില്‍നിന്ന് തിരിച്ചെത്താന്‍ വൈകിയ മകനെ തിരഞ്ഞുപോയതായിരുന്നു. വഴിയോരത്തെ ഒരു മുറുക്കാന്‍കടയുടെ താഴ്ത്തിവച്ച ഓലച്ചെറ്റയ്ക്കു കീഴില്‍ പുസ്തകസഞ്ചിയും നെഞ്ചോടുചേര്‍ത്ത് അവന് നില്‍പ്പുണ്ടായിരുന്നു. തോരാത്ത മഴയുടെ കുസൃതികള്‍ തനിക്ക് 'കൂട്ടുകാരുമായിച്ചേര്ന്ന് പൂര്‍ത്തിയാക്കാനുള്ള ക്രിക്കറ്റ് മേച്ചിനെ തടയുകയാണല്ലോ' എന്ന വിരക്തി അവന്റെ മുഖത്തുണ്ടായിരുന്നു. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">കുടയുമായി അയാളെ കണ്ടപ്പോള്‍ മകന് സന്തോഷമായി. വഴിയിലിറങ്ങി, മകന് മഴ നനയാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ കുട ഒതുക്കിപ്പിടിച്ച് ഒപ്പം നടന്നെങ്കിലും കാറ്റിന്റെ ശക്തികൊണ്ട് കുട ചാഞ്ചാടാന്‍ തുടങ്ങി. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">അപ്പോള്‍ മകന് പറഞ്ഞു, 'ഇതിനെക്കാള്‍ നല്ലത് മഴ നനയുന്നതാ'. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">ഏറെക്കാലത്തിനു ശേഷമുള്ള മഴയുടെ ആ തണുത്ത തല്ലും തലോടലും അനുഭവിച്ചപ്പോള്‍ അവന് പറഞ്ഞതിന്റെ പൊരുള്‍ അച്ഛന് മനസ്സിലായി.സുഗതകുമാരി രാത്രിമഴയെപ്പറ്റി എഴുതിയതുപോലെ, സായന്തനത്തിലെ മഴയും 'ഏറെത്തണുത്ത വിരല്‍നീട്ടി തലോടുന്ന' അനുഭൂതിയാണ്. അതറിയാന്‍വേണ്ടി അയാള്‍ കുട മടക്കിപ്പിടിച്ചു. കുറെയേറെ നേരം ആകാശമേലാപ്പ് ചോര്‍ന്നൊലിക്കുന്ന ആ ജലനൂലുകളുടെ വൈവിധ്യമാര്‍ന്ന രസാനുഭവങ്ങളറിഞ്ഞപ്പോള്‍ അയാളും മറ്റൊരു കുട്ടിയായി. രണ്ടുപേര്‍ക്കും ആഹ്ലാദത്തിന്റെ മധുമഴയായിരുന്നു പിന്നെ. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">"മഴയില്‍ എന്തൊക്കെയുണ്ട്?" അച്ഛന് മകനോട് ചോദിച്ചു. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">"നല്ല കുളിരും രസവുമുണ്ട്. പിന്നെ, അമ്മയറിഞ്ഞാല്‍ നല്ല അടിയുമുണ്ട്" എന്നായിരുന്നു മറുപടി. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">അപ്പോള്‍ അയാള്‍ പഴയകാലത്തെ ട്യൂട്ടോറിയല്‍ മാഷായി ഒപ്പമുള്ള വിദ്യാര്‍ത്ഥിയോട് പറയാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയാകട്ടെ, അല്‍പ്പമൊരു രസനീയതയോടെ അതുകേട്ട് ഇടയ്ക്കിടെ മൂളി, ഇടവഴിയിലെ ചെമ്മണ്ണു കലര്‍ന്ന ഒഴുക്കുകളെ കാല്‍പ്പാദങ്ങളാല്‍ തെറിപ്പിച്ച് നടന്നു. </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">"മഴയില്‍ ആകാശത്തിന്റെ വരമുണ്ട്, </span><br /><span style="font-size:130%;color:#000066;">മേഘത്തിന്റെ കാരുണ്യമുണ്ട്, </span><br /><span style="font-size:130%;color:#000066;">പ്രപഞ്ചമാകുന്ന സന്തൂരിയുടെ തന്ത്രീനാദങ്ങളുണ്ട്. </span><br /><span style="font-size:130%;color:#000066;">ലാസ്യതാണ്ഡവങ്ങളുടെ ചിലമ്പൊലിയുണ്ട്. </span><br /><span style="font-size:130%;color:#000066;">മലമേടുകളുടെ ആരോഹണങ്ങളില്‍നിന്ന് ഇഴഞ്ഞിറങ്ങുന്ന </span><br /><span style="font-size:130%;color:#000066;">അരുവികളുടെ കുസൃതിച്ചിരിയുണ്ട്. </span><br /><span style="font-size:130%;color:#000066;">നിറയുകയും ഒഴിയുകയും ചെയ്യുന്ന </span><br /><span style="font-size:130%;color:#000066;">ജലാശയങ്ങളുടെ മോഹവും മോഹഭംഗവുമുണ്ട്. </span><br /><span style="font-size:130%;color:#000066;">വിത്തുകള്‍ക്കുള്ളില്‍ തപസ്സിരിക്കുന്ന </span><br /><span style="font-size:130%;color:#000066;">ഹരിതാഭയുടെ സ്വപ്നങ്ങളുണ്ട്. </span><br /><span style="font-size:130%;color:#000066;">തിരകളാല്‍ പുഴകളെ വരവേല്‍ക്കുന്ന </span><br /><span style="font-size:130%;color:#000066;">സമുദ്രത്തിന്റെ പ്രതീക്ഷകളുണ്ട്.. .." </span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">എന്നൊക്കെ അയാള്‍ ദീര്‍ഘമായി പറയുകയായി. ഇതൊക്കെ മകന് മനസ്സിലാവുന്നുണ്ടോ എന്നൊക്കെ ചിന്തിക്കാനുള്ള നേരമല്ല. ഒരുപക്ഷേ, മറ്റുള്ളവരെപ്പോലെ അവനും പിതാവിന്റെ 'അവധിക്കാലത്തെ പലതരം പ്രാന്തുകളില്‍ ഒന്നായി മാത്രമേ ആ പ്രഭാഷണത്തെ കരുതുകയുള്ളു. വീട്ടുപടിക്കലെത്തുംമുമ്പ് അമ്മയുടെ മുന്നില്‍ ജാമ്യത്തിനുള്ള മാര്‍ഗമന്വേഷിക്കുകയാവാം മകന്. ഇപ്പോള്‍ അവന്റെ മൂളിക്കേള്‍ക്കല്‍ നിലച്ചിരിക്കുന്നു.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;"> തണുത്തും രസിച്ചും അലസമായി നടന്നുകൊണ്ട് അയാള്‍ മനസ്സില്‍ ഒരു കവിത കുറിക്കുകയാണ്.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">"മഴക്കൈകള്‍ അവനെ തൊട്ടത് ഹേമന്തവിരലുകളാല്‍.</span><br /><span style="font-size:130%;color:#000066;">മാനം ഇഴചേര്‍ത്തു മൊഴിഞ്ഞത് ഹരിതോപനിഷത്ത്.</span><br /><span style="font-size:130%;color:#000066;">അവന്റെ വിരലുകളില്‍ ഉന്മാദമുതിര്‍ക്കുന്ന </span><br /><span style="font-size:130%;color:#000066;">സിത്താറിന്റെആദിവരിശകളുണ്ടായിരുന്നു.</span><br /><span style="font-size:130%;color:#000066;">നക്ഷത്രവിസ്മയങ്ങളുടെ മൗനങ്ങള്‍</span><br /><span style="font-size:130%;color:#000066;">അനന്തതയുടെ നാഭീനാളം തേടുന്ന</span><br /><span style="font-size:130%;color:#000066;">വര്‍ണ്ണരേണുക്കളായി.</span><br /><span style="font-size:130%;color:#000066;">അറിവെല്ലാം മഴയായി.</span><br /><span style="font-size:130%;color:#000066;">മഴകള്‍ ഒരായിരം മിഴികളില്‍ </span><br /><span style="font-size:130%;color:#000066;">അനുഭൂതികളുടെ സമുദ്രമായി.</span><br /><span style="font-size:130%;color:#000066;">കുടയില്ലാതെ,</span><br /><span style="font-size:130%;color:#000066;">കൂട്ടില്ലാതെ,</span><br /><span style="font-size:130%;color:#000066;">അവന്‍പെരുവഴിച്ചാലിലൂടെ നടന്നിറങ്ങി,</span><br /><span style="font-size:130%;color:#000066;">പുഴയുടെ ഹംസസങ്കീര്‍ത്തനങ്ങളിലേക്ക്</span><br /><span style="font-size:130%;color:#000066;">ഉടലില്ലാതെ നീന്തുവോളം."</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">പെട്ടെന്ന്, ഭൂമിയുടെ ഊഷ്മാവിലേക്ക് അയാള്‍ തിരിച്ചിറങ്ങി. തണല്‍ പോലും വരളുന്ന വേനലിലേക്ക് അപ്പോഴും മനസ്സ് തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്നത് അയാള്‍ മാത്രമേ അറിഞ്ഞുള്ളു.</span><br /><span style="font-size:130%;color:#000066;"></span><br /><span style="font-size:130%;color:#000066;">***</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-34324407.post-1160027805981419422006-10-05T09:46:00.000+04:002006-10-07T13:34:47.843+04:00'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'<span style="font-size:130%;"><em>(ജീവിതവുമായി ഇഴയടുപ്പമുള്ള പലതും ഈ ബ്ലോഗില്‍ എഴുതിപ്പോയേക്കും. </em><br /><em>കൂട്ടുകാര്‍ക്കു അനിഷ്ടമായാല്‍ പറയാതിരിക്കരുതെന്നു താല്‍പ്പര്യപ്പെടുന്നു.) </em><br /><br /><span style="color:#000099;">'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'</span><br /><span style="color:#000099;"></span><br /><span style="color:#000099;">'കുക്കുടു മന്ത്രം കുടുകുടുമന്ത്രം,</span><br /><span style="color:#000099;">ചുണ്ണാമ്പു കുടുക്കേല്പിടിച്ചടച്ച മന്ത്രം,</span><br /><span style="color:#000099;">എനിക്കൊന്നു വന്നാല്‍ നിനക്കെന്തു ചേതം?</span><br /><span style="color:#000099;">നിന്റമ്മയ്ക്കില്ല സുഖം'</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇത് അമ്മുമ്മയുടെ പുരാതനമായ മന്ത്രമാണു. പാരമ്പര്യത്തിന്റെ നേരിയ വേര്പടലത്തില് നിന്നാണു അതു പൊട്ടിമുളച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഉറക്കുപാട്ടായും, അമ്മുമ്മയുടെ ചിലതരം പിരിമുറുക്കങ്ങള്‍ക്കുള്ള അതിജീവനമായും ഞാനതിന്റെ ആലാപന വൈവിധ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">വയലിന്റെ മേല്‍പ്പറമ്പില്‍ അവശേഷിച്ച പന്ത്രണ്ട് തെങ്ങുകള്‍. വടക്കും പടിഞ്ഞാറും വരിക്കപ്ലാവുകള്‍. കിഴക്കുവശത്ത് കര്‍പ്പൂരമാവും കൊന്നയും ശീലാന്തിയും. തെക്കുപുറത്ത് അപ്പുപ്പന്റെ ചുടലത്തെങ്ങും സര്‍പ്പക്കാവും. ഇവയ്ക്കു നടുവില്‍ ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ സുഖം. സന്ധ്യ എരിഞ്ഞടങ്ങിയ കറുത്ത ആകാശം. മറവിക്കാരായ ചില കാക്കകളുടെ അവശിഷ്ട പ്രസ്താവനകള്‍ ചിതറിയൊടുങ്ങുന്നു. ഇടികല്ലിലെ മുറുക്കാന്‍ മൂന്നു വിരലുകൊണ്ട് ഒതുക്കിയെടുത്ത് പല്ലൊഴിഞ്ഞ വായിലേക്ക് തിരുകിക്കൊണ്ട് അമ്മുമ്മ പറഞ്ഞു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`പെരുമ്പെലാക്കല് പള്ളിയെടെ പഴമേം ഒരു കഥയാ കുട്ടാ. വെട്ടിക്കാട്ടമ്പലം പോലെ അവിടേം ഈശ്വരസാന്നിദ്ധ്യമൊണ്ട്. രണ്ടായി കാണുന്നതെല്ലാം രണ്ടല്ല മോനേ`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`എന്നാലും സന്ധ്യകഴിഞ്ഞാല്‍ അതിലേ വരാന്‍ എനിക്ക് പേടിയാ. വഴിയെടെ രണ്ടുവശത്തും ശവക്കുഴികളാ. പൊന്തയും പുല്ലാഞ്ഞീം.. പിന്നെ പാമ്പുകളും. എനിക്ക് പേടിയാ..` ഞാന്‍ പറഞ്ഞു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`എന്തിനാടാ കുട്ടാ പേടിക്കുന്നെ? കൂട്ടിനു ഈശ്വരനൊള്ളപ്പോ പേടിയെന്തിനാ..?`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`ആട്ടെ.. ആ കഥയെന്താ? പള്ളിയെടെ..?`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`പണ്ട് മക്കത്തൂന്ന് പൊറപ്പെട്ട ഒരു തങ്ങള്‍ വെശന്ന് ദാഹിച്ച് ഇവടെത്തി പോലും. ചെമ്പുനെറമൊള്ള ഒരു കുതിരപ്പൊറത്താരുന്നു വന്നെ. ഇപ്പോ പള്ളി നില്ക്കുന്ന സ്ഥലത്ത് അന്നൊരു വലിയ വരിക്ക പ്ലാവൊണ്ടാരുന്നു. അതിന്റെ ചോട്ടില്, ആരോ കൊടുത്ത വെള്ളം കുടിച്ച് വിശ്രമിക്കാന്‍ കെടന്നു. അങ്ങോരു പിറ്റേ ദെവസവും എഴുന്നേറ്റില്ല. വഴിപോക്കര്‍ അങ്ങോരെ ശല്യപ്പെടുത്താതെ കുതിരയ്ക്ക് പുല്ലും വെള്ളോം കൊടുത്തു. പിറ്റേ ദെവസം പൊലര്ച്ചെക്ക് നമസ്ക്കാരപ്പായില് അങ്ങേരു മരിച്ചുകെടക്കണതാ നാട്ടാരു കണ്ടെ. കുതിരേ അവിടെങ്ങും കാണാനില്ലാരുന്നു. പകരം, ആ പ്ലാവിന്റെ ചോട്ടില് ഒരു ചന്ദനം മൊളച്ചു വന്നു പോലും. ദെവസോം വളരുന്ന ചന്ദനമാരുന്നെന്നാ ആള്ക്കാര് പറേന്നെ. അതീപ്പിന്നെ... നാടുവാഴീം കാര്ണോമ്മാരും സ്ഥലത്തെ ചെല മുസ്ലീം പ്രമാണിമാരുമായി കൂടിയാലോചിച്ച് ജഢം മറവുചെയ്തു. അവിടെ ഒരു തൈക്കാവ് പണിയാന്‍ അന്നത്തെ രാജാവ് അനുവാദോം കൊടുത്തു. അന്നത്തെ ചെറിയപള്ളി പിന്നെ പെരുമ്പിലാക്കല്‍ പള്ളിയായി മാറി.`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`കഥ രസമൊണ്ട്. പക്ഷേ, ആ ചന്ദനമരം പിന്നെവിടെപ്പോയി? ഇപ്പോ അവിടെ അങ്ങനെയൊന്നുവില്ലല്ലോ.` ഞാന്‍ ചോദിച്ചു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`അതുപിന്നെ കൊല്ലം കൊറേ ആയില്ലേ? കഥയിലെ കാര്യങ്ങളെല്ലാം തെരഞ്ഞുതെരഞ്ഞ് ചോദിക്കരുത്. അതില്‍ യുക്ക്ദിയല്ല, ഭാവനയാ കൂടുതല്‍..`</span><br /><span style="color:#000099;">അമ്മുമ്മ ജാമ്യമെടുത്തു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`സത്യവായാലും അല്ലേലും, കഥ കൊള്ളാം. എന്നാലും ഈ ഇരുട്ടത്ത് ഞാന്‍ ആ വഴി പോണോ..?` </span><br /><span style="color:#000099;">എന്റെ ചങ്കിടിപ്പു എനിക്കല്ലേ അറിയൂ?</span><br /><span style="color:#000099;">`എടാ കുട്ടാ.. നാളെ പൊലര്‍ച്ചക്ക് നാരായണിയെടെ കൂടെ അമ്മച്ചിവീട്ടി പോവാനൊള്ളതാ.രുക്മിണിയെടെ നേര്‍ച്ചകൂടി കൊണ്ടുപോണമെന്ന് അവളു പലവട്ടം പറഞ്ഞതാ. എന്റെ കുട്ടന് പോയിട്ട് അമ്മായീടെ കൈയീന്ന് അതിങ്ങ് വാങ്ങിക്കൊണ്ട് വാ..`</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇരുട്ട് തിങ്ങിയ ഇടവഴിയിലൂടെ ഞാന്‍ പേടിയൊതുക്കി നടന്നു. പള്ളിപ്പറമ്പിന്റെ ഇങ്ങേപ്പുറത്തെത്തിയപ്പോള് പേടി പഴയപടിയായി. ഇരുവശത്തെയും പൊന്തകള്‍ക്കടിയില്‍ എത്രയെത്ര ശവങ്ങളാണ് മറഞ്ഞു കിടക്കുന്നത്? ജീവിച്ച് കൊതിതീരാത്ത എത്രപേരുടെ സ്വപ്നങ്ങളാണു ചിതലരിച്ചു കിടക്കുന്നത്? സ്വര്‍ഗ്ഗം തേടിയ എത്രയെത്ര ഉടലുകളാണ് അസ്ഥിശേഷിപ്പായി അടിഞ്ഞിരിക്കുന്നത്? അവരുടെയൊക്കെ ആത്മാക്കള്‍ അലയാനിറങ്ങുന്ന രാത്രിയാണിത്. `ഏകാന്തതയുടെ അപാരതീരം` എന്ന പാട്ട് ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ കളിക്കുകയാണു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇടവഴിയുടെ എതിര്‍വശത്ത് ഒരു തീനാളം മിന്നിമറഞ്ഞു. എന്റെ ചങ്ക് കൈവെള്ളയിലിരുന്ന് കിടുങ്ങി. വീണ്ടും തീജ്വാല മിന്നിമറഞ്ഞപ്പോള്‍ തലകറങ്ങാന്‍ തുടങ്ങി. കുതിരപ്പുറത്തേറി വരുന്ന പ്രേതാത്മാവിനെ മുന്നില്‍ക്കണ്ട് ഞാന്‍ ഞെട്ടി നിലവിളിച്ചു. കുതിരയുടെ കണ്ണുകള്‍ കനലുകളായി തിളങ്ങുന്നു. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പിന്നിലെ ഇരുട്ടിലേക്ക് തിരിഞ്ഞൊരോട്ടം കൊടുത്തു. എങ്കിലും കുളമ്പൊച്ചയോടെ അത് പിറകെ തന്നെയുണ്ട്. തറയില്‍ നിന്ന് എടുത്തുയര്‍ത്തപ്പെടുന്ന മാതിരി ഒരു വിഭ്രാന്തി. പിന്നെ ഭാരമില്ലാത്ത ഒരു കരിയിലപോലെ ഞാന്‍ താഴേക്ക്. </span><br /><span style="color:#000099;"></span><br /><span style="color:#000099;">രണ്ടു നാള് പനിപിടിച്ച് കിടുങ്ങിക്കിടന്നു. അച്ഛന് പാറമടയില്‍ പോയില്ല. മൂത്തമ്മാവന് പപ്പുക്കണിയാരുടെ കുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ കൊണ്ടുവന്നു. പപ്പടം ചുട്ട് തേങ്ങാപ്പീര പിരട്ടിയതും പൊടിയരിക്കഞ്ഞിയും കുടിച്ച്, കാല്‍മുട്ടിലെ മുറിവില്‍ മരുന്നും വെച്ചുകെട്ടി.. ഒരു ജയിലിലെപ്പ്പ്പോലെ സ്വതന്ത്രനായി! </span><br /><span style="color:#000099;"></span><br /><span style="color:#000099;">`ഈ അമ്മേടെയൊരു കാര്യം... വേണ്ടാത്ത കാര്യങ്ങളൊരോന്നും പറഞ്ഞ് അവനെ പേടിപ്പിച്ചിട്ട്...`അച്ഛന് ശബ്ദമുയര്‍ത്തി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`ഇങ്ങനേക്കെ വരുവെന്ന് ഞാങ്കരുതിയോടാ ശേഖരാ..? ഏതോ ദുഷ്ടാത്മാവ് എന്റെ കുട്ടനെ കണ്ണുവെച്ചിട്ടൊണ്ട്. അതാ ഇങ്ങനെയൊക്കെ..`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`എനിക്ക് ദേഷ്യം വരുന്നൊണ്ട്. മതി ന്യായം പറച്ചില്..` അച്ഛന് ഒടക്കിത്തന്നെയാ.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`അതൊക്കെ വിടളിയാ. അമ്മേടെ കാര്യം ഇതിപ്പോ പുതിയതൊന്നുവല്ലല്ലോ. അതങ്ങനെയൊക്കെ കെടക്കും. ഞാന്‍ ചവറേല്‍ ഒരു യോഗത്തിനു പോയിട്ട് വരുവാരുന്ന്. ഏക്കേജീടെ പ്രസംഗമൊണ്ടാരുന്ന്. കരുനാഗപ്പള്ളീല് നിങ്ങടെ എമ്മെന്റെ യോഗത്തിനും വല്യ ജനക്കൂട്ടവാരുന്ന്. രണ്ട് വാദങ്ങളും കേട്ട് തല പെരുത്തിട്ടാ ഞാന്‍ പോരുന്നെ. മാരായിത്തോടത്തെത്തിയപ്പോ സൈക്കിള്‍ കേടായി. പിന്നിങ്ങോട്ട് നടക്കുവാരുന്ന്. കല്ലുകടവേല് വള്ളം കിട്ടാനും കൊറേ താമസിച്ച്. പള്ളിമുറ്റത്തെത്തിയപ്പൊ ഞാനൊരു ബീഡി കത്തിച്ച്. ആരോ എതിരേ വരുന്നോണ്ടെന്ന് എനിക്ക് തോന്നിയതാ. അത് എവനാന്ന് ഞാനറിഞ്ഞില്ല. എന്തായാലും ഭയങ്കര ധൈര്യശാലിയാ എന്റെ അനന്തരവനെന്ന് ഇപ്പഴാ മനസ്സിലായെ..` മൂത്തമ്മാവന് കുലുങ്ങിച്ചിരിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">ഒരു ബീഡിയുടെ തീപ്പുക എന്നെ ഇത്രയേറെ മണ്ടനാക്കിയതില്‍ നാണം തോന്നി. ബോധംകെട്ട് വീണതും പോരാഞ്ഞ് ജ്വരം പിടികൂടിയതും, അറിഞ്ഞവരൊക്കെ കളിയാക്കിയതും. ശ്ശെ.. .. ഇത്ര ധൈര്യമില്ലാതെപോയല്ലോ..?</span><br /><span style="color:#000099;"></span><br /><span style="color:#000099;">മയക്കത്തില്‍ നിന്നുണരുമ്പോള്‍ ജനലിന്നപ്പുറം രാത്രി ചിരിച്ചു. മുല്ലപ്പൂവിന്റെ മണം. അമ്മുമ്മയുടെ നാമജപം ഹരിനാമകീര്ത്തനത്തിലെത്തിയിട്ടേയുള്ളു. ഇടയ്ക്ക് അത് മുറിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. അമ്മ എന്നെ എറമ്പത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുഞ്ഞി കഴുകിച്ചു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">കുഞ്ഞാത്തന്‍ മന്ത്രവാദി എറമ്പിന്റെ തെക്കേക്കോണില്‍ ഉപവിഷ്ഠനായിട്ടുണ്ട്. ദുരാത്മാക്കളെ ഒഴിപ്പിക്കല്‍, പ്രാക്കുദോഷം തീര്‍ക്കല്‍, കരിങ്കണ്ണിന് മറുമരുന്ന് തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങളുടെ ഒറ്റമൂലി അറിയുന്ന ആശാനാണ് ഇദ്ദേഹം. </span><br /><span style="color:#000099;"></span><br /><span style="color:#000099;">മുന്നില്‍ ചാണകം മെഴുകിയ നിലത്ത് ചേടിമണ്ണുകൊണ്ട് വരച്ച കളത്തിന്റെ നടുവില്‍ ഒരു പഴുത്ത പാക്ക് വെച്ചിരിക്കുന്നു. `ചെമ്പഴുക്കാ വിദ്യയിലൂടെ പ്രശ്നം വെയ്ക്കുന്ന ലോകത്തിലെ ഏക മന്ത്രവാദിയും ഇദ്ദേഹമായിരിക്കണം. അമ്മുമ്മ എന്നെ അയാള്‍ക്കഭിമുഖമായി പിടിച്ചിരുത്തി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`കുഞ്ഞാത്തന്‍ കാര്യവായിട്ടൊന്ന് നോക്കിയേ.. ആരാ എന്റെ കുട്ടന്റെ പൊറകേ കൂടിയേന്ന്...`</span><br /><span style="color:#000099;"></span><br /><span style="color:#000099;">മന്ത്രവാദി കുറെ ഭസ്മമെടുത്ത് എന്റെ നെറ്റിയിലും ശിരസ്സിലും കൈയുഴിഞ്ഞു. കുറെ നേരം കണ്ണടച്ചിരുന്ന് അസ്പഷ്ടമായ ഏതോ മറുഭാഷയില്‍ കുശുകുശുത്തു. പിന്നെ` കണ്ണുതുറന്ന് എന്നെ തുറിച്ചുനോക്കി. ചെമ്പഴുക്കയേക്കാള് ചുവന്ന കണ്ണുകള്‍ ഉരുണ്ടു രണ്ടുമൂന്നുവട്ടം `ഹ്രൂം.. ഹ്രീം` എന്ന് ഒച്ചയെടുത്ത് മുരണ്ടു. കളത്തിലെ ചെമ്പഴുക്കാ രണ്ടു വിരലുകളാള്‍ പമ്പരം പോലെ കറക്കിവിട്ടു. അത് കറങ്ങിത്തിരിഞ്ഞ് മുഖം തെക്കോട്ടായി നിന്നു. അയാളുടെ കണ്ണുകള്‍ തെക്കോട്ട് പാഞ്ഞു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`ഓഹോ.. അതുശെരി.` എന്ന് പിറുപിറുത്തശേഷം, ഭസ്മമെടുത്ത് എന്റെ മുഖത്തേക്ക് പലതവണ ആഞ്ഞെറിഞ്ഞു. രസകരമായ ഏതോ വിനോദത്തില്‍ ഏര്‍പ്പെടുന്ന മാതിരി ഞാന്‍ കണ്ണടച്ചിരുന്നു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`ചില്ലറക്കാരനല്ല. തെക്കേലെ താമസക്കാരനാരുന്ന ഒരു ദേവതേടെ കോപം മാറാതെ കൂടെയൊണ്ട്.`</span><br /><span style="color:#000099;"></span><br /><span style="color:#000099;">`തെക്കേലെ താമസക്കാരോ..?` അമ്മുമ്മ സംശയിച്ചു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`എന്നുവെച്ചാ.. സര്‍പ്പക്കാവിലെ. നാഗരാജാവിന്റെ കോപം തന്നെ. ഈ പറമ്പ് കൈവശമായേപ്പിന്നെ കൊറേ കാടും പടലും വെട്ടിത്തെളിച്ചില്ലേ? അന്ന് ഒരു കരിനാഗം വെട്ടേറ്റു ചത്തിട്ടൊണ്ട്. അതാ ഈ പിന്തലമുറേ പിടികൂടിയിരിക്കുന്ന ശാപം..` </span><br /><span style="color:#000099;">മന്ത്രവാദി മറുവിദ്യകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കറുപ്പുചരട് എന്റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ അച്ഛന്റെ ശബ്ദമുയര്‍ന്നു. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`എന്താ.. അമ്മേ, മന്ത്രവാദിയെടെ വെളയാട്ടം ഈവീട്ടിലും തൊടങ്ങിയോ?`</span><br /><span style="color:#000099;"></span><br /><span style="color:#000099;">പിന്നെ എല്ലാം വളരെ ഇമ്മീഡിയറ്റ് ആക്ഷനായിരുന്നു. തിടുക്കത്തില്‍ എല്ലാമൊതുക്കി കുഞ്ഞാത്തന്‍ സ്ഥലംവിട്ടു. അമ്മുമ്മ വിളറി, മുഖം വീര്‍പ്പിച്ചു നിന്നു. എനിക്ക് ആശ്വാസമായി.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`എത്ര പറഞ്ഞാലും ഈ അമ്മക്ക് മനസ്സിലാവത്തില്ല. ഇത് കൊ കഷ്ടമാ.` അച്ഛന് കിണറ്റുകരയിലേക്ക് പോയി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">അക്ക അടക്കിച്ചിരിച്ചു. അമ്മ ഒന്നും മിണ്ടിയില്ല.</span><br /><span style="color:#000099;"></span><br /><span style="color:#000099;">`നിന്നെ എല്ലാരുംകൂടെ ഖുറാങ്ങുകളിപ്പിക്കുവാടാ. നാണവില്ലല്ലോ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം.. ഇങ്ങനെ തൊട്ടാവാടി ആയാപ്പോര. ഹൊ.. ഒരു വിപ്ലവക്കാരന്.` അക്ക പരിഹാസിച്ചു.</span><br /><span style="color:#000099;"></span><br /><span style="color:#000099;">അക്ക മൂളിപ്പാട്ടുമായി അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പുസ്തകക്കെട്ടെടുത്തു. </span><br /><span style="color:#000099;">`കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാം, </span><br /><span style="color:#000099;">എന്നാലമ്മേവീണക്കമ്പികള് മീട്ടുകയല്ലീ</span><br /><span style="color:#000099;">നവതാരുണ്യം നിന് തിരുവുടലില്‍.`</span><br /><span style="color:#000099;"></span><br /><span style="color:#000099;">"അത് കുറേക്കൂടെ ഈണത്തില്‍ വായിക്ക്? നല്ല കവിതയല്ലിയോ?" അച്ഛന്.</span><br /><span style="color:#000099;"></span><br /><span style="color:#000099;">ഇടവഴിയില്‍ നിന്നു ആരുടെയോ നീട്ടിക്കൂവല്‍.</span><br /><span style="color:#000099;">`ഊൌൌൌയ് ് ് ് ` അച്ഛന് മറുപടിയായി ഒച്ചയിട്ടു.</span><br /><span style="color:#000099;">ആരോ പറമ്പിലേക്കു കയറി. </span><br /><span style="color:#000099;"></span><br /><span style="color:#000099;">`ശേഖരേട്ടാ.. ആ റാന്തലൊന്നെടുത്തേരെ. മന്ത്രവാദിയെ വെഷം തൊട്ടെന്നാ തോന്നുന്നെ.`</span><br /><span style="color:#000099;"></span><br /><span style="color:#000099;">അമ്മുമ്മയുടെ പതിഞ്ഞ ശബ്ദം വിറച്ചു - `ന്റെ ഓച്ചെറ പരദേവരേ?`</span><br /><br />***<br /><br /><strong><span style="color:#990000;">അച്ചാര്‍.</span></strong><br /><span style="color:#990000;"></span><br /><span style="color:#990000;">കുഞ്ഞാത്തന്‍ മന്ത്രവാദി സര്പ്പവിഷമേറ്റിട്ടും മരിക്കുകയുണ്ടായില്ല. ഏറെക്കാലത്തിനു ശേഷം, ഒരു ഇരുണ്ട സന്ധ്യയ്ക്കു, ഇരുവരിപ്പാതകളില് ഒന്നിലൂടെ അദ്ദേഹവും, മറ്റതിലൂടെ കണ്ണൂര്‍ എക്സ്പ്രസ്സും എതിര്‍ദിശയില്‍ വന്നുവത്രേ. ജീവിതത്തോട് ആസക്തിയൊടുങ്ങാത്ത അദ്ദേഹത്തെ കാന്തികശക്തിയാലെന്നപോലെ പിടിച്ചടുപ്പിച്ച്, പിന്നെ തട്ടിയെറിഞ്ഞ് ആ ട്രെയിന്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയെ പരിഹസിച്ച് കൂവിവിളിച്ച് കടന്നുപോയി. നാട്ടാരുടെ പേടി മാറ്റുകയും ഭാവി പ്രവചിക്കുകയും ചെയ്ത കുഞ്ഞാത്തന്‍ മന്ത്രവാദിക്ക് സ്വന്തം ജീവിതാന്ത്യം സങ്കല്പ്പിക്കാന് പോലും കഴിഞ്ഞില്ലല്ലോ എന്നു ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. </span></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com7tag:blogger.com,1999:blog-34324407.post-1159706890520074832006-10-01T16:43:00.000+04:002006-10-01T16:48:10.543+04:00"അഭിനവ രാഷ്ട്രീയം"<div align="justify"><span style="font-size:130%;color:#330033;">ഒക്റ്റോബര്‍ സാമൂഹികമായ തിരിച്ചറിവില്‍ നഷ്ടങ്ങളുടേതാണ്. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ വെറും വ്യാപാര ലേബലുകള്‍ മാത്രമായ, സ്വതന്ത്ര്യത്തിന്റെ ശുദ്ധികള്‍ക്കുമേല്‍ നിരപരാധികളുടെ ചോരവീഴുന്ന, വെറും ആള്‍ക്കൂട്ടങ്ങളായി രാഷ്ട്രീയം ചിതറുന്ന ജനാധിപത്യം. കയ്യൂരും കരിവെള്ളൂരും മൊറാഴയും... എന്തിനേറെ പുന്നപ്ര-വയലാറിന്റെ പോലും രണസ്മൃതികള്‍ പൈങ്കിളിസാഹിത്യമായി ഗ്രൂപ്പുകളിക്കുന്ന ഇക്കാലം... വല്ലാത്തൊരു കെട്ട കാലമാണെന്ന് പറയാതെ പറ്റില്ല. 'അധികാരം മറവിയുടെ ഉത്സവമാണ്' എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുമില്ല. എന്നാല്‍ തെറ്റുകളെ തിരുത്തുന്നതിന് ജനപക്ഷത്ത് നില്‍ക്കേണ്ട അച്ചടി-ഇല്ക്ട്രോണിക് മാധ്യമങ്ങള്‍ പോലും കച്ചവടതന്ത്രത്താല്‍ തനി അവസരവാദവും, സ്കൂപ്പിനായുള്ള തരംതാണ വാര്‍ത്തകള്‍ ചമയ്ക്കലും മാര്‍ഗങ്ങളാക്കിക്കൊണ്ട് തെറ്റിന്റെ വഴികളിലാണ്. അരാഷ്ട്രീയവാദം ഇതിന്നൊരു പരിഹാരമല്ല. തലവേദന മാറ്റാന്‍ ആരും തല വെട്ടിക്കളയാറില്ലല്ലോ! </span></div><div align="justify"><span style="font-size:130%;color:#330033;"></span> </div><div align="justify"><span style="font-size:130%;color:#330033;">ഒക്റ്റോബറിന്റെ മറ്റൊരു നഷ്ടമായ 'വയലാര്‍ രാമവര്‍മ്മ'യുടെ വരികള്‍ മുഴങ്ങുന്നില്ലേ?</span></div><div align="justify"><span style="font-size:130%;color:#330033;"></span> </div><div align="justify"><span style="font-size:130%;color:#663300;">'പ്രവാചകന്മാരേ... പറയൂപ്രഭാതമകലെയാണോ...?</span></div><div align="justify"><span style="font-size:130%;color:#663300;">പ്രപഞ്ച ശില്പികളേ... പറയൂപ്രകശമകലെയാണോ?'</span></div><div align="justify"><span style="font-size:130%;color:#330033;"></span> </div><div align="justify"><span style="font-size:130%;color:#330033;">ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. പരിമിതവിഭവന്മാര് രാഷ്ട്രീയരംഗത്തെ മലിനമാക്കിയതില്‍ ദുഖിതനുമാണ്. ഈ വരികള്‍ എന്റെ 'മനസ്സിന്റെ ചൊറിച്ചിലാ'ണെന്ന് കരുതിയാല്‍ മതി.</span></div><div align="justify"><span style="font-size:130%;color:#330033;"></span> </div><div align="justify"><span style="font-size:130%;color:#cc0000;"><strong>"അഭിനവ രാഷ്ട്രീയം"</strong></span></div><div align="justify"><span style="font-size:130%;color:#330033;"></span> </div><div align="justify"><span style="font-size:130%;color:#330099;">രാഷ്ട്രീയമെന്തെന്ന് ചൊല്ലെന്റെ കൂവേ.. ..</span></div><div align="justify"><span style="font-size:130%;color:#330099;">പോഴത്തമെന്നേ പറയേണ്ടതുള്ളു.</span></div><div align="justify"><span style="font-size:130%;color:#330099;">നാറുന്ന പാഴ്വസ്തു, കീടങ്ങളെല്ലാം </span></div><div align="justify"><span style="font-size:130%;color:#330099;">നാക്കിന്റെ തുമ്പത്ത് നഞ്ചായ് വിളഞ്ഞും</span></div><div align="justify"><span style="font-size:130%;color:#330099;">ഗ്രൂപ്പിന്റെ പേരില്‍ ഗുരുത്വം മറന്നും</span></div><div align="justify"><span style="font-size:130%;color:#330099;">പോക്കെറ്റു നോക്കിപ്പിണക്കം വെടിഞ്ഞും</span></div><div align="justify"><span style="font-size:130%;color:#330099;">നാടിന്റെ മാനങ്ങളെല്ലാം തകര്‍ത്തും</span></div><div align="justify"><span style="font-size:130%;color:#330099;">നാട്ടാരെയൊക്കെപ്പിഴിഞ്ഞും തൊഴിച്ചും</span></div><div align="justify"><span style="font-size:130%;color:#330099;">കത്തുന്ന തീയിലേക്കെണ്ണയിറ്റിച്ചും</span></div><div align="justify"><span style="font-size:130%;color:#330099;">പൊല്ലാപ്പുകാട്ടുന്ന വല്ലാത്ത വര്‍ഗ്ഗം,</span></div><div align="justify"><span style="font-size:130%;color:#330099;">എല്ലൊടിഞ്ഞെല്ലാം ത്യജിച്ചും തപിച്ചും</span></div><div align="justify"><span style="font-size:130%;color:#330099;">വല്ലപാടും നിരങ്ങുന്ന മര്‍ത്ത്യന്റെ</span></div><div align="justify"><span style="font-size:130%;color:#330099;">തോളില്‍ക്കരേറി മിടുക്കുകള്‍ കാട്ടി</span></div><div align="justify"><span style="font-size:130%;color:#330099;">`ഹുര്.. ഹുറേ..` തുള്ളുന്ന ജനകീയന്യായം.</span></div><div align="justify"><span style="font-size:130%;color:#330099;">രാഷ്ട്രീയമെന്നാലിതെന്നേ ധരിപ്പൂ</span></div><div align="justify"><span style="font-size:130%;color:#330099;">വോട്ടറായ് മാത്രം വിലപ്പെട്ട നമ്മള്.</span></div><div align="justify"><span style="font-size:130%;color:#330099;">രാത്രിയില്‍ സൂര്യന് ഉദിക്കാത്തതല്ലോ</span></div><div align="justify"><span style="font-size:130%;color:#330099;">ഭാഗ്യമായ്ത്തീര്‍ന്നു നമുക്കെന്നു ഞായം.</span></div><div align="justify"><span style="font-size:130%;color:#330099;">രാക്ഷസീയത്തിന്റെ `രാ`യിലൊരല്‍പം</span></div><div align="justify"><span style="font-size:130%;color:#330099;">`ഈയം` കലര്‍ത്തിയാലാല്‍ കിട്ടുന്ന മിശ്രിതം</span></div><div align="justify"><span style="font-size:130%;color:#330099;">നന്നായ് പിരട്ടിക്കുലുക്കിക്കലക്കി,</span></div><div align="justify"><span style="font-size:130%;color:#330099;">നന്ദികേടിന്റെയാ ഫ്ലേവറും ചേര്‍ത്ത്,</span></div><div align="justify"><span style="font-size:130%;color:#330099;">നാലഞ്ചു കക്ഷിതന്‍ നാരായവേരും </span></div><div align="justify"><span style="font-size:130%;color:#330099;">അബ്കാരി ലോബിതന്‍ കൈക്കൂലിനോട്ടും</span></div><div align="justify"><span style="font-size:130%;color:#330099;">ആദര്‍ശമഞ്ചാറു കാന്താരി മുളകും</span></div><div align="justify"><span style="font-size:130%;color:#330099;"> നാഴൂരിവെള്ളത്തില്‍ വെച്ചുവറ്റിച്ച്</span></div><div align="justify"><span style="font-size:130%;color:#330099;">നാലൌണ്‍സായിക്കുറുക്കിയിറക്കി,</span></div><div align="justify"><span style="font-size:130%;color:#330099;">ഇന്ദുപ്പുപോലാം കുടുംബമാഹാത്മ്യം,</span></div><div align="justify"><span style="font-size:130%;color:#330099;">ചുക്കോളമൊക്കും മതജാതി വൈരം,</span></div><div align="justify"><span style="font-size:130%;color:#330099;">കല്‍ക്കണ്ടമാകുന്ന കള്ളത്തരങ്ങള്‍ഒ</span></div><div align="justify"><span style="font-size:130%;color:#330099;">ക്കെനുണഞ്ഞു ചെലുത്തിയാല്‍ മാത്രം</span></div><div align="justify"><span style="font-size:130%;color:#330099;">ഇക്കാലഘട്ടത്തിനൊക്കും വിധത്തില്‍ </span></div><div align="justify"><span style="font-size:130%;color:#330099;">രാഷ്ട്രീയമായെന്ന് ചൊല്ലിടാം കൂവേ.. .!"</span></div>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-34324407.post-1159450022565714632006-09-28T17:10:00.000+04:002006-09-28T17:33:12.290+04:00'ആകാശങ്ങളില്‍ സംഭവിക്കുന്നത്'<span style="font-size:130%;color:#330099;"><blockquote><span style="font-size:130%;color:#330099;"></span></blockquote><blockquote><span style="font-size:130%;color:#330099;"></span></blockquote>കൂട്ടുകാരേ,</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഇങ്ങനെയൊരു നീണ്ട കുറിപ്പ് ഉദ്ദ്യേശിച്ചിരുന്നതല്ല. കാര്യമായ ശാപ്പ്പ്പാടിനു മുമ്പ് ചെറിയൊരു കടിയും കുടിയും എന്ന മട്ടില്‍ ഇതിനെ കണക്കാക്കിയാല്‍ മതി.ഇന്നലെ കിട്ടിയ രസകരവും ചിന്തനീയവുമായ ഒരു ചിത്രരൂപത്തിലുള്ള ഇ-മെയിലാണ് ഈ അഭ്യാസത്തിന്റെ അടിത്തറ. ഇങ്ങനെ ചുരുക്കി പറയാം. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">സ്വര്‍ഗ്ഗം ലക്ഷ്യമാക്കി അത്യുന്നതങ്ങളിലൂടെ പറക്കുന്ന ചെറിയ ഒരു വിമാനം കാണുന്നില്ലേ? അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ജംബോ ജെറ്റാണ് ആ സാധനം. </span><br /></span><span style="font-size:130%;color:#330099;">യാത്രക്കാര്‍ ആരെല്ലമാണ്? </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ബില്‍ ഗേറ്റ്സ്? </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഇല്ലല്ലോ.</span><br /><br /><span style="font-size:130%;color:#330099;">കോണ്ടലിസ റൈറ്റ്, സോറി റോങ്ങ്! </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഇല്ലില്ല. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">മൈക്കേല്‍ ജാക്സണ്. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഓ.. ഇല്ലപ്പനേ! </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">പിന്നെ ആരൊക്കെയാണ് അതിലുള്ള ഭാഗ്യശാലികള്‍?</span><br /><br /><span style="font-size:130%;color:#330099;">ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ, പയ്യന്റെ ഫേസ്റ്റ് ലേഡി ഹിലാരി ക്ലിന്റണ്, നമ്മുടെ സമര്‍ത്ഥനും ദയാപരനുമായ പ്രസിഡന്റ് ജോര്‍ജ് ബുഷ്, വിശാലഹൃദയത്തിനുടമയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പ, പിന്നെയൊരു കൊച്ചു സ്കൂള്‍ക്കുട്ടിയും. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">അടുത്ത നൂറ്റാണ്ടില്‍ ലോകത്തു സംഭവിക്കാന്‍ പോകുന്ന 'എംഡന്' ബഹിരാകാശവല്ക്കരണം, ഉടുതുണിക്ക് മറുതുണിയില്ലാത്തവരെ ഡയറ്റിംഗ് പഠിപ്പിക്കല്‍, ചന്ദ്രന് മുതല്‍ ചൊവ്വ വരെ 'എക്സ്പ്രസ്സ് സ്കൈവേ' നിര്‍മ്മാണം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളില്‍ ഹാന്‍സം പ്ലേബോയ് ഫാന്റം പ്രസിഡന്റ് കത്തിക്കയറുന്നു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">ഈയവസരത്തില്‍ കണ്ട്രോള് റൂമില്‍ നിന്ന് കാപ്റ്റന്‍ അറിയിക്കുന്നു.</span><br /><br /><span style="font-size:130%;color:#330099;">'മിസ്റ്റര്‍ പ്രസിഡന്റ്... വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏതു നിമിഷവും തകരാം! താങ്കള്‍ക്ക് എന്തെങ്കിലും പ്രതിവിധി നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?'</span><br /><br /><span style="font-size:130%;color:#330099;">''ഓ.. ഡേര്‍ട്ടി... ബ്ലഡി... ഫ---ങ്ങ്.. ഫെല്ലോ! എനിക്കു തലയൂരാന്‍ എന്തെങ്കിലും വഴിയുണ്ടോന്ന് നീ പറയെടാ സദ്ദാമേ!' </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">പ്രസിഡന്റ് വെരണ്ടില്ലെന്നേ! അപാര ധൈര്യശാലിയല്ലേ കക്ഷി! </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ഒരേയൊരു വഴിയേ ഉള്ളു....' എന്നു പറഞ്ഞ് കേപ്റ്റന് വാതില്‍ തുറന്ന് പുറത്തേക്കു ചാടി വീരമൃത്യു വരിച്ചു.</span><br /><br /><span style="font-size:130%;color:#330099;">ഇനിയിപ്പോ എന്താ സംഭവിക്കുക?.</span><br /><br /><span style="font-size:130%;color:#330099;">അതാ വരുന്നു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ സാക്ഷാല്‍ ശ്രീമാന്‍ റൊണാള്‍ഡോ...! സിസ്സര്‍കട്ട് മോഡലില്‍ എന്തെങ്കിലും ഐഡിയ...?</span><br /><br /><span style="font-size:130%;color:#330099;">'ഞാന്‍ ഫുട്ബോള്‍ ലോകത്തിന്റെ മാന്ത്രിക സാന്നിധ്യമാണ്. ആരാധകരുടെ വിലാപം ഞാന്‍ ഇപ്പോഴേ കേള്‍ക്കുന്നു. എനിക്ക് മരിക്കാന്‍ പറ്റില്ലാ.' </span><br /><span style="font-size:130%;color:#330099;">ഒരു പാരച്യൂട്ട് കൈക്കലാക്കി അയാള്‍ ഓഫ് സൈഡിലേക്കു ചാടി. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'സ്വീറ്റ് ഓള്‍ഡ് ലേഡി' ഹിലാരി ക്ലിന്റണ് അന്നനടയില്‍ പ്രതികരിച്ചു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ഞാനോ...? മുന്‍ പ്രസിഡന്റിന്റെ ഭാര്യയാണെന്നു മാത്രമല്ല, ഭാവി അമേരിക്കയുടെ പ്രസിഡന്റുമാണ് ...! ഞാന്‍ മരിച്ചാല്‍ ലോകം തല കീഴ്മേല്‍ മറിയും. തീര്‍ച്ച!' </span><br /><span style="font-size:130%;color:#330099;">ആ മാന്യവനിതയും ഒരു പാരച്യൂട്ട് കൈക്കലാക്കി, സെറീന വില്യംസ് സ്മാഷ് ചെയ്യാന്‍ ചാടുന്നതു പോലെ മുങ്ങിക്കളഞ്ഞു. </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">അതാ വരുന്നു മൂന്നാം യാത്രികന്! </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">അല്ലാ... യാരിതു...? രായമാണിക്ക്യവാണോടേയ്യ്യ്..!' </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ആണുങ്ങളായിട്ടൊള്ള പലേവരും എന്തരെല്ലാം കയ്യാങ്കളികളും കളിച്ച് കെട്ടിപ്പൊക്കിയ സാമ്രാജ്യവാണെടേയ്... ഈ അമേരിക്കാവ്. അതിനെ പൊളിക്കാനെക്കൊണ്ട് യാരോ പ്ലാന്‍ ചെയ്ത നാടകമെടേയ്... ഇത്. എന്തരവമ്മാര് ഭീകരമ്മാരു വിജാരിച്ചാലും നമ്മളെ പൊളിക്കാനെക്കൊണ്ട് പട്ടുവോടേ അപ്പീ? ഈ ഞാന്‍, അമേരിക്കായുടെ ഹിസ്റ്ററീലെ ചരിത്രവല്ലിയോടേ ചരിത്രം! ഏറ്റോം സുമുഖസുന്ദരനും മിടുക്കനുമായിട്ടൊള്ള പ്രസിഡന്റായ ഞാന്‍ ചാവാനോടേയ് ..! വേറെ പണിനോക്കിന് അപ്പികളേ..!'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;"> അതിയാനും അടുത്ത പാരച്യൂട്ടെടുത്ത് രച്ചപ്പെട്ടാച്ച്..!</span><br /><br /><span style="font-size:130%;color:#330099;">'ഈശോമിശിഹായ്ക്ക് സ്തുതിയായിയിരിക്കട്ടെ.'</span><br /><span style="font-size:130%;color:#330099;"> </span><br /><span style="font-size:130%;color:#330099;">'ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ...</span> '<br /><br /><span style="font-size:130%;color:#330099;">'വന്ദ്യപിതാവ്, നാലാം യാത്രക്കാരന്, അഞ്ചാമനെ നോക്കി.</span><br /><br /><span style="font-size:130%;color:#330099;">ഒരു പാവം സ്കൂള്‍ക്കുട്ടി. </span><br /><span style="font-size:130%;color:#330099;">കഷ്ടം! ഇവന്റെ ജീവന് എങ്ങനെ രക്ഷിക്കും എന്ന് വിശുദ്ധപിതാവ് ചിന്താകുലനാായി. </span><br /><span style="font-size:130%;color:#330099;">ആകെ അവശേഷിക്കുന്ന ഒരേയൊരു പാരച്യൂട്ട് താനെടുത്താല് ഈ കിളുന്നു ജീവന് അതിന്റെ യാത്ര നിമിഷങ്ങല്ക്കുള്ളില് അവസാനിപ്പിക്കേണ്ടിവരും. അത് ദൈവത്തിന്റെ മാര്‍ഗ്ഗമല്ല. </span><br /><span style="font-size:130%;color:#330099;">അദ്ദേഹം ഒരു ചെരു പുഞ്ചിരിയോടെ കുട്ടിയോട് പറഞ്ഞു.</span><br /><br /><span style="font-size:130%;color:#330099;">'ഞാന്‍ ജീവിതത്തിന്റെ എത്രയോ ഋതുഭേദങ്ങള്‍ കണ്ടവനാണ്? ഇനി കര്‍ത്താവിന്റെ തീരുമാനം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ. കുഞ്ഞേ... വേഗം നീ.. അവശേഷിക്കുന്ന ഒരേയൊരു പാരച്യൂട്ടെടുത്ത് രക്ഷപ്പെട്ടോളൂ.'</span><br /><br /><span style="font-size:130%;color:#330099;">കുഞ്ഞന്‍ .. പാവം സ്കൂള്‍ക്കുട്ടി പൊട്ടിച്ചിരിച്ചു.</span><br /><br /><span style="font-size:130%;color:#330099;">'പിതാവേ... നമുക്കു രണ്ടാള്‍ക്കും രക്ഷപ്പെടാന്‍ രണ്ടു പാരച്യൂട്ടുകള്‍ ഇനിയും ബാക്കിയുണ്ട്...'</span><br /><br /><span style="font-size:130%;color:#330099;">വിശുദ്ധപിതാവ് അല്‍ഭുതം കൂറി...! </span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ആ ബുദ്ധിമാനായ പ്രസിഡന്റ് എന്റെ സ്കൂള്ബാഗുമെടുത്തിട്ടാ ഡൈവ് ചെയ്തെ...'</span><br /><span style="font-size:130%;color:#330099;"></span><br /><span style="font-size:130%;color:#330099;">'ദൈവമേ, നീ ചെയ്യേണ്ടത് ചെയ്തല്ലോ!' അദ്ദേഹം കുരിശു വരച്ചു. </span><br /><span style="font-size:130%;"></span><br /><span style="font-size:130%;">*** </span><br /><span style="font-size:130%;">(ഈ ക്ഷിപ്രരചന നിങ്ങള്‍ എങ്ങനെ വായിച്ചു? തോന്നിയത് തുറന്നു പറയുക.)</span><br /><span style="font-size:130%;"></span><br /><span style="font-size:130%;color:#660000;"><strong>അച്ചാര്‍:</strong></span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#663300;">ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ ജോര്‍ജ് ബുഷിനെ കണ്ടുമുട്ടിയാല്‍?</span><br /><span style="font-size:130%;color:#663300;"></span><br /><span style="font-size:130%;color:#663300;">സുരേഷ്ഗോപി മോഡലില്‍:</span><br /><span style="font-size:130%;color:#663300;"></span><br /><span style="font-size:130%;color:#663300;">'ഗെറ്റ് ലോസ്റ്റ്.. യൂ... ഫ...ഇങ്ങ് ഗായ്. യൂ ആര് ദ ലോവെസ്റ്റ് പ്രൊഫെഷണല്‍ ഇഡിയറ്റ് ഏന്റ് ദ ഹൈയെസ്റ്റ് ഫൂളിഷ് പ്രസിഡന്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. ഐയാം ഷെയിംഫുള്‍ ദാറ്റ് ഇന്‍ യൂ ആര് യൂസിംഗ് ഏ ഫാദര്‍ ഡസിഗ്നേഷന്‍ വിത് യുവര്‍ നേം. റിമൂവ് ദാറ്റ് ജോര്‍ജ്. ബ്ലഡി ഷിറ്റ്...'.</span><br /><span style="font-size:130%;color:#663300;"></span><br /><span style="font-size:130%;color:#663300;">***</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com9tag:blogger.com,1999:blog-34324407.post-1159157947852304162006-09-25T08:10:00.000+04:002006-09-25T08:19:07.876+04:00'മൈനാഗന്‍' അല്ലെങ്കില്‍ 'ഒരു തലപ്പേരിന്റെ ഉല്‍ഭവം'<span style="font-size:130%;color:#660000;">കുറേ മാസങ്ങളായി അദ്ദേഹം വളരെ തിരക്കിലായതിന്റെയും, മിണ്ടാട്ടം പോലും കുറഞ്ഞുവന്നതിന്റെയും അടിസ്ഥാനത്തില്‍ കാരണം കാണിക്കല്‍ നോട്ടീസുമായി പോയതായിരുന്നു ഞാന്‍.</span><br /><span style="font-size:130%;color:#660000;">'എന്താ സുഹൃത്തേ, ഈയിടെയായി തീരെ കിട്ടുന്നില്ലല്ലോ. ഗൗരവമുള്ള വല്ല സോദ്ദേശ്യ സാഹിത്യത്തിന്റെയും രചനയിലാണോ?' തുടങ്ങിയ എന്റെ കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍, അതിയാന് പറഞ്ഞാണു ബ്ലോഗിങ്ങിനെപ്പറ്റി അറിയുന്നതു തന്നെ. എങ്കിലും ഇന്റര്‍നെറ്റിന്റെ പരിമിത പരിധിയിലേയ്ക്കു എത്തിചേരാന്‍ കഴിവുള്ളവനായി മാറാന്‍ ഞാന്‍ പിന്നെയും ആറു മാസക്കാലമെടുത്തു. ശ്രീനിവാസന്റെ ദാസനും മോഹന്‍ലാലിന്റെ വിജയനും മാത്രമല്ല എല്ലാവര്ക്കും അവരവരുടേതായ ചില സമയങ്ങള്‍ ഉണ്ടല്ലോ! </span><br /><span style="font-size:130%;color:#660000;">ഇതിനിടയില്‍ പത്രത്തിലൂടെ ഒരു ഇ-വിദ്വാന് പ്രസ്തുത വിദ്യയുടെ പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യകാരണങ്ങള്‍ വിശദീകരിച്ചതില്‍ സംശയങ്ങള്‍ നിലനില്‍ക്കെ കണ്ടുപിടിച്ചിട്ടുതന്നെ കാര്യം എന്ന മട്ടില്‍ സേര്‍ച്ച് ലൈറ്റുമായി സര്ഫിങ്ങിനിറങ്ങി.ചില ചില ഗൂഗിള്‍ ഇടവഴികളിലും കേരളാ ബ്ലോഗുകളുടെ മുക്കവല നാല്ക്കവലകളിലും കൗതുകകരമായ ചുവരെഴുത്തുകളും പോസ്റ്ററുകളും ആത്മകഥനങ്ങളും ചില കുഞ്ഞുരാമന്മാരുടെ പൊടിക്കൈകളുമൊക്കെ കണ്ടുകണ്ടു സ്വയം മറന്നു പോയതിനാല്‍ നേരം വൈകിയതും രാത്രി കരിമ്പടം ചൂടിയതതും അറിഞ്ഞതേയില്ല. </span><br /><span style="font-size:130%;color:#660000;">വഴിപ്ക്കരൊക്കെ മാറിയും തിരിഞ്ഞും പദ്യരൂപത്തില്‍ ചോദിക്കാന്‍ തുടങ്ങിയപ്പോല്‍ ഈയുള്ളവന്, കുഞ്ഞന്‍, വിയര്‍ത്തുകുളിച്ചു.</span><br /><span style="font-size:130%;color:#660000;"> </span><br /><span style="font-size:130%;color:#660000;">'കുഞ്ഞാ... കുഞ്ഞാ എവിടെപ്പോയി?</span><br /><span style="font-size:130%;color:#660000;">കൂനങ്കുളങ്ങരെ വെബിനു പോയി.</span><br /><span style="font-size:130%;color:#660000;">ഗൂഗിള്‍ കണ്ടാല്‍ പേടിക്കില്ലേ?</span><br /><span style="font-size:130%;color:#660000;">കുഞ്ഞനിതെത്ര കണ്ടേക്കുന്നു? </span><br /><span style="font-size:130%;color:#660000;">വെബ് കിടച്ചാല്‍ എന്തു ചെയ്യും? </span><br /><span style="font-size:130%;color:#660000;">ബ്ലൊഗെടുത്തൊരു വീശു കൊടുക്കും.</span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">അവരുടെ ബാലൈ മോഡല്‍ ചര്‍ച്ചയ്ക്കിടയില്‍, 'വീട്ടുപേരെന്ത്? തലപ്പെരെന്ത്? തുടങ്ങിയ ചോദ്യങ്ങളുണ്ടായപ്പോല് സെക്കന്റ് ഷോ കഴിഞ്ഞ് സൈക്കിളില്‍ ലോഡുകയറി വന്നവനെ പോലീസ് പിടികൂടിയ പരുവത്തില്‍ ഞാന്‍ ആകെ പരുങ്ങി നില്‍പ്പായി. അങ്ങനെയുള്ള തത്രപ്പാടിനിടയില്‍ വായില്‍ തോന്നിയ ഒരു പേരു ഏണും കോണുമില്ലാതെ 'മൈനാഗന്‍' എന്ന് അലക്കിക്കൊടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടു. കുഞ്ഞന്‍ ലോ പ്രൊഫയിലിലുള്ള വെറും വിഡ്ഡി കൂശ്മാണ്ഡമല്ലെന്നും, ഏതോ മുടിഞ്ഞ വലിയ തറവാട്ടിലേതാണെന്നും ചിലര്‍ക്ക് കണ്‍ഫ്യൂഷനുണ്ടായി. 'കുഞ്ഞനെ കണ്ടാലറിയാം കൂരയിലെ പഞ്ഞം' എന്ന പുതുചൊല്ല് ഇങ്ങനെയാണുണ്ടായത്. ചുരുക്കതില് അവരെന്നെ തപ്പിപ്പിടിച്ച് തിരികെ വീട്ടിലെത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ! </span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">'ഒരു പേരിലെന്തിരിക്കുന്നു?' എന്നൊക്കെ ' കുന്തം കുലുക്കി'കള്‍ക്കു ചോദിക്കാമെങ്കിലും, പേരിലല്ലേ വല്ലതും ഇരിപ്പുള്ളു, തലയ്ക്കുള്ളില്‍ അത്രയ്ക്കൊന്നും ഇരിപ്പില്ലല്ലോ എന്ന് ബോധ്യമുള്ളതിനാല്‍ വായില്‍ തോന്നിയ വെറുമൊരു പേരിനു ഇനി ന്യായീകരണം കണ്ടെത്തുകയാണു പ്രധാന കര്‍ത്തവ്യം. </span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">പുരാണം, ഇതിഹാസം, ചരിത്രം. സംസ്കാരം, ഭാഷ, സാഹിത്യം, സിനിമ, മിമിക്രി, സിനിമാറ്റിക് ഉഡാന്‍സ്, തുടങ്ങിയ സര്ഗ്ഗക്രിയാതലങ്ങളിലൊക്കെയിട്ട് ഉരുട്ടിപ്പിരട്ടി ഒരു ഗവേഷണ പ്രബന്ധം തന്നെ അതിന്നായി തയ്യാറാക്കണം. ഒരു ശ്രമം നടത്തിനോക്കാം. കൂട്ടര് കൈകോര്‍ത്ത് സഹായിച്ചാല്‍ ഇക്കാര്യം നടന്നേക്കും. പുരാണേതിഹാസങ്ങളിലുള്ള കണ്ടെത്തല്‍ ഇപ്രകാരം അവതരിപ്പിക്കാം. അപ്പോള്‍ സ്വാഭാവികമായും ഒരു തരം 'ടെലിഭാഷന്' പിടിപെട്ട പെങ്കുളന്തൈകളെപ്പോലെ സംഭാഷണിച്ചു പോകാതിരിക്കാന്‍ സൂക്ഷിക്കണം.</span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">വാല്മീകിയെന്ന സന്യാസിക്ക് 'മാനിഷാദ' ശാപശകാരമായി തോന്നിയതിനു ശേഷം മഹാനായ ഒരു രാജാവിന്റെ കഥ പറഞ്ഞ കാവ്യത്തില്‍ 'മൈനാകം'എന്ന പദം ഉപയോഗിച്ചിരിക്കുന്നു. അതൊരു പര്‍വതമാണു. അമ്പമ്പട രാവണന് പുഷ്പക എയര്വേയ്സില് വന്നു കിഡ്നാപ് ചെയ്തു കൊണ്ടുപോയ പാവം സീതയെത്തേടി വാനരജനതയുടെ അധിവാസഭൂമിയിലെത്തി, അവരുടെ ഗോത്രനേതാക്കളെ തമ്മിലടിപ്പിച്ച്, ഒരാളെ തുലച്ച് രണ്ടാമനെ സേനാധിപനാക്കിയ രാജകുമാരന് സേതുബധിക്കാനെത്തിയപ്പോള് സംഘത്തിലെ അസാധാരണനും അതിശക്തനുമായി മെഗാസ്റ്റാര്‍ പദവി കൈവരിച്ചയാളാണു ഭഗവാന് ഹനുമാന്. അതിയാനു ലോങ്ങ് ജമ്പില്‍ അത്ര പരിചയം കുറവായിരുന്നതിനാല്‍ ഒറ്റ ചാട്ടത്തിനു അക്കരെയുള്ള ലങ്കയിലെത്താന്‍ ബുദ്ധിമുട്ടാകുമെന്ന തോന്നലുണ്ടായി. എന്നാല്‍പ്പിന്നെ ഭഗവല്‍പാദങ്ങള്‍ തന്റെ ഉച്ചിയില്‍ അല്‍പ്പനേരം ഒന്നിളവേറ്റു കൊള്ളട്ടെ എന്ന നേര്ബുദ്ധിയാല് സമുദ്രാന്തര്‍ഭാഗത്തുനിന്ന് മൈനാകം ഉയര്‍ന്നു വന്നതായും ഹനുമാനെ താല്‍ക്കാലികമായി സേവ് ചെയ്ത് ഫോര്വേഡാക്കിയിട്ട് മുങ്ങിത്താണതായും പറയപ്പെടുന്നു. </span><br /><span style="font-size:130%;color:#660000;">(ബിച്ചു തിരുമല ഈ സംഭവത്തിനു സാക്ഷിയാണെന്നു ചരിത്രരേഖകളിലൂടെ ഈ കോടതിക്ക് നിസ്സംശയം പറയാന്‍ കഴിയും. ആ ഓര്‍മയില്‍ നിന്നാവണമല്ലോ അദ്ദേഹം 'മൈനാകം കടലില്‍ നിന്നുയരുന്നുവോ?' എന്ന പാട്ടെഴുതിയത്.</span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">ഈ മൈനാകം ഉള്‍പ്പെടെയുള്ള പര്‍വ്വതങ്ങള്‍ക്കെല്ലാം പണ്ട് ചിറകുകള് ഉണ്ടായിരുന്നതായും, അവ അവരവരുടെ ഇഷ്ടപ്രകാരം എയര്‍ ഇന്ത്യയെപ്പോലെ സമയവും കാലവും തെറ്റി സര്‍വീസ് നടത്തിയിരുന്നതായും അനുമാനിക്കാം. അങ്ങനെ ലിബറലായി ചിന്തിച്ചിരുന്ന കാലത്ത് തോന്നുന്നതെന്തും ചെയ്ത് ഒരു മാതിരി ടീനേജ് വിജ്ഞാനീയത്തിലൂടെ വളര്‍ന്ന അഹങ്കാരികളും അധികപ്രസംഗികളുമായി കാലം കഴിച്ചിരുന്ന ഇവര്‍ ഒരിക്കല്‍ സാക്ഷാല്‍ ദേവേന്ദ്രന്റെ സ്വേച്ഛാധിപത്യത്തിനെതിരേ നമ്മുടെ കലാലയ വിദ്യാര്‍ത്ഥികളുടെ സ്റ്റൈലില്‍ കലുഷിതമായ കലാപം നയിച്ചതില്‍, പാരപണിയുടെ ഉസ്താദായ അങ്ങോര് ഇവറ്റകളുടെയൊക്കെ ചിറകുകള് മുറിച്ചെറിഞ്ഞ് നല്ലനടപ്പിനു ശിക്ഷിച്ചുവത്രേ. </span><br /><span style="font-size:130%;color:#660000;"></span><br /><span style="color:#660000;"><span style="font-size:130%;">കൂട്ടത്തില്‍ നിന്ന് ഒറ്റച്ചിറകുമായി ഭൂമിയിലേക്ക് രക്ഷപ്പെട്ട മൈനാകം ബാലന്‍സ് തെറ്റി വീണത് തെക്കന്‍ കേരളത്തിലെ കീര്‍ത്തികേട്ട ശുദ്ധജലതടാകത്തിനു പരിസരത്തുള്ള ഒരു ഗ്രാമത്തിലായിരുന്നതായി അവിടങ്ങളില്‍ ഐതിഹ്യവുമുണ്ട്. കാലക്രമത്തില്‍ മനുഷ്യനെ വാര്‍ദ്ധക്യം പരുവപ്പെടുത്തുന്നതുപോലെയോ, വിപളവത്തെ ജനാധിപത്യം പട്ടുസാരി ഉടുപ്പിക്കുന്നതു പോലെയോ എന്ന മട്ടില്‍ പറഞ്ഞാല്‍, ഉരഞ്ഞുരഞ്ഞു മൈനാകത്തിലെ 'ക' 'ഗ'യായി മാറി. മൈനാകം മൈനാഗമായി എന്നര്ധം. വിശ്രമിച്ചു കഴിഞ്ഞു പര്‍വതം വീണ്ടും പറന്നുപോയെങ്കിലും ആ ഗ്രാമത്തിന്റെ പേരു 'മൈനാഗപ്പള്ളി' എന്നായി മാറി. ആ നാട്ടുകാരനായതിനാല്‍ ഈ പേരുപയോഗിക്കുന്നതിനു വിലക്കുണ്ടാവില്ല എന്ന വിശ്വാസത്തില്‍ തുടങ്ങുന്നു. </span><span style="font-size:130%;">ഇപ്പോള്‍ത്തന്നെ ഞാന്‍ കണ്ടെത്തിയ പേരിനു ആവശ്യത്തിലധികം ന്യായീകരണമായിട്ടുണ്ട്. അല്ലേ? </span></span><br /><span style="font-size:130%;color:#660000;"></span><br /><span style="font-size:130%;color:#660000;">അതുകൊണ്ട് പ്രിയ വായനക്കാരേ, എല്ലാവരും അല്പം തല ചായ്ചോളൂ. അപ്പോള്‍ തലയണയുടെ ആവശ്യകത ഒരു പ്രശ്നമാണെന്നറിയുന്നു. ബോറടിച്ചെങ്കില്‍ തല്ക്കാലം നമുക്ക് തലയണയെപ്പറ്റി ഒരു മിനിക്കഥ ചമച്ചാലോ? നോക്കാം.</span><br /><span style="font-size:130%;"></span><br /><span style="font-size:130%;color:#cc0000;"><strong>'തലയണതന്ത്രം'</strong></span><br /><span style="font-size:130%;"></span><br /><span style="font-size:130%;"><span style="color:#330099;">'നിന്റെ ചിരി ക്രൂരമാണു' തലയണ പരാതി പറഞ്ഞു.</span></span><br /><span style="font-size:130%;"><span style="color:#330099;">'പൊള്ളയായ നിന്റെ തലഭാരം താങ്ങാന്‍ ഇനി ഞാനില്ല. നാറുന്ന നിന്റെ വായും ഈളുവായും, പെണ്ണിനെ സന്തോഷിപ്പിക്കാന്‍ വെറുതെ പറയുന്ന പുന്നാരവാക്കുകളിലെ അസഭ്യവും. ഛെ.. ഛെ...! ഓര്‍ക്കുമ്പോള്‍ത്തന്നെ ഓക്കാനം വരുന്നു. വേണ്ടാ. ഇനി വയ്യ. വേറെ ആളെ നോക്കിക്കോ.</span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">''പെണങ്ങാതെ തലയണേ, നമുക്ക് ചര്‍ച്ച ചെയ്ത് പരിഹരിക്കാം. തല ഊറിച്ചിരിച്ചു. </span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">'എന്തോന്ന് ചര്‍ച്ച? രൂക്ഷമായ വംശീയകലാപത്തിനു ശേഷം എതിരാളികള്‍ ചെയ്യാറുള്ളതു പോലെ ആയുധം പിന്നിലൊളിപ്പിച്ച് പുഞ്ചിരിക്കുന്നതല്ലേ നീ അര്‍ത്ഥമാക്കുന്ന ചര്‍ച്ച? അതില്‍ എനിക്കു വിശ്വാസമില്ല.' തലയണ വിയോജിച്ചു. </span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">'ഏയ്... നമ്മള് ഏകോദര സഹോദരങ്ങളല്ലേ?' തലയ്ക്കു നയതന്ത്രം തോന്നി. </span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">'എങ്ങനെ ശരിയാവും? ഞാന്‍ ഉള്ളില്‍ നിറയെ ബുദ്ധിയും സൗമ്യതയുമുള്ളവന്. നീയോ? കണ്ട പൈങ്കിളി പ്രസ്താവനകളുമായി പത്രമോഫീസുകള് തെണ്ടി, പാന്‍പരാഗും പട്ടച്ചാരായവും സേവിച്ച്, അഴിമതിയുടെ അവസരസേവകനായി ഞെളിയുന്ന, സദാചാരം തീരെയില്ലാത്ത രാഷ്ട്രീയക്കാരന്..' തലയണയ്ക്കു പ്രതിതന്ത്രമാണ് തോന്നിയത്.</span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;"> 'നിന്നെ സൃഷടിച്ചതുതന്നെ എന്റെ രാഷ്ട്രീയത്തില്‍ നിന്നാണു.അറിയാമോ തലയണേ? തലയുടെ ഗീര്വാണതന്ത്രം.</span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">'അതെങ്ങനെ ശരിയാവും? ജനിതകശാസ്ത്രമനുസരിച്ചും ചരിത്രപരമായും നോക്കിയാല്‍ എന്റെയത്ര പുരാതനമായ ഒരു രഹസ്യം സൂക്ഷിപ്പുകാരന് വേറെയുണ്ടാവില്ല. മാത്രവുമല്ല ഞാന്‍... ...' </span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">തലയണയുടെ വാദം നീളാന്‍ തലയുണ്ടോ അനുവദിക്കുന്നു!</span></span><br /><span style="font-size:130%;"><span style="color:#330099;">'വിഡ്ഡിയായ തലയണേ, പ്രകടനപത്രികയില്‍ നിന്നാണു നിന്റെ പുറവടിവ് ഞാനുണ്ടാക്കിയത്. കൊടികളുടെ വിവിധ നിറങ്ങള്‍ നിന്റെ മനോഹാരിത വര്‍ധിപ്പിച്ചു. വര്‍ഗീയത, ജാതീയത, അസഹിഷ്ണുത, അധികാരഭ്രമം, പണക്കൊതി എന്നിവയൊക്കെ സമം ചേര്‍ത്ത് ഞാന്‍ നിന്റെ വയര്‍ നിറച്ചു. ഒപ്പം, അരക്കഴഞ്ചു വീതം വക്രബുദ്ധി, വാചാടോപം, നാലുകാലില്‍ വീഴാനുള്ള വിദ്യ, സ്വന്തം നാവിനെ വിഴുങ്ങാനുള്ള മിടുക്ക് ഇതൊക്കെ ചേര്‍ന്നതാണു നിന്റെ...' </span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">തലയലണയ്ക്ക് ക്ഷമകെട്ടു. </span></span><br /><span style="font-size:130%;"><span style="color:#330099;">'ഓ... നിറുത്തൂ നിന്റെ ഗിരിപ്രഭാഷണം! നിന്റെ കുബുദ്ധിയെക്കാള് എനിക്കിഷ്ടം നിന്റെ പെണ്ണിന്റെ നേര്ബുദ്ധിയാ. ഞാന്‍ എന്റെ പരാതികല്‍ അവളോട് പറഞ്ഞോളാം. ഒറ്റയ്ക്കുള്ള രാത്രികളില്‍ അവള്‍ക്കു എന്നെ ഒളിക്കാനാവാത്ത ചില രഹസ്യങ്ങളുള്ള സ്ഥിതിയ്ക്ക് ഞങ്ങള്‍ ഒരു കുറുമുന്നണിയുണ്ടാക്കിയാല്‍ നീ തുലഞ്ഞതു തന്നെ.' </span></span><br /><span style="font-size:130%;"><span style="color:#330099;">ഇത്രയും പറഞ്ഞ് തലയണ പൊട്ടിച്ചിരിച്ചു.</span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;"> മെഗാസീരിയലിന്റെയും പരദൂഷണത്തിന്റെയും ബാക്കികിടക്കുന്ന അടുക്കളപ്പണിയുടെയും ചെറിയൊരു 'ബ്രേക്ക് വേള'യില്‍ ഓടിയെത്തിയ പെണ്ണാവട്ടെ തലയണയെ ചെവിയ്ക്കു പിടിച്ച് കണവന്റെ തലയ്ക്കുമീതെ ഉയര്‍ത്തി ആഞ്ഞൊരടി കൊടുത്തു.</span></span><br /><span style="font-size:130%;"><span style="color:#330099;"></span></span><br /><span style="font-size:130%;"><span style="color:#330099;">അതില്പ്പിന്നെയാവണം, വില്ലന്മാരായ പല സങ്കുചിത രാഷ്ട്രീയ നേതാക്കളും ഭാര്യാദാസന്മാരായോ ചിലപ്പോള്‍ നപുംസകങ്ങളായോ മാറിപ്പോയതെന്ന് നാട്ടുകാര്‍ പറയുന്നു. </span></span><br /><span style="font-size:130%;"><span style="color:#330099;">"'</span></span><br /><span style="font-size:130%;"></span><br /><span style="font-size:130%;">മൈനാഗന്‍ ഇതൊന്നും അത്ര വിശ്വസിച്ചിട്ടില്ല. കേട്ടോ?</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com15tag:blogger.com,1999:blog-34324407.post-1158824576969003812006-09-21T11:40:00.000+04:002006-09-21T11:42:56.980+04:00Our Greatest PR Assets<span style="font-family:arial;color:#006600;"><em><strong><span style="color:#6600cc;">Added here with a very interesting and worth reading article on expatriates from an eminent Arab intellectual, writer ( Khaled Al-Maeena, Arab News)</span> </strong></em></span><br /><span style="font-family:arial;"></span><br /><span style="font-family:arial;font-size:130%;"><strong>Khaled Al-Maeena <br /></strong></span><br /><span style="font-family:arial;color:#000099;"> Few experiences are as satisfying as a good conversation with an intelligent person or people. What is essential of course is the right ingredients. Foremost among these is the other party or parties. They should be pleasant, knowledgeable, tolerant, not highly opinionated and also have a constructive attitude. I say this because as a young boy, I often sat with my grandfather and listened to him, his friends and business associates discuss every subject under the sun. Later, I sat with my grand uncles and other elders so I was lucky to acquire very early a taste and a liking for good, healthy, serious conversation. All of us these days have our own friends and associates but, unfortunately, not all of them are able to carry on and sustain good conversation or concentrate on topics that are relevant to our society and its needs. Considering the state of the world today and most of the news we hear, we need to communicate with one another and be able to discuss a wide range of topics openly and freely. One person that I talk to some times is the Saudi writer Ali Al-Shiddy. We occasionally talk on the phone and I find that what he has to say comes from a deep concern and love for his society and his country. And as with all those we love, he is not blind to the faults and shortcomings of his society and his country. All the topics and issues he thinks about and raises are relevant to what is happening around us. In our last conversation, we talked about establishing an association here in the Kingdom to be known as "Friends of Expatriates." We both agreed that such an association would benefit all involved and we were also in agreement that the need for such an association has never been greater than it is today. The fact is that we have millions of expatriates living among us. The sad truth is that we hardly know them and they hardly know us. If we know them at all, it is probably only from work; we know very little of their lives and ideas and similarly they don't know much of ours.<br /> Many of these expatriates are well-educated professionals and technical people. Yes, they have come here to make a living and, in most cases, to do jobs that Saudis are either unable or unwilling to do. But let us not forget that we have asked them to come here; indeed, they could not have come to the Kingdom without our help and sponsorship. While we are being frank about this, let us be completely frank. Expatriates have played a vital and pivotal role in the development of our country. Our country would not be where it is today without their talents, dedication and skills. We owe them our gratitude. They come from many different countries and represent many different nationalities. Probably the first wave of expatriates who came to what is modern-day Saudi Arabia were the Americans who came with Aramco in the 1930s. They bore the heat, the lack of comfort and facilities and scoured our deserts for oil. They found it of course in quantities even they did not dream of, and with the oil was built the foundations of the Kingdom today and the life that we enjoy.<br /> In the 1950s came professional people, many from Pakistan and India. Doctors, engineers and technicians, they were soon found throughout Saudi Arabia. In our first economic boom and later on came workers from the Philippines, South Korea, India, Pakistan and many Arab countries, especially school teachers from Egypt. All were asked to come here in order to do something specific. Not to be forgotten are the thousands who have come here as simple workers; without them and their sweat, the plans and visions of engineers and builders would never have become reality. Yes, Saudi money paid for what they did but money without ability and hard work can do nothing. There is no doubt that many expatriates did very well in the Kingdom; most of them worked hard and deserved their success. Of course, there were troublemakers as well; however, as I look at the expatriate community today, I see a very organized group. Many of their educated people have set up welfare centers, help centers, medical aid centers, etc. Foremost among these are the Filipino groups followed by the Indians. And even among Indians, there are subgroups such as those from Kerala who have organizations to help the needy and unfortunate in their own community. I look very closely at their attitude toward their less fortunate brethren and I see one which we should ourselves emulate.<br /> The overwhelming number of expatriates here conduct themselves with dignity and take pride in what they do despite their many problems. Unpaid salaries, bad treatment by employers, abuse and injustice. Very few of them have recourse to our legal system and this is a situation which urgently needs to be addressed. Whether we like it or not, many expatriates will be here for a long time. So as Ali Al-Shiddi said we should try to make them happy and comfortable which in turn will make them work more productively. Let us not look down our noses at them for they can be a very strong and vocal political and social force when they return to their countries. They have lived here and they know what life here is like. They can be ambassadors for us; they have years of first-hand experience of living and working here. We should not deceive ourselves; in many cases, the media is waiting for these expatriates when they leave. And while we spend millions of dollars to improve our image, we could save a lot of money by creating a congenial and pleasant atmosphere here. Much could be done along these lines by interacting with existing expatriate communities, focusing on history, culture, music and other traditions. I believe one of the best ways to do this would be through an association such as Ali Al-Shiddi and I discussed. We ought to take great care to use the expatriates in our midst as our first line of information defense. It has not been done before but its time is certainly now.<br />***</span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com0tag:blogger.com,1999:blog-34324407.post-1158580268380146792006-09-18T15:41:00.000+04:002006-09-18T19:01:59.436+04:00Shabana Azmi – Prestige of Indian Womanhood<span style="color:#6600cc;"><p align="justify"></p><p align="justify"><br /></span></p>The spirit of Indian literature was attracted me from the childhood, when I read Jawaharlal Nehru’s compositions. Too many subjects he had disclosed with an exotic style to his readers and followers across and outside India. His prose is tremendous, blended with the aroma and fragrance of our cultural soil and soul. He was the one who saluted and described his better half (Kamala) as the ‘Symbol of Indian Womanhood’.<br /><br />Apart from the above, I would like to spot out the famous and intelligent artist ‘Shabana Azmi’ the ‘Prestige of Indian Womanhood’. She is now praised with a special and entirely different Award, rather than any Best Actress/Urvasi award. The ‘Gandhi International Peace Prize (2006) awarded by Gandhi Foundation, London. Award committee announced that it must be given for her delighted and dedicated activities to bring up the poor and homeless in the rural areas of Mumbai. She is the one who is getting this award after ‘Nelson Mandela’ and ‘Dalaey Lama’. It is extremely an endeavor for her than any ‘Manickchand’s Film Fake’ awards.<br /><br />As everyone knows, the outspoken people of slum areas of Mumbai are having so many indecent and immortal questions against the rulers and leaders of our state and central rulers. The industrial capital of India has been faded with their demonstrations, for being to get their fundamental rights. How these slum people and have-nots have not been eradicated and recreated with a new life even after the half a century of our independence? What a foolish word we are repeating through our shameless believes about right and duties of citizens?<br /><br />How Shabana Azmi has become a heroine for them? Is it a cinematic chapter to the media? Or else, is it created by Pakistan and their nasty international interests? No. Always she was trying to attend from the silly and formulated problems till the ethical humiliations of those ‘ordinary bastards’.<br /><br />This type of social work must be supported and encouraged by everyone for feeling a peace of mind when we go to bed. We are all not ready to do such things due to so many personal reasons. But we can appreciate them, who are in the forefront of the re-construction activities on humanitarian backgrounds.<br /><br />Let Shabana Azmi to avoid ‘evil prosecutions’ against her since last few years, blocking her from acting movies and demonstrating together with her ideologically supported groups. We remember the useless allegations related to ‘Fire’ and ‘Water’, the creations on screen by Deepa Mehta. Let her to do more and more artistic and humanitarian agitations against our hidden bad instincts.<br /><p align="justify">***</p><p align="justify">"I am a daughter, a wife, a mother, a woman, an actress, an Indian, and a Muslim. Each of those identities is important to me." - Shabana Azmi </p>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-34324407.post-1158217572148361392006-09-14T10:59:00.001+04:002006-09-18T09:28:02.620+04:00<span style="color:#000066;">Dears,<br /><br />Let me to begin with some unimportant things which are popularized by sponsored agencies through there selfish agendas. It was an old story from epics till modern literature, from the surface of land to the unknown space and from the childhood proverbs to the leaders who are using out their tongs at the maximum.<br /><br />God, Religion and Human are the three most important thoughts worked as very thin and painful nails which has been hanged us to the Cross of belief. Belief in past, present and expecting future.<br />Then the question arises; who had created these?<br />It will be forced from ‘human’ to reach “God”, I am sure.<br />The creation might be done like this!<br /></span><span style="color:#993399;"><strong>…. Human--> Religion --> God…<br /></strong></span><br /><span style="color:#006600;">So, we got our license/ID to “hate” one.<br /></span><span style="color:#330099;">So, we got our license/ID to “kill” one.<br /></span><span style="color:#cc0000;">So, we got our license/ID to “eliminate” one.</span><br /><span style="color:#cc0000;"><br /></span><strong><span style="color:#3333ff;">Shame! We are the worshipers of “God” or “Evil”?<br /></span></strong><br />Leaving them all besides, now we can go for some naughty things!<br />__________________________________________<br /><br /><strong><span style="font-family:georgia;font-size:130%;color:#ff0000;">Allegory<br /></span></strong><br />I am sure that it is wrong,<br />Wrong, wrong and absolute wrong…!<br />What the poets says in loud<br />An ancient, dry and lean proverb<br />‘Oh… the birds are singing’.<br />They are far from their vicinity,<br />Far from life of divinity,<br />Despaired out of love and laugh,<br />They are in trap of memories.<br /><br />They don’t look at human blood,<br />Don’t smell earthly fragrance ever.<br />They don’t care in look at mirror<br />It shows their negative figure.<br /><br />They don’t think of sweat and soul<br />Purify through heavenly deeds.<br />Always stays in lightless stage<br />Acting like an idol buffoon!<br />How they then see truth of life.<br />(The allegory begins with sob always.)<br /><br />Where are poets wandering for?<br />Cool shadows are never ever seen.<br />Media focuses excavations,<br />Subjects hide under the *poles.<br /><br />I am sure that it is right,<br />Right, right and absolute right…!<br />What the poets don’t says loud<br />‘Oh… the birds are sobbing souls<br />For the sake of livelihood,<br />For flowers and green surrounds<br />Even for disgraced poor men’.<br /><br />Although birds, wind and flowers<br />Sobbing in a deep harmony<br />Written with their blood always<br />While colorless blood around.<br />(The allegory ends with sob always.)<br /><br />At last the poets says much loud,<br />Words filled with pain and roar,<br />‘Neither have we had hate and desire,<br />Look against the leaned ones,<br />We found our religion colorless,<br />We can not go again for war,<br />Will create the world for all’.<br /><br />***<br /><span style="font-family:courier new;font-size:85%;"><em>* Poles = North and South Poles </em></span>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-34324407.post-1158208392367874312006-09-14T08:33:00.000+04:002006-09-17T14:06:50.216+04:00മൈനാഗന്ഒരു പുതിയ മലയാളം ബ്ലോഗുകൂടെ...പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com0